ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 66 റണ്‍സ് ജയം
ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 66 റണ്‍സ് ജയം
Friday, November 27, 2020 11:53 PM IST
സിഡ്നി: 1992 ലോകകപ്പിലെ ജഴ്സി അണിഞ്ഞ് കളർഫുള്ളായെത്തിയ ഇന്ത്യയെ ആദ്യ ഏകദിന ക്രിക്കറ്റിൽ കംഗാരുക്കൾ അടിച്ചോടിച്ചു. ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചും (114) മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (105), ഡേവിഡ് വാർണറും (69), ഗ്ലെൻ മാക്സ്‌വെല്ലും (45) തകർത്തടിച്ചപ്പോൾ ടോസ് ജയിച്ച് ക്രീസിലെത്തിയ ഓസീസിന്‍റെ സ്കോർ 50 ഓവറിൽ ചെന്നുനിന്നത് ആറിന് 374ൽ. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 308ൽ അവസാനിച്ചു. പരന്പരയിൽ ഓസ്ട്രേലിയ 1-0ന് ലീഡ് എടുത്തു.

ഹാർദികും ധവാനും മാത്രം

ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (74) മായങ്ക് അഗർവാളും (22) തകർപ്പൻ തുടക്കമാണ് നൽകിയത്. 4.1 ഓവറിൽ ഇരുവരും ചേർന്ന് സ്കോർ 50 കടത്തി. സ്കോർബോർഡിൽ 53 റണ്‍സ് ഉള്ളപ്പോൾ മായങ്ക് മടങ്ങി. അതോടെ ഇന്ത്യയുടെ വീഴ്ച ആരംഭിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (21), ശ്രേയസ് അയ്യർ (2), കെ.എൽ. രാഹുൽ (12) എന്നിവരും മടങ്ങിയതോടെ 13.3 ഓവറിൽ നാലിന് 101 എന്ന നിലയിലായി ഇന്ത്യ.

തകർച്ച നേരിട്ട ഇന്ത്യയെ ഹാർദിക് പാണ്ഡ്യയും (90) ധവാനും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 128 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജയും (25), നവ്ദീപ് സൈനിയും (29 നോട്ടൗട്ട്) ചെറുത്തുനിന്നത് സ്കോർ 300 കടക്കാൻ സഹായകമായി.

വെടിക്കെട്ട്

സ്റ്റീവ് സ്മിത്തിന്‍റെയും (66 പന്തിൽ 105), മാക്സ്‌വെല്ലിന്‍റെയും (19 പന്തിൽ 45) വെടിക്കെട്ട് ബാറ്റിംഗ് ആണ് ഓസീസിന്‍റെ ഇന്നിംഗ്സിനു കരുത്തേകിയത്. ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോണ്‍ ഫിഞ്ചും 27.5 ഓവറിൽ 156 റണ്‍സ് നേടി. ഓസീസിന്‍റെ മൂന്ന് മുൻനിരക്കാരും (വാർണർ, ഫിഞ്ച്, സ്മിത്ത്) തകർത്തടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മറുപടിയില്ലാതായി. ഇന്ത്യക്കായി 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി മാത്രമാണു ബൗളിംഗിൽ തിളങ്ങിയത്.



അതിവേഗം ഹാർദിക്


ഏകദിന ക്രിക്കറ്റിൽ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡിൽ ഹാർദിക് പാണ്ഡ്യ. ഓസ്ട്രേലിയയ്ക്കെതിരേ 76 പന്തിൽ 90 റണ്‍സ് നേടിയ ഇന്നിംഗ്സിനിടെയാണ് ഹാർദിക് ഈ നേട്ടത്തിലെത്തിയത്. 857 പന്തിൽനിന്നാണ് ഹാർദിക് 1000 കടന്നത്. ഈ നേട്ടത്തിൽ ആന്ദ്രേ റസൽ (787 പന്ത്), ലൂക് റോഞ്ചി (807), ഷാഹിദ് അഫ്രീദി (834), കോറി ആൻഡേഴ്സണ്‍ (854) എന്നിവർക്ക് പിന്നിൽ ലോകത്തിൽ അഞ്ചാമതാണ് ഹാർദിക്.

ഹ്യൂസിനും ഡീനിനും ആദരം

സിഡ്നി: അന്തരിച്ച മുൻ ഓസീസ് താരങ്ങളായ ഫിൽ ഹ്യൂസിനും ഡീൻ ജോണ്‍സിനും ആദരമർപ്പിച്ചശേഷമായിരുന്നു ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ആരംഭിച്ചത്. ഹ്യൂസിന്‍റെ ആറാം ചരമദിനമായിരുന്നു ഇന്നലെ. സിഡ്നി ക്രിക്കറ്റ് മൈതാനത്തുവച്ച് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ പേസ് ബൗളർ ഷോൺ അബോട്ടിന്‍റെ ബൗണ്‍സർ തലയിൽ കൊണ്ട് ചികിത്സയിലിരിക്കേയായിരുന്നു ഹ്യൂസ് മരണമടഞ്ഞത്.

ഐപിഎൽ ട്വന്‍റി-20 മത്സരത്തിന്‍റെ കമന്‍റേറ്ററായി ഇന്ത്യയിലെത്തിയ ഡീൻ ജോണ്‍സ്, ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 24നായിരുന്നു അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.