ചരിത്ര ഗോകുലം...
ചരിത്ര ഗോകുലം...
Sunday, May 15, 2022 1:26 AM IST
കോൽക്കത്ത: ഐ ലീഗ് ഫുട്ബോൾ കിരീടം കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സിക്ക്. മലബാറിയൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗോകുലം ഐ ലീഗ് കിരീടം തുടർച്ചയായ രണ്ടാം സീസണിലും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റിക്കാർഡ് കുറിച്ചു. 2020-21 സീസണ്‍ ചാന്പ്യന്മാരായ മലബാറിയൻസ് 2021-22 സീസണിലെ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് കിരീടം ചുണ്ടോടടുപ്പിച്ചത്. ഐ ലീഗ് ചരിത്രത്തിൽ ഒരു ടീം കിരീടം നിലനിർത്തുന്നത് ഇത് ആദ്യമാണ്.

2021-22 സീസണ്‍ കിരീടം കൂടി നേടുന്നതോടെ ഐ ലീഗ് രണ്ട് തവണ നേടുന്ന ടീമുകളുടെ ഗണത്തിലേക്ക് ഗോകുലം കേരള എഫ്സി എത്തി. മൂന്ന് തവണ ചാന്പ്യന്മാരായ ഡെംപോ ഗോവയാണ് (2007-08, 2009-10, 2011-12) ഏറ്റവും കൂടുതൽ തവണ ഐ ലീഗിൽ മുത്തമിട്ടത്. മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, ബംഗളൂരു എഫ്സി എന്നീ ടീമുകൾ രണ്ട് തവണ വീതം ഐ ലീഗ് ചാന്പ്യന്മാരായിട്ടുണ്ട്.

ഐ ലീഗിൽ തുടർച്ചയായി 21 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറി ചരിത്രം കുറിച്ച ഗോകുലം കഴിഞ്ഞ മത്സരത്തിൽ ശ്രീനിധി ഡെക്കാണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് കിരീടം ധാരണം ഇന്നലത്തേക്കു നീണ്ടത്. മുഹമ്മദൻസിനോട് അവസാന മത്സരത്തിൽ സമനില വഴങ്ങിയാലും കിരീടം നേടാമെന്ന സാഹചര്യത്തിലായിരുന്നു ഗോകുലം കളത്തിലിറങ്ങിയത്. ഫ്രീപാസിലൂടെ മുഹമ്മദൻസ് ഗാലറിയിലെത്തിച്ച ആരാധകരെ നിശബ്ദമാക്കിയായിരുന്നു മലബാറിയൻസിന്‍റെ ചൂളംവിളിച്ചുള്ള കുതിക്കൽ.


ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 49-ാം മിനിറ്റിൽ റിഷാദിലൂടെ ഗോകുലം കേരള ലീഡ് സ്വന്തമാക്കി. എന്നാൽ, 57-ാം മിനിറ്റിൽ അസ്ഹറുദ്ദീൻ മാലിക്ക് മുഹമ്മദൻസിനെ ഒപ്പമെത്തിച്ചു. ലീഡ് നേടാനുള്ള ഗോകുലത്തിന്‍റെ തീവ്രശ്രമം 61-ാം മിനിറ്റിൽ ഫലം കണ്ടു. ലൂക്ക മജ്സീന്‍റെ അസിസ്റ്റിൽനിന്ന് എമിൽ ബെന്നി മുഹമ്മദൻസിന്‍റെ വല കുലുക്കി. ഗോകുലത്തിന്‍റെ ആദ്യ ഗോളിനു വഴി തുറന്നതും മജ്സീൻ ആയിരുന്നു. 61-ാം മിനിറ്റിൽ ലഭിച്ച ലീഡ് കളയാതെ ഗോകുലം മത്സരം അവസാനിപ്പിച്ചു. അതോടെ കിരീടം കേരളത്തിലേക്ക്.

2021-22 ഐ ലീഗ് സീസണിൽ 18 മത്സരങ്ങളിൽ 13 ജയവും നാല് സമനിലയും ഉൾപ്പെടെ 43 പോയിന്‍റാണ് ഗോകുലത്തിന്‍റെ സന്പാദ്യം. 18 മത്സരങ്ങളിൽനിന്ന് 11 ജയവും നാല് സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 37 പോയിന്‍റുമായി മുഹമ്മദൻസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
2017 ജനുവരിയിലാണ് ഗോകുലം കേരള എഫ്സി രൂപംകൊണ്ടത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മൂന്ന് ദേശീയ കിരീടങ്ങൾ ഉൾപ്പെടെ ആകെ അഞ്ച് കിരീടങ്ങൾ ഗോകുലം കേരള സ്വന്തമാക്കി. 2019 ഡ്യൂറന്‍റ് കപ്പ് നേടിക്കൊണ്ടാണ് ഗോകുലം കേരള തങ്ങളുടെ വരവ് അറിയിച്ചത്. 2020-21, 2021-22 ഐ ലീഗ് കിരീടങ്ങളോടെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഡബിൾ നേട്ടം. കേരള പ്രീമിയർ ലീഗിലും രണ്ട് തവണ (2017-18, 2020-21) ചാന്പ്യന്മാരായി. വനിതാ വിഭാഗത്തിലും ഗോകുലം നിലവിൽ ദേശീയ ചാന്പ്യന്മാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.