മാഞ്ചസ്റ്റർ ‘യുണൈറ്റഡ് ’ അല്ല; ഗ്ലാസെർ കുടുംബത്തിനെതിരായ പ്രതിഷേധം ശക്തം
മാഞ്ചസ്റ്റർ  ‘യുണൈറ്റഡ് ’ അല്ല; ഗ്ലാസെർ കുടുംബത്തിനെതിരായ പ്രതിഷേധം ശക്തം
Thursday, May 6, 2021 12:46 AM IST
ക്ലബ് ഫുട്ബോൾ ലോകത്തിലെ സർവ പ്രതാപികളാണു ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ 1898ൽ പിറവിയെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്. ന്യൂട്ടണ്‍ ഹെൽത്ത് എൽവൈആർ എഫ്സി എന്നായിരുന്നു ഈ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ ആദ്യ പേര്. 1902ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന പേര് മാറ്റിയെഴുതി. ഒന്നര നൂറ്റാണ്ട് പാരന്പര്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ യുണൈറ്റഡ് അല്ലാതായി മാറിയിരിക്കുന്നു. ക്ലബ് ഒരു വശത്തും ആരാധകർ മറുവശത്തുമായി, മാഞ്ചസ്റ്റർ അതോടെ കലുഷിതവും. ആരാധകരെ പിണക്കിയത് അമേരിക്കൻ വ്യവസായ കുടുംബമായ ഗ്ലാസെർ ക്ലബ്ബിനെ വിഴുങ്ങിയതാണ്. ആ പിണക്കത്തിനും പ്രതിഷേധത്തിനും പതിറ്റാണ്ട് പഴക്കമുണ്ട്.

ആരാധകർ യുണൈറ്റഡ് താവളമായ ഓൾഡ് ട്രാഫോഡ് മൈതാനത്തേക്കു പ്രതിഷേധവുമായി ഇരച്ചുകയറിയതോടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ലിവർപൂളിനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം റദ്ദാക്കേണ്ടിവന്നു. ഇക്കാരണത്താൽ യുണൈറ്റഡിനു പിഴയായി പോയിന്‍റ് നഷ്ടമോ സാന്പത്തിക നഷ്ടമോ ഉണ്ടായേക്കും.

ഗ്ലാസെർ കുടുംബത്തിനെതിരായ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധത്തിൽ പുതുമയില്ലെങ്കിലും ഒരു മത്സരം റദ്ദാക്കേണ്ടിവന്നത് ഇതാദ്യം. ഗ്ലാസെർ പ്രതിഷേധ ചരിത്രത്തിൽ ആദ്യമായി ആരാധകരെ അറസ്റ്റ് ചെയ്യുന്നതിനും 2021 സാക്ഷ്യംവഹിച്ചു. യുവേഫ ചാന്പ്യൻസ് ലീഗിനു പകരമായി യൂറോപ്യൻ സൂപ്പർ ലീഗ് എന്ന നീക്കത്തിൽ ഭാഗമായതോടെയാണു മറ്റൊരു ടീമിനും നേരിടേണ്ടിവരാത്ത തരത്തിലുള്ള പ്രതിഷേധം മാഞ്ചസ്റ്റർ യുണൈറ്റഡിന് അഭിമുഖീകരിക്കേണ്ടിവന്നത്.

നെക്സ്റ്റ് ലെവൽ പ്രതിഷേധം

പ്രതിഷേധത്തിന്‍റെ രീതിയും സ്വഭാവവും യുണൈറ്റഡ് ആരാധകർ മാറ്റി. ഗ്ലാസെർ കുടുംബത്തെ പുകച്ചു ചാടിക്കാനായി ക്ലബ്ബിന്‍റെ സ്പോണ്‍സർമാർക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ആരാധകർ. അതിന്‍റെ ആദ്യ ഇരയായത് ടീംവ്യൂവർ എന്ന സോഫ്റ്റ്‌വേർ കന്പനി. യുണൈറ്റഡ് ആരാധകർ നെഗറ്റീവ് റിവ്യൂ കൊണ്ട് ടീംവ്യൂവറിനെ അഭിഷേകം ചെയ്തു. അതോടെ ട്രസ്റ്റ്പൈലറ്റിൽ വണ്‍ സ്റ്റാർ റേറ്റിംഗിലേക്കു ടീംവ്യൂവർ പതിച്ചു. അടുത്ത സീസണ്‍ മുതൽ മാഞ്ചസ്റ്ററിന്‍റെ ജഴ്സി സ്പോണ്‍സർമാരാണു ടീംവ്യൂവർ. കഴിഞ്ഞ മാസം 2,410 കോടി രൂപയ്ക്കാണ് ഗ്ലോബർ ടെക് കന്പനിയായ ടീംവ്യൂവർ യുണൈറ്റഡുമായി അഞ്ചു വർഷ കരാറിലായത്. നിലവിൽ ഷെവർലെയാണു യുണൈറ്റഡിന്‍റെ ജഴ്സി സ്പോണ്‍സർ.


