സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് സമനില
സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് സമനില
Tuesday, January 12, 2021 12:00 AM IST
സിഡ്നി: ഏകദിനം, ട്വന്‍റി-20 കാലഘട്ടത്തിൽ ക്രിക്കറ്റ് ആരാധകരെ സൂചിമുനയിൽ നിർത്തിയ ഒരു ടെസ്റ്റ് പോരാട്ടം. ആരാധകരുടെ നെഞ്ചിടിപ്പ് പെരുന്പറയാക്കി മാറ്റിയ ഒന്നോ രണ്ടോ ഓവർ ആയിരുന്നില്ല സിഡ്നിയിൽ അരങ്ങേറിയത്, ഒരു മുഴുനീള ദിനം... റണ്‍സ് വന്നില്ലെങ്കിലും വിക്കറ്റ് പോകരുതെന്ന് ഇന്ത്യൻ ആരാധകർ നെഞ്ചുരുക്കിയ നിമിഷങ്ങൾക്കൊടുവിൽ അത് സാധിച്ചു, ചേതേശ്വർ പൂജാര (205 പന്തിൽ 77), ഋഷഭ് പന്ത് (118 പന്തിൽ 97), ഹനുമ വിഹാരി (161 പന്തിൽ 23 നോട്ടൗട്ട്), ആർ. അശ്വിൻ (128 പന്തിൽ 39 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനിൽപ്പിൽ ഓസ്ട്രേലിയയുടെ അഹങ്കാരം ഛിന്നഭിന്നം.

അവസാന 42.4 ഓവർ ചെറുത്തുനിന്ന അശ്വിൻ-വിഹാരി കൂട്ടുകെട്ടാണ് ഇന്ത്യക്ക് സിഡ്നി ടെസ്റ്റിൽ സമനില സമ്മാനിച്ചത്. മൂന്ന് മണിക്കൂറോളം ഈ കൂട്ടുകെട്ട് ഓസീസ് പരീക്ഷണങ്ങൾ അതിജീവിച്ച് ക്രീസിൽ തലയുയർത്തിനിന്നു. ജയത്തോളംപോന്ന സമനിലയെന്ന് വിശേഷിപ്പിച്ചാൽ അതു ന്യായവും യുക്തവുമല്ല, ജയത്തിനും അപ്പുറമുള്ള ഒരു സമനിലയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പോരാടി നേടിയത്. അതിനു കാരണങ്ങൾ പലത്... മുടന്തിയും നടുവും കൈയും യഥേഷ്ടം അനക്കാൻവയ്യാതെയും വേദനാസംഹാരികളുടെ ബലത്തിലായിരുന്നു വിഹാരിയും പന്തും അശ്വിനും ബാറ്റേന്തിയത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ തീ തുപ്പുന്ന ഷോർട്ട്പിച്ച് ആക്രമണങ്ങളെയും നഥാൻ ലിയോണിന്‍റെ ക്ലാസ് സ്പിന്നിനെയും അവർ പ്രതിരോധിച്ചു. ആദ്യം പൂജാര-പന്ത് സഖ്യം 265 പന്ത് നേരിട്ട് നാലാം വിക്കറ്റിൽ 148 റണ്‍സ് നേടി. പിന്നീട് ആറാം വിക്കറ്റിലാണ് യഥാർഥ ടെസ്റ്റ് മാന്ത്രികത അരങ്ങേറിയത്, അശ്വിൻ-വിഹാരി കൂട്ടുകെട്ട് 259 പന്ത് ചെറുത്തുനിന്ന് 62 റണ്‍സുമായി പുറത്താകാതെനിന്നു.

