വിൻഡീസിനു നാലാം ജയം
വിൻഡീസിനു നാലാം ജയം
Sunday, July 18, 2021 12:10 AM IST
ഗ്രോസ് ഐലറ്റ് (സെന്‍റ് ലൂസിയ): ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് നിലനിർത്താനുള്ള വെസ്റ്റ് ഇൻഡീസിന്‍റെ ഒരുക്കങ്ങൾ തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വ്ന്‍റി 20യിൽ വെസ്റ്റ് ഇൻഡീസിനു 16 റണ്‍സ് ജയം. അഞ്ചു മത്സരങ്ങളുടെ പരന്പര വെസ്റ്റ് ഇൻഡീസ് 4-1ന് സ്വന്തമാക്കി.

വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 199/8
ഓസ്ട്രേലിയ 20 ഓവറിൽ 183/9

എവിൻ ലൂയിസ് ആണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസിന്‍റെ ഹെയ്ഡൻ വാൽഷ് ജൂണിയർ ആണ് പരന്പരയുടെ താരം. 34 പന്തിൽ നാലു ഫോറിന്‍റെയും ഒന്പത് സിക്സിന്‍റെയും അകന്പടിയിൽ ലൂയിസ് 79 റണ്‍സ് നേടി. നിക്കോളാസ് പുരാൻ (18 പന്തിൽ 31), ക്രിസ് ഗെയ്ൽ (7 പന്തിൽ 21), ലെൻഡിൽ സിമണ്‍സ് (25 പന്തിൽ 21) എന്നിവരുടെ ബാറ്റിംഗാണ് വിൻഡീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.


ഓസീസിനായി ആൻഡ്രു ടൈ മൂന്നു വിക്കറ്റും മിച്ചൽ മാർഷും ആദം സാംപയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഓസീസിന് ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാത്ത ജോഷ് ഫിലിപ്പിനെ നഷ്ടമായി. കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് ബൗളർമാർ തിളങ്ങി. 23 പന്തിൽ 34 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 15 പന്തിൽ 30 റണ്‍സും മാത്യു വെയ്ഡ് 18 പന്തിൽ 26 റണ്‍സും നേടി. വെസ്റ്റ് ഇൻഡീസിനായി ഷെൽഡണ്‍ കോട്രെലും ആന്ദ്രെ റസലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.