മിൽഖാ സിംഗ് പറന്നു മറഞ്ഞു...
മിൽഖാ സിംഗ്  പറന്നു മറഞ്ഞു...
Sunday, June 20, 2021 12:53 AM IST
മിൽഖാ സിംഗ് എന്നൊരു ഐതിഹാസിക അത്‌ലറ്റ് ഇന്ത്യക്കുണ്ടായിരുന്നു... 1960 റോം ഒളിന്പിക്സിൽ സെക്കൻഡിൽ ഒരു അംശത്തിനായിരുന്നു അദ്ദേഹത്തിന് 400 മീറ്റർ ഓട്ടത്തിൽ മെഡൽ നഷ്ടപ്പെട്ടത്... കോമണ്‍വെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ വ്യക്തിഗത മെഡൽ നേടിയ ഇന്ത്യയുടെ ആദ്യ താരമായിരുന്നു, 1958 കാർഡിഫ് കോമണ്‍വെൽത്ത് ഗെയിംസിലായിരുന്നു അത്... പറക്കും സിംഖ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്... 2020ൽ ലോകം സ്തംഭിച്ച കോവിഡ്-19 എന്ന മഹാമാരിയുടെ ഇരകളിൽ ഒരാളായി 2021 ജൂണിൽ മിൽഖാ സിംഗ് തന്‍റെ തൊണ്ണൂറ്റിയൊന്നാം വയസിൽ അന്തരിച്ചു... ഈ വാക്കുകളില്ലാത്തെ ഇന്ത്യയുടെ കായിക ചരിത്രത്തെക്കുറിച്ച് വരുംതലമുറയ്ക്ക് പറഞ്ഞു നൽകുക അസാധ്യം. അതെ, ട്രാക്കിൽ ചരിത്രം കുറച്ച മിൽഖാ സിംഗ് ഭൂമുഖത്തുനിന്ന് പറന്നു മറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ് മരണവിവരം പുറംലോകത്തെ അറിയിച്ചത്. മേയ് 24 മുതൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യയും ഇന്ത്യയുടെ വനിതാ വോളിബോൾ ടീം മുൻ നായികയുമായിരുന്ന നിർമൽ സെയ്നി കോവിഡ് ബാധിച്ച് മരിച്ചതിന്‍റെ അഞ്ചാം നാളിലായിരുന്നു മിൽഖയും ഇഹലോകവാസം വെടിഞ്ഞത്.

പറക്കും സിഖ്

പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് അയൂബ് ഖാനാണ് മിൽഖാ സിംഗിനെ പറക്കും സിഖ് എന്ന് ആദ്യം വിളിച്ചത്. 1960ൽ ലാഹോറിൽവച്ചു നടന്ന ഒരു മത്സരത്തിൽ പാക്കിസ്ഥാന്‍റെ സൂപ്പർ താരമായ അബ്ദുൾ ഖലീഖിനെ പരാജപ്പെടുത്തിയതോടെയായിരുന്നു പറക്കും സിഖ് എന്ന അയൂബ് ഖാൻ മിൽഖയെ വിശേഷിപ്പിച്ചത്. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയ താരമായിരുന്നു അബ്ദുൾ ഖലീഖ്.

1960ൽ പാക്കിസ്ഥാൻ സന്ദർശിക്കാൻ മിൽഖ ഒരുക്കമായിരുന്നില്ല. പാക്കിസ്ഥാന്‍റെ ഭാഗമായ ഗോവിന്ദപുര (ഫൈസലാബാദ്) എന്ന ഗ്രാമത്തിലായിരുന്നു മിൽഖാ ജനിച്ചത്. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ദുരന്തസ്മരണകൾ കാരണമായിരുന്നു പാക്കിസ്ഥാനിലേക്ക് മത്സരിക്കാനാണെങ്കിൽപോലും തിരിച്ചു ചെല്ലാൻ അദ്ദേഹം മടിച്ചത്. ഒടുവിൽ ജവാഹർലാൽ നെഹ്റുവിന്‍റെ പ്രേരണയിൽ പാക്കിസ്ഥാനിലെത്തുകയും അബ്ദുൾ ഖലീഖിനെ തകർക്കുകയും കുട്ടിക്കാലത്തെ കണ്ണീരിന് പാക് മണ്ണിൽ പ്രതികാരം ചെയ്യുകയും ചെയ്തു.

