രാജ്യാന്തര ഫുട്ബോളിൽ 10 ഹാട്രിക് നേടുന്ന ആദ്യ താരമായി cr7
രാജ്യാന്തര ഫുട്ബോളിൽ  10 ഹാട്രിക് നേടുന്ന ആദ്യ   താരമായി cr7
Thursday, October 14, 2021 12:07 AM IST
ഉലകനായകനേ.... എന്ന അടിപൊളി തമിഴ് ഗാനം ഫുട്ബോൾ ലോകത്തെ ഗോൾവേട്ടക്കാരനായ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് എന്തുകൊണ്ടും അഭികാമ്യം.

ഗോളടി എന്‍റെ ഡിഎൻഎയിൽ അലിഞ്ഞുചേർന്നിരിക്കുകയാണെന്നു സമ്മതിക്കുന്ന റൊണാൾഡോ ഗോളടിയിലെ ഉലകനായക റിക്കാർഡ് പുതുക്കി ഓരോ ദിനവും കായിക ലോകത്തെ അമ്മാനമാടുന്നു.

സെപ്റ്റംബർ ഒന്ന് (അലി ദേയിയുടെ 109 ഗോൾ മറികടന്നു) മുതൽ ഏറ്റവും കൂടുതൽ രാജ്യാന്തര ഗോൾ എന്ന റിക്കാർഡ് സ്വന്തം പേരിലുള്ള റൊണാൾഡോ ഇപ്പോൾ മറ്റൊരു അപൂർവ നേട്ടംകൂടി കരസ്ഥമാക്കി.

രാജ്യാന്തര ഫുട്ബോളിൽ 10 ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റിക്കാർഡാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ താരമായ ഈ മുപ്പത്താറുകാരൻ സ്വന്തമാക്കിയത്. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ സിആർ7ന്‍റെ ഗോൾ നേട്ടം 182 മത്സരങ്ങളിൽനിന്ന് 115 ആയി.

ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലക്സംബർഗിനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെയാണ് രാജ്യാന്തര ഫുട്ബോളിൽ 10 ഹാട്രിക് എന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയത്. രണ്ട് പെനൽറ്റിയും (8’, 13’) ഒരു ഹെഡറുമായാണ് (87’) റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കിയത്. ബ്രൂണൊ ഫെർണാണ്ടസ് (17’), ജാവൊ ഫൽഹിൻഹ (69’) എന്നിവരുടെ ഗോൾ കൂടിയായതോടെ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പോർച്ചുഗൽ 5-0ന്‍റെ ജയമാഘോഷിച്ചു.


മത്സരത്തിന്‍റെ 67-ാം മിനിറ്റിൽ ഉജ്വലമായൊരു ബൈസിക്കിൾ കിക്ക് റൊണാൾഡോ നടത്തിയെങ്കിലും ലക്സംബർഗ് ഗോളി അത് കൈപ്പിടിയിലൊതുക്കി. ഗ്രൂപ്പ് എയിൽ ആറ് മത്സരങ്ങളിൽനിന്ന് 16 പോയിന്‍റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ്.

17 പോയിന്‍റുള്ള സെർബിയയാണ് ഒന്നാമത്. പോർച്ചുഗലിന് രണ്ടും സെർബിയയ്ക്ക് ഒരു മത്സരവും ഗ്രൂപ്പിൽ ശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് ചാന്പ്യന്മാരാണ് ലോകകപ്പിനു നേരിട്ട് യോഗ്യത നേടുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ യോഗ്യത നേടാനുള്ള അവസരമുണ്ട്.

ഹാട്രിക്

ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഹാട്രിക് എന്ന റിക്കാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ 58 ആക്കി. 58 ഹാട്രിക്കിലൂടെ 186 ഗോളുകൾ റൊണാൾഡോയുടെ പേരിലുണ്ട്.

55 ഹാട്രിക്കുമായി പിഎസ്ജിയുടെ അർജന്‍റൈൻ താരം ലയണൽ മെസിയാണ് രണ്ടാമത്. ഏഴ് രാജ്യാന്തര ഹാട്രിക്കാണു മെസിക്കുള്ളത്. 55 ഹാട്രിക്കിൽനിന്ന് 173 ഗോൾ മെസി സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.