മുന്പന്മാർ മുന്നോട്ട്
മുന്പന്മാർ മുന്നോട്ട്
Wednesday, May 25, 2022 2:17 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ പുരുഷ ഒന്നും രണ്ടും സീഡുകളായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും റഷ്യയുടെ ഡാനിൽ മെദ്‌വദേവും രണ്ടാം റൗണ്ടിൽ.

ജാപ്പനീസ് താരം യോഷിഹിറ്റൊ നിഷിയോകയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3, 6-1, 6-0ന് ജയം നേടിയ ജോക്കോവിച്ച് ജാപ്പനീസ് താരത്തിനെതിരേ ഒന്പത് എയ്സുകൾ പായിച്ചു.

നിഷിയോക മൂന്ന് ഡബിൾ ഫാൾട്ടുകൾ വരുത്തി. കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്താക്കപ്പെട്ട ജോക്കോവിച്ച് 2022 സീസണിൽ ഗ്രാൻസ്‌ലാം വേദിയിൽ എത്തുന്നത് ഇതാദ്യമാണ്.

അർജന്‍റൈൻ താരം ഫകൂൻഡൊ ബാഗ്‌നിസിനെയാണ് മെദ്‌വദേവ് ആദ്യ റൗണ്ടിൽ കീഴടക്കിയത്, 6-2, 6-2, 6-2. റഷ്യയുടെ കൊടിക്കീഴിലല്ല മെദ്‌വദേവ് ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുന്നത്.
അതേസമയം, പുത്തൻ താരോദയമായ ഡെന്മാർക്കിന്‍റെ ഹോൾഗർ റൂണെ 14-ാം സീഡായ കാനഡയുടെ ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു. ആറ് ഏയ്സ് പായിച്ചെങ്കിലും ഷാപൊവലോവിന് ജയം നേടാൻ സാധിച്ചില്ല. റൂണെയുടെ റാക്കറ്റിൽനിന്ന് ഒരു ഏയ്സ് പോലും പിറന്നില്ല. സ്കോർ: 6-3, 6-1, 7-6 (7-4).


സോംഗ തോറ്റ് മതിയാക്കി

ഫ്രഞ്ച് താരം വിൽഫ്രഡ് സോംഗ തോൽവിയോടെ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞു. എട്ടാം സീഡായ നോർവെ താരം കാസ്പർ റൂഡിനോട് നാല് സെറ്റ് നീണ്ട മത്സരത്തിൽ പരാജയപ്പെട്ടാണ് സോംഗ ഫ്രഞ്ച് ഓപ്പണോടെ കരിയർ അവസാനിപ്പിച്ചത്.

മുപ്പത്തേഴുകാരനായ സോംഗ പരിക്കിനെത്തുടർന്ന് മത്സരത്തിനിടെ വിഷമിക്കുന്നുമുണ്ടായിരുന്നു. ആദ്യസെറ്റ് നേടിയ ശേഷമായിരുന്നു ഫ്രഞ്ച് താരത്തിന്‍റെ തോൽവി, 7-6 (8-6), 6-7 (4-7), 2-6, 6-7 (0-7). ഏഴാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ് ലെവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

വനിതാ സിംഗിൾസിൽ എട്ടാം സീഡ് ചെക് താരം കരോളിന പ്ലീഷ്കോവ, ഒന്പതാം സീഡ് അമേരിക്കയുടെ ഡാനിയേൽ കോളിൻസ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ ഇടം പിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.