മെസിയെ പിൻവലിച്ച പോച്ചെറ്റീനോയു‌ടെ തന്ത്രം!
മെസിയെ പിൻവലിച്ച പോച്ചെറ്റീനോയു‌ടെ  തന്ത്രം!
Tuesday, September 21, 2021 1:17 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയ്ന്‍റെ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയെ ലിയോണിനെതിരായ ഹോം മത്സരത്തിൽ പിൻവലിച്ച് പരിശീലകൻ മൗറീസ്യോ പോച്ചെറ്റീനോ വിമർശനങ്ങൾക്കു നടുവിൽ. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് ഈ സീസണിലാണ് മെസി ഫ്രീ ട്രാൻസ്ഫറിലൂടെ പിഎസ്ജിയിലെത്തിയത്.

പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിൽ മെസിയുടെ അരങ്ങേറ്റ മത്സരംകൂടിയായിരുന്നു ലിയോണിനെതിരായത്. സ്വന്തം കാണികൾക്ക് മുന്നിൽവച്ച് മെസിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലൂടെ പോച്ചെറ്റീനോ അപമാനിച്ചെന്നും വിമർശനമുയർന്നു.

മത്സരത്തിന്‍റെ 76-ാം മിനിറ്റിലാണു മെസിയെ പിൻവലിച്ചത്. മെസിക്കു പകരം പോച്ചെറ്റീനോ കളത്തിലിറക്കിയത് പ്രതിരോധതാരം അച്റഫ് ഹക്കീമിയെ. അപ്രതീക്ഷിതമായി പിൻവലിക്കപ്പെട്ടതിൽ പോച്ചെറ്റീനോയോടു മെസി അതൃപ്തി പ്രകടിപ്പിച്ചാണു കളംവിട്ടത്.


മത്സരത്തിൽ രണ്ട് സുവർണാവസരങ്ങൾ മെസിക്കു ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 37-ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. 54-ാം മിനിറ്റിൽ ലൂകാസ് പക്വെറ്റയിലൂടെ മുന്നിൽകടന്ന ലിയോണിനെ നെയ്മറിന്‍റെ പെനൽറ്റി ഗോളിലൂടെ പിഎസ്ജി 66-ാം മിനിറ്റിൽ ഒപ്പം പിടിച്ചു.

82-ാം മിനിറ്റിൽ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മൗറൊ ഇക്കാർഡി ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ നേടിയ ഗോളിൽ പിഎസ്ജി 2-1ന്‍റെ ജയത്തോടെ കളംവിട്ടു.

പിഎസ്ജിയിൽ എത്തിയശേഷം ഇതുവരെ മെസിക്ക് ഒരു ഗോൾ നേടാനോ അസിസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.