സുശീല്‍കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സുശീല്‍കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Tuesday, May 18, 2021 11:35 PM IST
ന്യൂഡൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപണവിധേയനായ ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണു നടപടി.

സുശീല്‍കുമാര്‍ വിദേശത്തേക്കു കടക്കുമെന്നു സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചു. സുശീല്‍കുമാര്‍, സാഗര്‍ റാണയെ മര്‍ദിക്കുന്നതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പക്ഷപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും, അപകീര്‍ത്തിപ്പെടുത്താനാണു ശ്രമമെന്നും സുശീല്‍കുമാറിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് സുശീല്‍ കുമാറും കൂട്ടാളികളും സാഗര്‍ റാണയെ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്നാണു കേസ്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ റാണ പിറ്റേ ദിവസം ആശുപത്രിയില്‍ മരിച്ചു.

സുശീലിനെ പിടികൂടാന്‍ തക്ക വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അജയ്‌യും ഒളിവിലാണ്. അജയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.