ഇന്നിംഗ്സിലെ 96.1 ഓവറിൽ അശ്വിനെതിരേ പോൾ വിൽസണ്‍ ഒൗട്ട് വിധിച്ചു. പാറ്റ് കമ്മിൻസിന്‍റെ പന്തിലായിരുന്നു അത്. എന്നാൽ, ഡിആർഎസിലൂടെ അശ്വിൻ ക്രീസിൽ തുടർന്നപ്പോൾ ആരാധകർ ഒന്നടങ്കം കൈയ്യടിച്ചു. ആദ്യ നാല് ദിവസവും ജയം മുന്നിൽകണ്ട ഓസ്ട്രേലിയയുടെ കൈയിൽനിന്ന് അഞ്ചാംദിനം മത്സരം ചോർന്നുപോയി. ഒടുവിൽ ഒരു ഓവർ ബാക്കിനിൽക്കേ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ സമനില സമ്മതിച്ച് കൈകൊടുത്ത് പിരിഞ്ഞു. ടിം പെയ്ൻ അടക്കം അശ്വിന്‍റെയും വിഹാരിയുടെയും ക്യാച്ചുകൾ വിട്ടുകളഞ്ഞതും ഇന്ത്യക്ക് ഗുണമായി. പൂജാര 6000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു.

മൂന്നാംദിനം ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിനു ഗുരുതര പരിക്കേറ്റ് ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽനിന്നും ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്നും പുറത്തായ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്, വിഹാരിയുടെയും അശ്വിന്‍റെയും പോരാട്ടം കണ്ട് ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. ആവശ്യമെങ്കിൽ ക്രീസിലെത്താൻ തയാറായി പാഡ് അണിഞ്ഞായിരുന്നു ജഡേജ പവലിയനിൽ ഇരുന്നത്. സ്കോർ: ഓസ്ട്രേലിയ 338, 312/6 ഡിക്ല. ഇന്ത്യ 244, 334/5. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദ് മാച്ച്. നാല് മത്സര പരന്പര 1-1ൽ തുടരുന്നു. നാലാം ടെസ്റ്റ് 15-ാം തീയതി മുതൽ ബ്രിസ്ബെയ്നിൽ അരങ്ങേറും.

അദ്ഭുത കൂട്ടുകെട്ട്



ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവം... പരന്പരയ്ക്കിടെ പരിക്കിനെത്തുടർന്ന് മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ എന്നിവരെ നഷ്ടപ്പെട്ടു... ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പരിക്കേറ്റതിനെത്തുടർന്ന് നാലാംദിനം ഇറങ്ങിയില്ല... ഈ പ്രതിസന്ധികളിലൊന്നും ടീ ഇന്ത്യ പതറിയില്ല. പരിക്കിനെ മറികടന്നായിരുന്നു അശ്വിൻ, വിഹാരി, പന്ത് എന്നിവരുടെ അഞ്ചാംദിനത്തിലെ ബാറ്റിംഗ്. വിഹാരി പേശിവലിവുമൂലം കഷ്ടപ്പെട്ടപ്പോൾ ബൗണ്‍സറുകളാണ് അശ്വിന് വിനയായത്. പന്താവട്ടെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിടെ പരിക്കേറ്റ ശേഷം വിക്കറ്റ് കീപ്പർ ഗ്ലൗ സാഹയ്ക്ക് കൈമാറിയിരുന്നു. 407 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വീഴാതെ ചെറുത്തുനിന്നത് 131 ഓവറുകൾ. കഴിഞ്ഞ 19 വർഷത്തിനിടെ നാലാം ഇന്നിംഗ്സിൽ ഇന്ത്യ നടാടെയാണ് 100ൽ അധികം ഓവർ ബാറ്റ് ചെയ്യുന്നത്. 2002ൽ ലോർഡ്സ് ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി നാലാം ഇന്നിംഗ്സിൽ 100ൽ അധികം ഓവർ ബാറ്റ് ചെയ്തത്. ലോർഡ്സിൽ അജിത് അഗാർക്കറുടെ സെഞ്ചുറി പിറന്ന ആ മത്സരത്തിൽ 109. 4 ഓവർ ഇന്ത്യ നേരിട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ ഓസീസ് മണ്ണിലെ ഇന്ത്യയുടെ മികച്ച നാലാം ഇന്നിംഗ്സ് ബാറ്റിംഗായിരുന്നു സിഡ്നിയിലേത്.

