നാണംകെട്ടു ; ടെസ്റ്റ് പരന്പരയ്ക്കു പിന്നാലെ ഏകദിന ക്രിക്കറ്റ് പരന്പരയും ഇന്ത്യ അടിയറവുവച്ചു.
നാണംകെട്ടു ; ടെസ്റ്റ് പരന്പരയ്ക്കു പിന്നാലെ ഏകദിന ക്രിക്കറ്റ് പരന്പരയും ഇന്ത്യ അടിയറവുവച്ചു.
Saturday, January 22, 2022 1:11 AM IST
പാറൽ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കു പിന്നാലെ ഏകദിന ക്രിക്കറ്റ് പരന്പരയും ഇന്ത്യ അടിയറവുവച്ചു. രണ്ടാം ഏകദിനത്തിൽ 11 പന്ത് ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സര ഏകദിന പരന്പര ദക്ഷിണാഫ്രിക്ക 2-0ന് ഉറപ്പിച്ചു. സ്കോർ: ഇന്ത്യ 50 ഓവറിൽ 287/6. ദക്ഷിണാഫ്രിക്ക 48.1 ഓവറിൽ 288/3.

പന്ത്, രാഹുൽ, ഷാർദുൾ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഋഷഭ് പന്ത് (85), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (55), വാലറ്റക്കാരൻ ഷാർദുൾ ഠാക്കൂർ (40 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഓപ്പണർമാരായ ശിഖർ ധവാനും (29) കെ.എൽ. രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 63 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തിൽനിന്ന് 29 റണ്‍സെടുത്ത ധവാനെ എയ്ഡൻ മാക്രം പുറത്താക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി പൂജ്യത്തിനു പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

കേശവ് മഹാരാജിന്‍റെ പന്തിൽ തെംബ ബൗമയുടെ ക്യാച്ചിലൂടെയാണ് കോഹ്‌ലി പുറത്തായത്. 2018നുശേഷം 53 ഇന്നിംഗ്സിന്‍റെ ഇടവേളയിലാണ് ഏകദിനത്തിൽ കോഹ്‌ലി പൂജ്യത്തിനു പുറത്താകുന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് എന്ന നിലയിൽനിന്ന് രണ്ടിന് 64ലേക്ക് ഇന്ത്യ വീണു.

നാലാം നന്പറായി ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഇന്ത്യ ആധിപത്യം പുലർത്തി. രാഹുൽ പന്തിന് സിംഗിളുകൾ നൽകി പിന്തുണച്ചു. മൂന്നാം വിക്കറ്റിൽ 115 റണ്‍സ് ചേർത്ത ശേഷം ഈ കൂട്ടുകെട്ട് പിരിഞ്ഞു. 71 പന്തിൽ നിന്ന് 10 ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകന്പടിയോടെ 85 റണ്‍സെടുത്ത പന്തിനെ തബ്റൈസ് ഷംസി എയ്ഡൻ മാക്രത്തിന്‍റെ കൈയിലെത്തിക്കുകയായിരുന്നു.


പിന്നാലെ വന്ന ശ്രേയസ് അയ്യരും (11) വെങ്കടേഷ് അയ്യരും (22) ഏറെനേരം ക്രീസിൽ ചിലവിട്ടില്ല. വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിംഗിലൂടെ ഡി കോക്ക് പുറത്താക്കുകയായിരുന്നു. ഷാർദുൾ ഠാക്കൂറും (38 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 40 നോട്ടൗട്ട്) ആർ. അശ്വിനും (24 പന്തിൽ 25 നോട്ടൗട്ട്) സ്കോർ 287ൽ എത്തിച്ചു. ഷാർദുൾ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്നത്.

കൃത്യമായ മറുപടി

288 റൺ‌സ് എന്ന വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ക്വിന്‍റൺ ഡി കോക്കും (66 പന്തിൽ 78) ജാനേമൻ മലനും (108 പന്തിൽ 91) ചേർന്ന് 22 ഓവറിൽ 132 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയശേഷമാണ് പിരിഞ്ഞത്.

ദക്ഷിണാഫ്രിക്കയുടെ ആ തുടക്കംതന്നെ കളി ഇന്ത്യയുടെ കൈയിൽനിന്ന് വഴുതാൻ കാരണമായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ തെംബ ബൗമയുടെ (36 പന്തിൽ 35) വിക്കറ്റ് കൂടിയേ ആതിഥേയർക്ക് നഷ്ട‌പ്പെട്ടുള്ളൂ. 37 റൺസ് വീതവുമായി മാക്രവും വാർഡർ ഡസനും പുറത്താകാതെനിന്നു.

ബൗളിംഗ് പരാജയം

ഇന്ത്യയുടെ ബൗളിംഗ് നിരയുടെ പരാജയമാണ് തുടർച്ചയായ രണ്ടാം ഏകദിനത്തിലും കണ്ടത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരുടെ പ്രകടനത്തിനടുത്തെത്താൻ (26 ഓവറിൽ 143 റൺസിന് നാല് വിക്കറ്റ്) ഇന്നലെയും ഇന്ത്യൻ സ്പിന്നർമാർക്ക് (20 ഓവറിൽ 115 റൺസിന് ഒരു വിക്കറ്റ്) കഴിഞ്ഞില്ല. പേസർ ഭുവനേശ്വർ കുമാർ എട്ട് ഓവറിൽ 67 റൺസ് ആണ് വഴങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.