ബ്രസീൽ x പെറു സെമി
ബ്രസീൽ x പെറു സെമി
Sunday, July 4, 2021 12:23 AM IST
റിയോ ഡി ഷാനെറോ: കോപ്പ അമേരിക്ക 2021 ഫുട്ബോളിലെ ആദ്യസെമിയിൽ ബ്രസീലും പെറുവും തമ്മിൽ കൊന്പുകോർക്കും. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.30നാണ് മത്സരം.
ക്വാർട്ടറിന്‍റെ രണ്ടാം പകുതിയിൽ കൂടുതൽ സമയവും പത്തുപേരുമായി ചുരുങ്ങിയ ബ്രസീൽ 1-0ന് ചിലിയെ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്. 49-ാം മിനിറ്റിൽ നേരിട്ട് ചുവപ്പുകാർഡ് കണ്ട് ഗബ്രിയേൽ ജീസസ് പുറത്തുപോയിട്ടും ചിലി ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ബ്രസീലിനായി. ലുകാസ് പക്വേറ്റയാണ് ബ്രസീലിന്‍റെ ജയം കുറിച്ച ഗോൾ നേടിയത്.

തുടക്കം മുതൽ ബ്രസീൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ബ്രസീലിനുസാധിച്ചില്ല. 22-ാം മിനിറ്റിൽ നെയ്മറുടെ ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള സുവർണാവസരം റോബർട്ടോ ഫിർമിനോ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ റോബർട്ടോ ഫിർമിനോയ്ക്കു പകരം ലുകാസ് പക്വേറ്റയെ ഇറക്കിയ കോച്ച് ടിറ്റെയുടെ നീക്കം ഫലം കണ്ടു. 46-ാം മിനിറ്റിൽ പക്വേറ്റ പന്ത് വലയിലെത്തിച്ചു. ചിലിയുടെ ഗോൾ മുഖത്ത് ബ്രസീൽ നടത്തിയ മികച്ചൊരു പാസിംഗ് ഗെയിമാണ് ഗോളിനു വഴിയൊരുക്കിയത്. നെയ്മറായിരുന്നു അസിസ്റ്റ് ചെയ്തത്. ഗോളിനു തൊട്ടുപിന്നാലെ ഗബ്രിയേൽ ജീസസ് ചുവപ്പുകാർഡ് കണ്ടു പുറത്തായത് ബ്രസീലിനെ പ്രതിരോധത്തിലാക്കി. യുജെനിയോ മെനയ്ക്ക് എതിരായ അപകടകരമായ ഫൗളിനെ തുടർന്നാണ് റഫറി ജീസസിനെതിരേ നേരിട്ട് ചുവപ്പുകാർഡ് പുറത്തെടുത്തത്. പന്തിലേക്ക് ഉയർന്നുചാടിയ ജീസസിന്‍റെ തൊഴി മെനയുടെ തോളിലും മുഖത്തും കൊണ്ടു.


ഷൂട്ടൗട്ടിലൂടെ പെറു

പെനൽറ്റി ഷൂട്ടൗട്ടിൽ പെറു 4-3ന് പരാഗ്വെയെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. 90 മിനിറ്റിൽ ഇരുടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ടൂർണമെന്‍റിൽ ഇത്തവണ നോക്കൗട്ട് ഘട്ടങ്ങളിൽ എക്സ്ട്രാ ടൈം അനുവദിക്കുന്നില്ല.

പെറുവിനായി ജിയാൻലുക ലാപദുല, യോഷിമാർ യോടുണ്‍, റെനറ്റോ ടാപിയ, മിഗ്വെൽ ട്രാവുകോ എന്നിവർ ലക്ഷ്യം കണ്ടു. സാന്‍റിയാഗോ ഓർമെനിയോ, ക്രിസ്റ്റ്യൻ കുയെവ എന്നിവരുടെ കിക്കുകൾ പരാഗ്വെ ഗോൾകീപ്പർ ആന്‍റണി സിൽവ രക്ഷപ്പെടുത്തി. പരാഗ്വെയ്ക്കായി ഏയ്ഞ്ചൽ റൊമേറോ, ജൂനിയർ അലൊൻസോ, റോബർട്ട് പിരിസ് മോട്ട എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡേവിഡ് മാർട്ടിനസ്, ബ്രയാൻ സമുദിയോ, ആൽബർട്ടോ എസ്പിനോ എന്നിവർ കിക്ക് നഷ്ടപ്പെടുത്തി.

രണ്ട് ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ രണ്ടു ടീമും പത്തുപേരുമായാണ് പോരാട്ടം പൂർത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.