ഐപിഎൽ ട്വന്‍റി-20 ക്വാളിഫയർ 1 @ ദുബായ്, 7.30 pm
ഐപിഎൽ  ട്വന്‍റി-20  ക്വാളിഫയർ 1  @ ദുബായ്,  7.30 pm
Sunday, October 10, 2021 12:27 AM IST
ഡിസി x സിഎസ്കെ

പതിനാലാം സീസണ്‍ ഐപിഎൽ ട്വന്‍റി-20 പോരാട്ടം ഫിനിഷിംഗ് ലൈനിലേക്ക്. ലീഗ് റൗണ്ടിനുശേഷം ഇന്നു മുതൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് തുടക്കം. പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ നേർക്കുനേർ ഇറങ്ങും.

ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയും ധോണിയുടെ പിൻഗാമിയായ ഋഷഭ് പന്തും നേർക്കുനേർ വരുന്ന പോരാട്ടംകൂടിയാണ് ഇന്നത്തേത്. ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ ഇറങ്ങിയ രണ്ട് പോരാട്ടത്തിലും ഡൽഹിക്കായിരുന്നു ജയം.

പ്ലേ ഓഫിലേക്ക് ഇത്തവണ ആദ്യം യോഗ്യത സ്വന്തമാക്കിയ ടീമാണ് ധോണിയുടെ സിഎസ്കെ. അതിനുശേഷം ലീഗ് റൗണ്ടിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

മറുവശത്ത് തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ പ്രവേശിച്ച്, നിലവിൽ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമെന്ന ഖ്യാതിയുമായാണ് ഋഷഭ് പന്ത് നയിക്കുന്ന ഡിസി എത്തിയിരിക്കുന്നത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഡൽഹി പരാജയപ്പെട്ടിരുന്നു.

ബാറ്റിംഗ് x ബൗളിംഗ്

സിഎസ്കെ: റണ്‍വേട്ടക്കാരിൽ രണ്ടും നാലും സ്ഥാനങ്ങളിലുള്ള ഫാഫ് ഡുപ്ലെസിസ് (546 റണ്‍സ്), ഋതുരാജ് ഗെയ്ക്‌വാദ് (533) ഓപ്പണിംഗ് കൂട്ടുകെട്ടാണ് ചെന്നൈയുടെ ബാറ്റിംഗ് കരുത്ത്. പിന്നാലെ എത്തുന്ന മൊയീൻ അലി (304), അന്പാട്ടി റായുഡു (256), രവീന്ദ്ര ജഡേജ (227) തുടങ്ങിയവരും ബാറ്റിംഗിലെ ചാലക ശക്തികൾതന്നെ. സുരേഷ് റെയ്നയ്ക്കു പകരം റോബിൻ ഉത്തപ്പ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

ബൗളിംഗിൽ വിക്കറ്റ് വേട്ടയിൽ ഏഴാമതുള്ള ഷാർദുൾ ഠാക്കൂർ (18 വിക്കറ്റ്), ദീപക് ചാഹർ (13 വിക്കറ്റ്) എന്നിവരാണ് ചെന്നൈയുടെ കരുത്ത്. ഡ്വെയ്ൻ ബ്രാവോയും (12 വിക്കറ്റ്) ഇന്ന് ഓൾ റൗണ്ടറായി ടീമിലുണ്ടായേക്കും.


ഡിസി: റണ്‍വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള ശിഖർ ധവാനും (544 റണ്‍സ്) എട്ടാമതുള്ള പൃഥ്വി ഷായും (401) ചേർന്നുള്ള ഓപ്പണിംഗാണ് ഡൽഹിയുടെ ഹൈലൈറ്റ്. പിന്നാലെയെത്തുന്ന ഋഷഭ് പന്ത് (362), ഹെറ്റ്മെയർ (188), സ്റ്റീവ് സ്മിത്ത് (152), ശ്രേയസ് അയ്യർ (144) തുടങ്ങിയവരും മികവ് തെളിയിച്ചുകഴിഞ്ഞു.

ബൗളിംഗിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ആവേശ് ഖാനാണ് (22 വിക്കറ്റ്) ഡിസിയുടെ കുന്തമുന. ദക്ഷിണാഫ്രിക്കൻ പേസ് സഖ്യമായ കഗിസൊ റബാഡ (13 വിക്കറ്റ്), ആൻ‌റിക് നോർക്കിയ (9 വിക്കറ്റ്) എന്നിവരും ഇന്ത്യൻ സ്പിന്നർമാരായ അക്സർ പട്ടേൽ (15 വിക്കറ്റ്), ആർ. അശ്വിൻ (5 വിക്കറ്റ്) എന്നിവരും ചേരുന്നതോടെ ഡിസിയുടെ ബൗളിംഗും സന്തുലിതം. ടീമിലേക്ക് മാർക്കസ് സ്റ്റോയിൻസ് തിരിച്ചെത്തിയേക്കും.

പ്ലേ ഓഫ് ഇങ്ങനാണ് ഭായ്...

ഐപിഎൽ പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടമാണ് ക്വാളിഫയർ 1. ഇതിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. പരാജയപ്പെടുന്ന ടീമിന് ക്വാളിഫയർ രണ്ടിൽ മത്സരിച്ച്, ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കാനുള്ള മറ്റൊരു അവസരംകൂടി ലഭിക്കും.

പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം എലിമിനേറ്റർ എന്നറിയപ്പെടുന്നു. ഇതിൽ പരാജയപ്പെടുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയർ രണ്ടിൽ പ്രവേശിക്കും. നാളെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് എലിമിനേറ്റർ പോരാട്ടം. 13-ാം തീയതിയാണ് ക്വാളിഫയർ രണ്ട് പോരാട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.