ഉറങ്ങാതെ മുളങ്കുന്നത്തുകാവ്...
ഉറങ്ങാതെ മുളങ്കുന്നത്തുകാവ്...
Wednesday, May 4, 2022 2:05 AM IST
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ് (തൃശൂർ): സന്തോഷ് ട്രോഫിയിൽ കേരളം വിജയഗോൾ നേടുന്നതു ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ അമ്മ മേരി കണ്ടില്ല. നിശ്ചിതസമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതോടെ ടെൻഷൻ കാരണം അമ്മ മേരി കളി കാണൽ നിർത്തി പേരക്കുട്ടിയെയും കൊണ്ട് വീട്ടിലേക്കു മടങ്ങിയിരുന്നു.

വീട്ടിലെ ടിവിയിൽ കളി കാണാൻ സാധിക്കാത്തതുമൂലം ജിജോ ജോസഫിന്‍റെ കുടുംബം അയൽവീട്ടിലെ ടിവിയിലാണു കളി കണ്ടത്. പിതാവ് ജോസഫ്, അമ്മ മേരി, അനുജത്തി ജിൻസി എന്നിവർ കളി തുടങ്ങും മുൻപേതന്നെ അയൽവാസിയായ ബാബുവിന്‍റെ വീട്ടിലെത്തി ടിവിക്കു മുന്നിൽ ഇരിപ്പുറപ്പിച്ചു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്നതോടെ അമ്മ മേരി ടെൻഷൻ കാരണം വീട്ടിലേക്കു പോവുക‍യായിരുന്നു.


പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ തകർത്തു കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ ജിജോയുടെ പിതാവ് ജോസഫും ജിൻസിയും ആർപ്പുവിളിച്ച് ആനന്ദക്കണ്ണീരൊഴുക്കി. ഗർഭിണിയായ ജിൻസി അമ്മയെ സന്തോഷവാർത്ത അറിയിക്കാൻ വീട്ടിലേക്ക് ഓടുകയായിരുന്നു.

അപ്പോഴേക്കും നാടുമുഴുവൻ മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിലെ ജിജോ ജോസഫെന്ന നായകന്‍റെ വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പടക്കങ്ങൾ എമ്പാടും പൊട്ടിക്കൊണ്ടിരുന്നു. പലരും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മിന്നുംവിജയത്തിന്‍റെ ആഘോഷത്തിമർപ്പിലായിരുന്നു നാടെങ്ങും. ആഘോഷം ഇപ്പോഴും തീർന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.