നീലാകാശം... യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്
നീലാകാശം... യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്
Monday, May 31, 2021 12:08 AM IST
പോർട്ടൊ (പോർച്ചുഗൽ): നാല് മാസം മുന്പ് പരിശീലകസ്ഥാനത്ത് എത്തിയ തോമസ് ടൂഹെലിന്‍റെ ശിക്ഷണിത്തിനു കീഴിൽ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി മുത്തമിട്ടു. ഫൈനലിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 1-0നു കീഴടക്കിയായിരുന്നു ചെൽസി യൂറോപ്പിന്‍റെ ആകാശം കടും നീലനിറമാക്കിയത്.

42-ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധം പാളിയ നിമിഷത്തിൽ കെയ് ഹവേർട്ട്സ് ചെൽസിക്കായി വലകുലുക്കി. ആ ഒരു ഗോൾ മതിയായിരുന്നു ടൂഹെലിന്‍റെ കീഴിൽ ചെൽസിക്ക് കന്നിക്കിരീടം സ്വന്തമാക്കാൻ. ചാന്പ്യൻസ് ലീഗിൽ രണ്ടാം തവണയാണ് ചെൽസി മുത്തമിടുന്നത്. 2011-12ലായിരുന്നു ആദ്യ കിരീടം. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കന്നി ചാന്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാൻ ഇനിയും കാത്തിരിക്കണം.

തുടർച്ചയായി രണ്ട് തവണ ചാന്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് വ്യത്യസ്ത ടീമുകളെ എത്തിക്കുന്ന ആദ്യ പരിശീലകൻ എന്ന നേട്ടവുമായാണ് ടൂഹെൽ എത്തിയത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കൊപ്പം ടൂഹെൽ ഫൈനലിൽ എത്തിയിരുന്നു. അതേസമയം, സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കൊപ്പം രണ്ട് തവണ (2008-09, 2010-11) ചാന്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ചരിത്രം സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയ്ക്കുണ്ടായിരുന്നു. എന്നാൽ, സിറ്റിക്ക് കന്നി യൂറോപ്യൻ കിരീടം സമ്മാനിക്കാൻ പെപ്പിനു സാധിച്ചില്ല.

സിറ്റി കാത്തിരിക്കണം

ചാന്പ്യൻസ് ലീഗിൽ കന്നി ഫൈനൽ കളിച്ച് പരാജയപ്പെടുന്ന തുടർച്ചയായ എട്ടാം ടീമായി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയും അവരുടെ ആദ്യ ചാന്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു, 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ. മുൻ വർഷങ്ങളിൽ പിഎസ്ജി, ടോട്ടനം എന്നിവയ്ക്കും സിറ്റിയുടെ ദുരവസ്ഥയായിരുന്നു. അബുദാബി ഷെയ്ഖ് മൻസൂറിന്‍റെ പണക്കൊഴുപ്പിന്‍റെ തണലിൽ കഴിഞ്ഞ 13 വർഷം കാത്തിരുന്നിട്ടും സിറ്റിക്ക് ചാന്പ്യൻസ് ലീഗ് കിരീടം മാത്രം എത്തിപ്പിടിക്കാനായില്ല.

റഷ്യൻ മുതലാളിയായ റൊമാൻ അബ്രാഹിമോവിച്ചിന്‍റെ കീഴിൽ ചെൽസിയുടെ രണ്ടാം ചാന്പ്യൻസ് ലീഗ് കിരീടമാണ്. രണ്ട് കിരീട നേട്ടത്തിൽ ഇറ്റലിയുടെ യുവന്‍റസ്, പോർച്ചുഗലിൽനിന്നുള്ള ബെൻഫിക, പോർട്ടൊ, ഇംഗ്ലീഷ് ക്ലബ് നോട്ടിങാം ഫോറസ്റ്റ് എന്നിവയ്ക്കൊപ്പമെത്തി ചെൽസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.