മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ ബ്രിട്ടന്റെ മുൻ ലോക ഒന്നാം നന്പർ താരമായ ആൻഡി മുറെ പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വൈൽഡ് കാർഡിലൂടെ എത്തിയ മുറെ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ ജോർജിയയുടെ നിക്കോൾസ് ബസിലാഷ്വിലിയെയാണ് മറികടന്നു, 6-1, 3-6, 6-4, 6-7 (5-7), 6-4.
ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, റഷ്യയുടെ ഡാനിൽ മെദ്വദേവ്, റുബലെവ്, ഇറ്റലിയുടെ യാനിക് സിന്നർ, അർജന്റീനയുടെ ഡീഗോ ഷ്വാർസ്മാൻ, സ്പെയിനിന്റെ അഗട്ട്, ക്രൊയേഷ്യയുടെ സിലിച്ച് തുടങ്ങിയവരും രണ്ടാം റൗണ്ടിൽ കടന്നു.
അട്ടിമറി
വനിതാ സിംഗിൾസിൽ ജർമനിയുടെ ആംഗലിക് കെർബറിനെ 4-6, 3-6ന് എസ്റ്റോണിയയുടെ കയിയ കപേപി അട്ടിമറിച്ചതാണ് ഏറ്റവും ശ്രദ്ധേയം.
ബെലാറുസിന്റെ അരിന സബലെങ്ക, ബ്രിട്ടീഷ് കൗമാരതാരം എമ്മ റാഡുകാനു, പോളണ്ടിന്റെ ഇഗ ഷ്യാങ്ടെൻ, സ്ലോവേനിയയുടെ തമാറ സിദാൻഷെക്, റൊമാനിയയുടെ ഹാലെപ്പ് തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ സ്റ്റെഫാനെസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് എമ്മ കീഴടക്കിയത്. സ്കോർ: 6-0, 2-6, 6-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.