11 വർഷത്തിനുശേഷം എസി കൂൾ...
11 വർഷത്തിനുശേഷം എസി കൂൾ...
Tuesday, May 17, 2022 1:46 AM IST
മിലാൻ: ഇറ്റാലിയൻ സെരി എ ഫുട്ബോൾ കിരീടത്തിലേക്ക് എസി മിലാൻ ഒരു ചുവടുകൂടി അടുത്തു. ഹോം മത്സരത്തിൽ 2-0ന് അത്‌ലാന്തയെ കീഴടക്കിയതോടെയാണിത്. 11 വർഷത്തിനുശേഷമാണ് എസി മിലാൻ സെരി എ കിരീടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കിരീടം ഉറപ്പിച്ച ആഹ്ലാദത്തിന്‍റെ അതിരു കടന്ന ആവേശമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ടീം ബസിന്‍റെ ചില്ല് തകർത്തു.

ഇന്‍റർമിലാൻ 3-1ന് കാൽയെറിയെ കീഴടക്കി. ലൗതാരൊ മാർട്ടിനെസിന്‍റെ (51’, 84’) ഇരട്ട ഗോൾ ഇന്‍റർമിലാന്‍റെ ജയത്തിനു കരുത്തായി. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്‍റാണ് എസി മിലാനുള്ളത്. 81 പോയിന്‍റുമായി ഇന്‍റർ മിലാൻ ശക്തമായ വെല്ലുവിളിയുമായി തൊട്ടുപിന്നിലുണ്ട്. 22-ാം തീയതി ഞായറാഴ്ച സസോളൊയ്ക്ക് എതിരേയാണ് എസി മിലാന്‍റെ ലീഗിലെ അവസാന മത്സരം. അന്ന് ജയം സ്വന്തമാക്കിയാൽ എസി മിലാനു കിരീടത്തിൽ മുത്തമിടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.