പൊരുതി, തോറ്റു
പൊരുതി, തോറ്റു
Monday, January 24, 2022 1:14 AM IST
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ പൊരുതിയെങ്കിലും തോൽവി എന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യക്കു സാധിച്ചില്ല. ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നാല് റൺസിന് ഇന്ത്യയെ കീഴടക്കി. 34 പന്തിൽ 54 റൺസ് അടിച്ചെടുത്ത് ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകിയ ദീപക് ചാഹർ പുറത്തായതാണ് നിർണായകമായത്. സ്കോർ: ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287. ഇന്ത്യ 49.2 ഓവറിൽ 283. ഇതോട‌െ പരന്പര ദക്ഷിണാഫ്രിക്ക 3-0ന് തൂത്തുവാരി.

വെങ്കേടേഷ് അയ്യർ, ഷാർദുൾ ഠാക്കൂർ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവർക്കു പകരമായി സൂര്യകുമാർ യാദവ്, ദീപക് ചാഹർ, ജയന്ത് യാദവ്, പ്രസിഥ് കൃഷ്ണ എന്നിവർ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽ ഇടം പിടിച്ചു.

ഡികോക്ക് സെഞ്ചുറി

ക്വിന്‍റണ്‍ ഡികോക്കിന്‍റെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക 287 റണ്‍സ് എടുത്തത്. 130 പന്തിൽ രണ്ട് സിക്സും 12 ഫോറും അടക്കം 124 റണ്‍സ് ഡികോക്ക് നേടി. 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റണ്‍സ് എന്ന നിലയിൽനിന്ന് ഡികോക്കും വാൻഡർ ഡസനും (59 പന്തിൽ 52) ചേർന്ന് ദക്ഷിണാഫ്രിക്കയെ 200 കടത്തി.


ധവാൻ, കോഹ്‌ലി

ഇന്ത്യക്ക് തുടക്കത്തിൽതന്നെ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ (9) വിക്കറ്റ് നഷ്ടമായി. ശിഖർ ധവാനും (73 പന്തിൽ 61) വിരാട് കോഹ്‌ലിയും (84 പന്തിൽ 65) ചേർന്ന് രണ്ടാം വിക്കറ്റിൽ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഋഷഭ് പന്ത് ഗോൾഡൻ ഡെക്ക് ആയത് ഇന്ത്യക്ക് തിരിച്ചടിയായി. ശ്രേയസ് അയ്യർക്കും (34 പന്തിൽ 26), സൂര്യകുമാർ യാദവിനും (32 പന്തിൽ 39) ദീർഘമായ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. രാഹുൽ ചാഹർ പ്രതീക്ഷ നൽകിയെങ്കിലും 10-ാമനായി പുറത്തായതോടെ ഇന്ത്യ നാല് റൺസ് അകലെ വീണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.