ഇൻസീഞ്ഞെ, അസൂറി ആനന്ദം...
ഇൻസീഞ്ഞെ, അസൂറി ആനന്ദം...
Sunday, July 4, 2021 12:23 AM IST
ഡിയേഗോ മാറഡോണയ്ക്കു ശേഷം നേപ്പിൾസ് ഭരിക്കാൻ എത്തിയവൻ, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ നാപ്പോളിയുടെ ആരാധകർ റോബർട്ടോ ഇൻസീഞ്ഞെ എന്ന മുന്നേറ്റനിരക്കാരനെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. മാറഡോണയെപ്പോലെ കുറിയവനും വേഗക്കാരനുമായ പ്രതിഭയാണ് ഇൻസീഞ്ഞെ എന്നതിനാലായിരുന്നു ആ വിശേഷണം.

അതെ, അഞ്ച് അടി നാല് ഇഞ്ചുകാരനായ ഇൻസീഞ്ഞോയുടെ കരുത്തിൽ യൂറോ 2020 ഫുട്ബോൾ ക്വാർട്ടറിൽ ഇറ്റലി 2-1ന് ബെൽജിയത്തെ കീഴടക്കി. റൊമേലു ലുകാക്കു (45+2’) നേടിയ പെനൽറ്റി ഗോൾ മാത്രമായിരുന്നു ബെൽജിയത്തിന്‍റെ ഏക ആശ്വാസം. ഇറ്റലിയുടെ ആദ്യഗോൾ നിക്കോളോ ബറെല്ലയുടെ (31’) വകയായിരുന്നു. 44-ാം മിനിറ്റിൽ ഇൻസീഞ്ഞെ നേടിയ രണ്ടാം ഗോളായിരുന്നു ഇറ്റലിയുടെ ജയത്തിന് ഇന്ധനമേകിയത്.

ബറെല്ലയിൽനിന്ന് ലഭിച്ച പന്തുമായി ഡീപ്പിൽനിന്ന് അതിവേഗത്തിൽ മുന്നേറിയ ഇൻസീഞ്ഞെ ഇടതുവിംഗിൽനിന്ന് പെനൽറ്റി ബോക്സിന്‍റെ മധ്യത്തിലേക്ക് കട്ട് ചെയ്തു കയറി. ഞൊടിയിടയിൽ ബോക്സിനു പുറത്തുനിന്ന് ബെൽജിയം പ്രതിരോധക്കാരായ വെർമെലൻ, ആൾഡെർവെറൾഡ് എന്നിവർക്കിടയിലൂടെ ഇറ്റാലിയൻ 10-ാം നന്പറുകാരൻ ഷോട്ടുതിർത്തു. ഇൻസീഞ്ഞെയുടെ വലങ്കാൽ ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് വലയുടെ വലത് മേൽത്തട്ടിൽ. ഡൈവ് ചെയ്തെങ്കിലും ബെൽജിയം ഗോളി തിബൊ ക്വോർട്വയ്ക്ക് പന്തിന്‍റെ അടുത്തെങ്ങും എത്താനായില്ല. യൂറോ 2020ലെ ക്ലാസ് ഗോളുകളിൽ ഒന്നായിരുന്നു അത്. മത്സരത്തിലുടനീളം ഇറ്റലിയുടെ നീക്കങ്ങളിൽ ഇൻസീഞ്ഞെയുടെ സാന്നിധ്യമുണ്ടായിരുന്നു. അത്യധ്വാനത്തോടെ കളിച്ച ഇൻസീഞ്ഞെയായിരുന്നു കളിയിലെ താരവും. 80 മിനിറ്റും 49 സെക്കൻഡുമാണ് ആദ്യപകുതിയിലെ ഇഞ്ചുറി ടൈം ഉൾപ്പെടെ ഈ മുപ്പതുകാരൻ കളത്തിലുണ്ടായിരുന്നത്. 92 ശതമാനമായിരുന്നു ഇൻസീഞ്ഞെയുടെ പാസ് കൃത്യത. 63 പാസിനു ശ്രമിച്ചതിൽ 58ഉം അദ്ദേഹം പൂർത്തിയാക്കി.

