ലോകകപ്പ്: പാക് ടീം എത്തും
ലോകകപ്പ്: പാക് ടീം എത്തും
Sunday, April 18, 2021 1:01 AM IST
മുംബൈ: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ട്വന്‍റി-20 ലോകകപ്പിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കും. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാക് താരങ്ങൾക്ക് വീസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ബിസിസിഐ സെക്രട്ടറിയും കേന്ദ്ര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായാണ് അറിയിച്ചത്.

പാക്കിസ്ഥാനിൽനിന്നുള്ള ആരാധകർക്ക് വീസ നൽകുമോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം സൂപിപ്പിച്ചത്. 2016 ഐസിസി ട്വന്‍റി-20 ലോകകപ്പിനായാണ് പാക്കിസ്ഥാൻ ഇന്ത്യയിൽ അവസാനമായി എത്തിയത്. 2012-13ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനം നടന്ന പരന്പര നടന്നത് (ഏകദിനം, ട്വന്‍റി-20 മത്സരങ്ങളായിരുന്നു പരന്പരയിൽ).


വേദികൾ 9

ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികൾ ബിസിസിഐ തെരഞ്ഞെടുത്തതായി സൂചന. ബിസിസിഐയുടെ ഉന്നതാധികാര സമിതിയാണ് വേദികൾ തെരഞ്ഞെടുത്തത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ധർമശാല, അഹമ്മദാബാദ്, ലക്നോ എന്നിവയാണ് വേദികളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

അഹമ്മദാബാദ്, ലക്നോ, ചെന്നൈ, ഹൈദരാബാദ് എന്നിവ 2016ൽ നടന്ന ട്വന്‍റി-20 ലോകകപ്പിന് വേദിയാകാത്ത നഗരങ്ങളാണ്. 2021 ട്വന്‍റി-20 ലോകകപ്പ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.