എലിമിനേറ്ററിൽ ആർസിബിക്കു ജയം ; ക്വാളിഫയർ 2ൽ രാജസ്ഥാനെ നേരിടും
എലിമിനേറ്ററിൽ ആർസിബിക്കു ജയം ;  ക്വാളിഫയർ 2ൽ രാജസ്ഥാനെ നേരിടും
Thursday, May 26, 2022 1:54 AM IST
കോൽക്കത്ത: മഴമാറി മാനം തെളിഞ്ഞപ്പോൾ സിക്സിന്‍റെയും ഫോറിന്‍റെ മാലപ്പടക്കം പൊട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ രജത് പടീദാർ. പടപടേ ബൗണ്ടറികൾ പൊട്ടിച്ച പടീദാറിന്‍റെ രാജകീയ സെഞ്ചുറി ബലത്തിൽ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് എലിമിനേറ്റർ ജയിച്ച ബംഗളൂരു ക്വാളിഫയർ 2ന് യോഗ്യത നേടി.

എലിമിനേറ്ററിൽ ആർസിബി 14 റൺസിനാണ് ജയിച്ചത്. സ്കോർ: ബംഗളൂരു 20 ഓവറിൽ 207/4. ലക്നോ 20 ഓവറിൽ 193/6.

മൂന്നാം നന്പറായി ക്രീസിലെത്തിയ രജത് പടീദാർ 53 പന്തിൽ ഏഴ് സിക്സും 12 ഫോറും അടക്കം 111 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിൽ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ മൊഹ്സീൻ ഖാൻ ഗോൾഡണ്‍ ഡെക്ക് ആക്കി. അതോടെ പടീദാർ ക്രീസിൽ.

വിരാട് കോഹ്‌ലിയും (24 പന്തിൽ 25) പടീദാറും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 70 റണ്‍സ് വരെ നീണ്ടു. 10 പന്തിൽ 9 റണ്‍സുമായി മാക്സ്‌വെല്ലും പുറത്തായതോടെ ആർസിബി 10.3 ഓവറിൽ മൂന്നിന് 86. മഹിപാൽ ലോമറിനും (14) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.


ആറാം നന്പറായി ക്രീസിലെത്തിയ ദിനേഷ് കാർത്തിക് 23 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും അടക്കം 37 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ കാർത്തിക്- പടീദാർ സഖ്യം 92 റണ്‍സ് നേടി. 2022 ഐപിഎല്ലിലെ വേഗമേറിയ സെഞ്ചുറിയാണ് പടീദാർ സ്വന്തമാക്കിയത്. നേരിട്ട 49-ാം പന്തിൽ പടീദാർ സെഞ്ചുറി തികച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നോയ്ക്ക് ക്വിന്‍റണ്‍ ഡി കോക്ക് (6), മനൻ വോറ (19) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാൽ, ക്യാപ്റ്റൻ കെ.എൽ. രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും (26 പന്തിൽ 45) ചേർന്ന് ടീമിനെ 100 കടത്തി. നേരിട്ട 43-ാം പന്തിൽ രാഹുൽ അർധസെഞ്ചുറി തികച്ചു. രാഹുൽ വീണതോടെ ലക്നോയുടെ പോരാട്ടവും അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.