പൊള്ളുന്ന ഓർമകൾ

ചുട്ടുപൊള്ളുന്ന മണ്ണിലൂടെ സ്കൂളിലേക്ക് നടക്കുന്പോൾ കാല് പൊള്ളാതിരിക്കാൻ ഓടിയോടിയാണ് താനൊരു ഓട്ടക്കാരനായതെന്ന് മിൽഖാ സിംഗ് പറഞ്ഞിട്ടുണ്ട്. ചുട്ടുപൊള്ളുന്ന മണ്ണിനേക്കാൾ ഭീകരമായിരുന്നു മിൽഖയുടെ ജീവിതവഴി. മിൽഖാ സിംഗിന്‍റെ 18-ാം വയസിലായിരുന്നു ഇന്ത്യ-പാക് വിഭജനം. 15 മക്കളിൽ ഒരാളായിരുന്നു മിൽഖ. ഇന്ത്യ-പാക് വിഭജനത്തിനു മുന്പുതന്നെ അതിൽ എട്ട് പേർ മരിച്ചു. വിഭജനത്തോടെ പൊട്ടിപ്പുറപ്പെട്ട ലഹളയിൽ അച്ഛനെയും മൂന്ന് സഹോദരങ്ങളെയും മിൽഖയ്ക്കു നഷ്ടപ്പെട്ടു. മൂന്ന് സഹോദരങ്ങളെയും ലഹളക്കാർ മിൽഖയുടെ മുന്നിലിട്ടായിരുന്നു വാളിനിരയാക്കിയത്. കലാപഭൂമിയിൽനിന്ന് ജീവനുംകൊണ്ട് ഓടിയ മിൽഖ അഭയാർഥിയായി ഇന്ത്യയിലെത്തുകയായിരുന്നു. 1947ൽ ഡൽഹിയിലെത്തിയ മിൽഖ സഹോദരിക്കൊപ്പം കുറച്ചുനാൾ താമസിച്ചു. പിന്നീട് അഭയാർഥികൾക്കായി സർക്കാർ നിർമിച്ച കോളനികളിലൊന്നിൽ സ്ഥിരതാമസമാക്കി.

ട്രാക്കിലേക്ക്

അനാഥനും തൊഴിൽരഹിതനുമായ മിൽഖ, ഇന്ത്യൻ കരസേനയുടെ ഭാഗമാകാൻ പലതവണ ശ്രമിച്ചു. ശാരീരിക ക്ഷമതയില്ലാത്തതിനാൽ മൂന്ന് പ്രാവശ്യം തഴയപ്പെട്ടു. ഒടുവിൽ കരസേനാംഗമായിരുന്ന ജ്യേഷ്ഠൻ മഖൻ സിംഗിന്‍റെ ശിപാർശയിൽ പട്ടാളത്തിലെത്തി. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലായിരുന്നു നിയമനം.

ആർമിയിൽവച്ചായിരുന്നു കായികതാരമായത്. ആർമി ക്യാന്പിലുണ്ടായിരുന്ന ഹവിൽദാർ ഗുർദേവ് സിംഗാണ് മിൽഖയിലെ സ്പ്രിന്‍ററിനെ കണ്ടെത്തിയത്. തുടർന്ന് പട്ടാളക്കാർക്കുവേണ്ടി നടത്തുന്ന ഗെയിംസിൽ 400 മീറ്ററിൽ പങ്കെടുക്കാൻ പ്രാഥമിക പരിശീലനം നൽകി. ആർമിയിൽ പങ്കെടുത്ത മൽസരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965ലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. ദേശീയ മീറ്റിൽ മിൽഖയ്ക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മിൽഖ ഓടുന്ന ശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ 1956 മെൽബണ്‍ ഒളിന്പിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാന്പിലേക്ക് ശിപാർശ ചെയ്തു. അങ്ങനെ ഇന്ത്യയെ പ്രതിനിധീകരിച്ച് 1956 മെൽബണ്‍ ഒളിന്പിക്സിൽ പങ്കെടുത്തു.