ടീംവ്യൂവറിനേറ്റ ക്ഷതം യുണൈറ്റഡിന്‍റെ മറ്റ് സ്പോണ്‍സർമാർക്കും നേരിടുമെന്നാണ് ആരാധകർ നൽകുന്ന സൂചന. ഷെവർലെ, അഡിഡാസ്, ഡിഎച്ച്എൽ, മാരിയട്ട് ഹോട്ടൽ തുടങ്ങി 23 ഗ്ലോബൽ സ്പോണ്‍സർമാരാണു യുണൈറ്റഡിനുള്ളത്, പ്രാദേശിക കന്പനികളുമായുള്ള കരാറുകൾ വേറെയും.

ചില്ലിക്കാശ് തരില്ല...

ഗ്ലാസെർ കുടുംബത്തിന് ഇനി ഒരു ചില്ലിക്കാശ് പോലും നൽകില്ലെന്ന ഉറച്ച തീരുമാനത്തോടെയാണു യുണൈറ്റഡ് ആരാധകർ സ്പോണ്‍സർമാർക്കെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. ഗ്ലാസെർ കുടുംബവുമായുള്ള സാന്പത്തിക സഹകരണം അവസാനിപ്പിച്ചില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്ലബ് സ്പോണ്‍സർമാരുടെ ഉത്പന്നങ്ങൾ ഉപേക്ഷിക്കുമെന്നും പേരിനു കളങ്കമേൽപ്പിക്കുമെന്നും എതിരാളികളെ പിന്തുണയ്ക്കുമെന്നും ആരാധകസംഘം വ്യക്തമാക്കി.

< b>ഗ്ലാസെർ വിഴുങ്ങി, അതിവേഗം!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗ്ലാസെർ കുടുംബം വിഴുങ്ങിയത് അപസർപ്പകകഥകളെ വെല്ലുന്ന രീതിയിലായിരുന്നു. റൂപർട്ട് മർഡോക്കിനെ ഇറക്കിവിടാനായി യുണൈറ്റഡ് കൈകൊടുത്തത് അമേരിക്കൻ വ്യവസായിയായ മാൽക്കം ഗ്ലാസെറിനായിരുന്നു. 2003 മാർച്ചിൽ മാർക്കം ഗ്ലാസെർ ക്ലബ്ബിലേക്ക് എത്തിയത് 2.9 ശതമാനം ഷെയർ വാങ്ങിക്കൊണ്ട്. സെപ്റ്റംബർ ആയപ്പോൾ ഷെയർ 3.17% ആയി. ഒക്ടോബറിൽ 8.93ഉം, 2004 ഫെബ്രുവരിയിൽ 16.31%വും ആയി. 2004 ഒക്ടോബർ ആയപ്പോൾ 30% ഷെയറിലേക്ക് ഉയർന്ന ഗ്ലാസെർ 2005 മേയിൽ 57%ലേക്ക് തങ്ങളുടെ വിഹിതം ഉയർത്തി. 2005 ജൂണിൽ ഗ്ലാസെറിന്‍റെ ഷെയൽ 98%ൽ എത്തി. അതോടെ ‘ലൗ യുണൈറ്റഡ് ഹേറ്റ് ഗ്ലാസെർ’ പ്രതിഷേധം ഓൾഡ് ട്രാഫോഡിൽ ആരംഭിച്ചു.

2014ൽ മാൽക്കം ഗ്ലാസെർ അന്തരിച്ചതോടെ അദ്ദേഹത്തിന്‍റെ ആറ് മക്കളിൽ (അഞ്ച് ആണും ഒരു പെണ്ണും) ക്ലബ്ബിന്‍റെ കരാർ തുല്യവിഹിതമായെത്തി.

16 വർഷം മുന്പ് ഗ്ലാസെർ കുടുംബം യുണൈറ്റഡിൽ എത്തുന്പോൾ ക്ലബ്ബിനു കടം ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ കടത്തിൽ മുങ്ങിയിരിക്കുകയാണ്. ഇക്കാലയളവിൽ ഗ്ലാസെർ കുടുംബം 10,261 കോടി രൂപ പല വഴികളിലൂടെ സ്വന്തമാക്കി.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.