2015ൽ സിഡ്നിയിൽ തന്നെ നാലാം ഇന്നിംഗ്സിൽ 89.5 ഓവറുകൾ പിടിച്ചുനിന്നതായിരുന്നു മുന്പത്തെ റിക്കാർഡ്. 2012ൽ അഡ്‌ലെയ്ഡിൽ 148 ഓവറുകൾ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പേരിലാണ് ഓസീസ് മണ്ണിലെ മികച്ച നാലാം ഇന്നിംഗ്സ് പ്രകടനം. 1979നുശേഷം (ഇംഗ്ലണ്ടിനെതിരേ 150 ഓവർ) ഇന്ത്യ നാലാം ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ഓവർ ബാറ്റ് ചെയ്ത മത്സരം എന്ന റിക്കാർഡും സിഡ്നിയിൽ പിറന്നു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ നാല് ബാറ്റ്സ്മാന്മാർ 100ൽ അധികം പന്ത് നേരിട്ടതും പതിറ്റാണ്ടുകൾക്കുശേഷം.

ദ്രാവിഡ് ദിനം!

പ്രതിരോധം എന്നു കേട്ടാൽ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് രാഹുൽ ദ്രാവിഡ്. വൻമതിൽ എന്ന വിശേഷണംപോലും ദ്രാവിഡിനു സ്വന്തം. ദ്രാവിഡിന്‍റെ 48-ാം ജന്മദിനത്തിലാണ് ഇന്ത്യ പ്രതിരോധക്കോട്ടകെട്ടി സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരേ സമനില സ്വന്തമാക്കിയത്. ദ്രാവിഡിനുള്ള ടീം ഇന്ത്യയുടെ പിറന്നാൾ സമ്മാനം എന്നായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ സമനിലയെ ഐസിസി വിശേഷിപ്പിച്ചത്.

സ്കോർബോർഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡ്-വി.വി.എസ്. ലക്ഷ്മണ്‍ യുഗത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്നായിരുന്നു സിഡ്നിയിൽ ആറാം വിക്കറ്റിൽ ആർ.അശ്വിനും ഹനുമ വിഹാരിയും 259 പന്ത് ചെറുത്തുനിന്നത്.

ഓസ്ട്രേലിയ: 338, 312/6 ഡിക്ല. ഇന്ത്യ: 244, രണ്ടാം ഇന്നിംഗ്സ്: രോഹിത് സി സ്റ്റാർക്ക് ബി കമ്മിൻസ് 52, ഗിൽ സി പെയ്ൻ ബി ഹെയ്സൽവുഡ് 31, പൂജാര ബി ഹെയ്സൽവുഡ് 77, രഹാനെ സി വേഡ് ബി ലിയോണ്‍ 4, പന്ത് സി കമ്മിൻസ് ബി ലിയോണ്‍ 97, വിഹാരി നോട്ടൗട്ട് 23, അശ്വിൻ നോട്ടൗട്ട് 39, എക്സ്ട്രാസ് 11, ആകെ 131 ഓവറിൽ 334/5.

വിക്കറ്റ് വീഴ്ച: 1-71 (ഗിൽ, 22.1 ഓവർ), 2-92 (രോഹിത്, 30.2), 3-102 (രഹാനെ, 35.4), 4-250 (പന്ത്, 79.1), 5-272 (പൂജാര, 88.2).

ബൗളിംഗ്: സ്റ്റാർക്ക് 22-6-66-0, ഹെയ്സൽവുഡ് 26-12-39-2, കമ്മിൻസ് 26-6-72-1, ലിയോണ്‍ 46-17-114-2, ഗ്രീൻ 7-0-31-0, ലബൂഷെയ്ൻ 4-2-9-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.