ഒളിന്പിക്സ് മെഡൽ നഷ്ടം

1960 ഒളിന്പിക്സിലായിരുന്നു ചരിത്രമാകുമായിരുന്ന മെഡൽ മിൽഖയ്ക്ക് നഷ്ടപ്പെട്ടത്. ഹീറ്റ്സിൽ മികച്ച പ്രകടനം. അന്നത്തെ ഒളിന്പിക്സ് റിക്കാർഡ് തകർത്തു. മിൽഖയ്ക്കാവും സ്വർണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. ഫൈനലിൽ ചാട്ടുളിപോലെ പാഞ്ഞ മിൽഖയായിരുന്നു 200 മീറ്റർ പിന്നിടുന്പോൾ മുന്നിൽ. പ്രതിയോഗികൾ എത്രമാത്രം പിന്നിലാണെന്നറിയാൻ ഒന്നു തിരിഞ്ഞുനോക്കി. അത് വൻദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേർ മുന്നിൽക്കയറി. മിൽഖ ഉൾപ്പെടെ രണ്ടുപേർ ഒന്നിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സ്വർണവും വെള്ളിയും നേടിയവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കപ്പെട്ടു. വെങ്കലമെഡൽ ആർക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിംഗിലൂടെ ഫലം എത്തി, സെക്കൻഡിൽ പത്തിൽ ഒരംശം വ്യത്യാസത്തിൽ മിൽഖക്ക് മെഡൽ നഷ്ടമായി. നാലാംസ്ഥാനംമാത്രം. മിൽഖാ സിംഗ് കുറിച്ച ഏഷ്യൻ റിക്കാർഡ് 26 വർഷവും ദേശീയ റിക്കാർഡ് 38 വർഷവും ഇളക്കമില്ലാതെ നിലനിന്നു എന്നതും ചരിത്രം.

അർജുന നിഷേധിച്ചു

1958ൽ രാജ്യം പത്മശ്രീ നൽകി മിൽഖാ സിംഗിനെ ആദരിച്ചിരുന്നു. എന്നാൽ, 1961 മുതൽ ആരംഭിച്ച കായിക ബഹുമതിയായ അർജുന മിൽഖയ്ക്ക് ലഭിച്ചില്ല. ഒടുവിൽ 2001ൽ മിൽഖയ്ക്ക് അർജുന പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. വൈകിയെത്തിയ അർജുന സ്വീകരിക്കാതിരുന്ന മിൽഖാ പറഞ്ഞതിങ്ങനെ: അർജുന അവാർഡ് ഒന്ന് എന്‍റെ വീട്ടിലുണ്ട്. എന്‍റെ മകൻ ജീവ് മിൽഖാസിംഗിന് ലഭിച്ചത്, അവൻ ഗോൾഫ് താരമാണ്.

ഭാഗ് മിൽഖാ ഭാഗ്

മിൽഖാ സിംഗിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തിയപ്പോൾ ഇട്ട പേരാണ് ഭാഗ് മിൽഖാ ഭാഗ്. ഫർഹാൻ അക്തർ ആയിരുന്നു മിൽഖാ സിംഗിന്‍റെ കഥാപാത്രമായി സിനിമയിൽ എത്തിയത്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്ന ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു. 2013ലായിരുന്നു ഭാഗ് മിൽഖാ ഭാഗ് ഇറങ്ങിയത്.

പ്രിയ മിൽഖാജി, നിങ്ങൾ ഇനി ഇവിടെയില്ല എന്നത് ഉൾക്കൊള്ളാൻ എന്‍റെ മനസിന്‍റെ ഒരു വശം തയാറാകുന്നില്ല. ഒരുപക്ഷേ നിങ്ങളിൽനിന്നുതന്നെ ആർജിച്ചെടുത്ത ആ കരുത്ത് കാരണമാവാം അത്. ഒരു കാര്യം തീരുമാനിച്ചാൽ ഒരിക്കലും പിന്മാറരുതെന്ന് തോന്നിപ്പിക്കുന്ന മനസിന്‍റെ ആ വശം. നിങ്ങൾ എക്കാലവും ജീവനോടെ ഇവിടെയുണ്ടാവും എന്നതാണ് സത്യം. ഒരു ആശയത്തെയാണ് നിങ്ങൾ പ്രതിനിധാനം ചെയ്തത്, ഒരു സ്വപ്നത്തെ. ഞങ്ങളുടെ ഏവരുടെയും ജീവിതങ്ങളെ നിങ്ങൾ സ്പർശിച്ചു. ഒരു അച്ഛനായും സുഹൃത്തായും നിങ്ങളെ അറിയാനായവർക്ക്, അതൊരു അനുഗ്രഹം പോലെയായിരുന്നു. അങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് പ്രചോദനത്തിന്‍റെ ഒരു നിലയ്ക്കാത്ത ഉറവിടവും. മുഴുവൻ ഹൃദയത്തോടെയും നിങ്ങളെ ഞാൻ സ്നേഹിക്കുന്നു- ഫർഹാൻ അക്തർ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.