‘ഉപദേഷ്ടാവ് ധോണി’ക്കെതിരേ പരാതി
‘ഉപദേഷ്ടാവ് ധോണി’ക്കെതിരേ പരാതി
Thursday, September 9, 2021 11:44 PM IST
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റനായ എം.എസ്. ധോണിയെ ലോകകപ്പ് ട്വന്‍റി-20ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരേ പരാതി. വിരുദ്ധതാത്പര്യം ചൂട്ടിക്കാട്ടിയായിരുന്നു ബിസിസിഐക്കു പരാതി ലഭിച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മുൻ അംഗമായ സഞ്ജീവ് ഗുപ്തയാണു പരാതി നൽകിയതെന്നു ബിസിസിഐ അറിയിച്ചു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റനായിരിക്കേ ഇന്ത്യൻ ടീമിന്‍റെ ഉപദേഷ്ടാവാക്കിയതാണു വിരുദ്ധ താത്പര്യ ആരോപണമുയരാൻ കാരണം.


ഐസിസി 2019 ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. പിന്നീട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞ ഐപിഎല്ലിലാണു ധോണി ക്രിക്കറ്റിലേക്കു തിരികെയെത്തിയത്.

വീടും കൃഷിയുമൊക്കെയായി നടന്നിരുന്ന ധോണിയെ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടലാണ് മടക്കിയെത്തിച്ചത്. രണ്ടു മാസം മുന്പു തന്നെ ഷാ, ധോണിയെ ടീമിന്‍റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നാണു റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.