ബെൽജിയത്തിനെതിരായ ഇറ്റാലിയൻ ജയത്തിൽ നിർണായക പങ്കുവഹിച്ച മറ്റു രണ്ട് താരങ്ങളാണ് മധ്യനിരക്കാരായ ജോർജീഞ്ഞോ, മാർകോ വെറാട്ടി, പ്രതിരോധക്കാരനായ ലോറെൻസോ സ്പിൻസോള എന്നിവർ. ജോർജീഞ്ഞോ 99 ശതമാനവും വെറാട്ടി 97 ശതമാനവും സ്പിൻസോള 94 ശതമാനവും പാസ് കൃത്യതയോടെയായിരുന്നു കളം വാണത്. ബറെല്ലയുടെ ആദ്യഗോളിന് അസിസ്റ്റ് ചെയ്തത് വെറാട്ടിയായിരുന്നു. മത്സരത്തിന്‍റെ 13-ാം മിനിറ്റിൽ അസൂറികൾ ഫിഫ ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തിന്‍റെ വലയിൽ പന്ത് എത്തിച്ചിരുന്നു. ഇൻസീഞ്ഞെയുടെ ഫ്രീകിക്കിനുശേഷം ഡി ലോറെൻസോയിലൂടെ ലഭിച്ച പന്ത് ലിയൊനാർഡൊ ബൊനൂച്ചിയായിരുന്നു വലകുലുക്കിയത്. എന്നാൽ, വിഎആറിലൂടെ ഡി ലോറെൻസോയും ബൊനൂച്ചിയും ഓഫ് സൈഡ് ആണെന്ന വിധിയോടെ ഗോൾ റദ്ദാക്കി.


ബ്രൂയിൻ കളിച്ചത് പരിക്കുമായി

ബെൽജിയത്തിന്‍റെ പ്ലേമേക്കറായ കെവിൻ ഡി ബ്രൂയിൽ ക്വാർട്ടറിൽ ഇറ്റലിക്കെതിരേ ഇറങ്ങിയത് കണങ്കാലിലെ പരിക്കുമായി. പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ പരിക്കേറ്റ ഡി ബ്രൂയിൻ ഇറങ്ങിയെങ്കിലും അന്ന് പരിക്കേറ്റ ഏഡൻ ഹസാർഡി കളത്തിലുണ്ടായിരുന്നില്ല. കണങ്കാലിലെ അസ്ഥിക്കേറ്റ ക്ഷതത്തോടെയാണ് താൻ കളിച്ചതെന്നും ഇറ്റലിക്കെതിരേ ഇറങ്ങിയെന്നതെന്നെ അദ്ഭുതപ്പെടുത്തുന്നു എന്നുമാണ് മത്സരശേഷം ബ്രൂയിൻ പറഞ്ഞത്. കളത്തിൽ തികഞ്ഞ പരാജയമായിരുന്നു ബ്രൂയിൻ. 58 ശതമാനം മാത്രമായിരുന്നു ബ്രൂയിന്‍റെ പാസിംഗ് കൃത്യത.


റിക്കാർഡ് പലത്...

ബെൽജിയത്തിനെതിരായ ക്വാർട്ടർ ജയത്തോടെ ഇറ്റലി യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ മൂന്ന് റിക്കാർഡ് കുറിച്ചു. യൂറോ യോഗ്യത, ഫൈനൽസ് എന്നിവയിലായി ഏറ്റവുമധികം തുടർജയം (15) നേടുന്ന ടീം എന്ന റിക്കാർഡാണ് ഇറ്റലി സ്വന്തം പേരിലാക്കിയത്. ജർമനി, ബെൽജിയം (14) എന്നിവയെ ഇറ്റലി പിന്തള്ളി. ഒരു ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിജയം (5- ഫ്രാൻസ്, ഹോളണ്ട്, ചെക്), ഏറ്റവും കൂടുതൽ തുടർജയം (5 - ഫ്രാൻസ്, സ്പെയിൻ) എന്നീ റിക്കാർഡിലും ഇറ്റലിയെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.