ആവേശമായി ദേശീയ ചൂണ്ടയിടൽചാമ്പ്യൻഷിപ്; റഫീഖ് ഖാദർ ജേതാവ്
ആവേശമായി ദേശീയ  ചൂണ്ടയിടൽചാമ്പ്യൻഷിപ്; റഫീഖ് ഖാദർ ജേതാവ്
Monday, May 23, 2022 1:00 AM IST
കണ്ണൂർ: മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം. 69 പേർ പങ്കെടുത്ത മത്സരത്തിൽ 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസർഗോഡ് സ്വദേശി റഫീക്ക് ഖാദർ ജേതാവായി. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയിൽ കോർത്ത മലപ്പുറം സ്വദേശി എൻ. സലാഹുദ്ദീൻ രണ്ടാം സ്ഥാനം നേടി. കണ്ണൂർ സ്വദേശി എം.സി. രാജേഷ് മൂന്നാം സ്ഥാനവും അഷ്റഫ് കാസർഗോഡ് നാലാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണു സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതൽ തൂക്കം ലഭിക്കുന്ന മത്സ്യങ്ങൾ പിടിക്കുന്നവരാണു വിജയികളായത്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്‍റെ സമ്മാനദാനം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു.

രാവിലെ കോട്ടക്കീൽ ഏഴിലം ടൂറിസം സെന്‍ററിൽ ജില്ലാ കളക്ടർ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. മഹാരാഷ്‌ട്ര, കർണാടക, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ താരങ്ങൾ ഉൾപ്പെടെ 69 പേർ ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തു.


ഇടവിട്ട് പെയ്യുന്ന മഴയെ കൂസാതെ ഏഴോം പുഴക്കരയിൽ അക്ഷമരായി കാത്തിരുന്നവർക്കിടയിൽ ചൂണ്ടക്കൊളുത്തിൽ പിടയ്ക്കുന്ന ദണ്ഡ മീനുമായി ആലക്കോട് സ്വദേശി എം.സി. രാജേഷാണു മത്സരത്തിൽ ആദ്യ മീനിനെ ചൂണ്ടയിലാക്കിയത്.

ചൂണ്ടയിടൽ അത്ര നിസാരമല്ലെന്നു തെളിയിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള മത്സരാർഥികളാണു മഴയെ വകവയ്ക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വേറിട്ട മത്സരത്തിലൂടെ വിനോദസഞ്ചാരത്തിന്‍റെ പുതിയ സാധ്യതകൾ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്നു മത്സരാർഥികൾ പറഞ്ഞു.

ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ ടൂറിസം കലണ്ടർ അടിസ്ഥാനമാക്കി കയാക്കിംഗ് ചാമ്പ്യൻഷിപ്പ്, ബീച്ച് ഫുട്ബോൾ, മൺസൂൺ സൈക്ലിംഗ്, കളരി ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടപ്പാക്കി വരുന്നത്. സമാപന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്‍റ് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ആംഗ്ലിംഗ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശീതൾ കാളിയത്ത്, മാനേജർ കെ.സജീവൻ, പി.കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.