റിക്കാർഡിനൊടുവിൽ കാൾസണിനു ലീഡ്
റിക്കാർഡിനൊടുവിൽ കാൾസണിനു ലീഡ്
Sunday, December 5, 2021 1:03 AM IST
ദുബായ്: ചെസ് ലോകം കണ്ട അവിശ്വസനീയവും ദൈർഘ്യമേറിയതുമായ പോരാട്ടത്തിനൊ‌ടുവിൽ നിലവിലെ ചാന്പ്യൻ നോർവെയുടെ മാഗ്നസ് കാൾസണ്‍ ലോക ചാന്പ്യൻഷിപ്പിൽ ലീഡ് നേടി.

ആറാം ഗെയിമിൽ കാൾസണ്‍ റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കി. ആദ്യ അഞ്ചു ഗെയിമും സമനിലയിൽ കലാശിക്കുകയായിരുന്നു. കരുനീക്കങ്ങളിൽ ലോക റിക്കാർഡ് പിറന്ന, ഏഴു മണിക്കൂർ 45 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാൾസന്‍റെ ജയം. ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൾസണ് 3.5 പോയിന്‍റായി, നിപോംനിഷിക്ക് 2.5ഉം.


136 നീക്കങ്ങൾ കണ്ട പോരാട്ടത്തിലാണ് കാൾസണ്‍ വിജയിച്ചത്. ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ നീക്കങ്ങൾ നടത്തിയ മത്സരമെന്ന റിക്കാർഡും പിറന്നു. 1978ൽ അനറ്റോളി കാർപോവും വിക്ടോർ കോർച്ചനോയിയും തമ്മിൽ 124 നീക്കങ്ങൾ നീണ്ട മത്സരത്തിനായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.