ഹോക്കിയിൽ സന്തോഷവും നിരാശയും
ഹോക്കിയിൽ സന്തോഷവും നിരാശയും
Monday, June 20, 2022 12:55 AM IST
ആവേശജയത്തിൽ വനിതകൾ

എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയിൽ വനിതകൾ തകർപ്പൻ പ്രകടനത്തിലൂടെ ഒളിന്പിക് വെള്ളി മെഡൽ ജേതാക്കളായ അർജന്‍റീനയെ പെനൽറ്റി ഷൂട്ടൗട്ടിൽ 2-1ന് കീഴടക്കി. ഈ ജയത്തോടെ സവിത പൂനിയ നയിക്കുന്ന ഇന്ത്യക്ക് ഒളിന്പിക് സെമി ഫൈനലിലേറ്റ തോൽവിക്ക് അർജന്‍റീനയോടു പകരംവീട്ടാനുമായി. രണ്ടുപാദ മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ മുഴുവൻ സമയത്ത് 3-3ന്‍റെ സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഇന്ത്യക്കായി ഗുർജിത് കൗർ ഇരട്ടഗോൾ (37’, 51’) നേടി. രണ്ടു ഗോളും പെനൽറ്റി കോർണറിന്‍റെ തുടർച്ചയിൽനിന്നായിരുന്നു.

ഒരണ്ണം ലാൽറെംസെയിയുടെ (4’) ഫീൽഡ് ഗോളിൽനിന്നായിരുന്നു. അർജന്‍റീനയ്ക്കായി അഗസ്റ്റിന ഗോർസെലെനി (22, 37’, 45’) ഹാട്രിക് നേടി. ലീഗിൽ 39 പോയിന്‍റുമായി 2021-22 സീസണിലെ കിരീടം അർജന്‍റീന ഉറപ്പിച്ചിരിക്കേയാണ് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടിവന്നത്.

ഷൂട്ടൗട്ടിൽ ഇന്ത്യക്കായി നേഹ ഗോയലും സോണികയും വലകുലുക്കിയപ്പോൾ അർജന്‍റീനയുടെ ഗോൾ വിക്ടോറിയ ഗ്രനാറ്റോയുടെ വകയായിരുന്നു. ലീഗിൽ ഇന്ത്യക്ക് മൂന്നു മത്സരം കൂടിയുള്ളപ്പോൾ 24 പോയിന്‍റുമായി മൂന്നാമതാണ്. 32 പോയിന്‍റുള്ള നെതർലൻഡ്സാണ് രണ്ടാമത്.

പൊരുതി കീഴടങ്ങി

പുരുഷന്മാരുടെ മത്സരത്തിൽ അവസാന മിനിറ്റ്വരെ ശക്തമായി പൊരുതിയ ഇന്ത്യ പെനൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനോട് 4-1നു കീഴടങ്ങി. മുഴുവൻസമയത്ത് 2-2ന് തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. നെതർലൻഡ്സിനായി ടിമൻ റെയേങ്ക, കൊയൻ ബിയോൻ എന്നിവരാണു വലകുലുക്കിയത്. ഇന്ത്യക്കായി ദിൽപ്രീത് സിംഗും ഹർമൻപ്രീത് സിംഗുമാണു ഗോൾ നേടിയത്.


ഫൈനൽ വിസിൽ മുഴങ്ങാൻ 23 സെക്കൻഡ് ഉള്ളപ്പോൾ മൂന്നു പെനൽറ്റി കോർണറുകൾ നേടിയ ഇന്ത്യയെ ഹർമൻപ്രീത് സിംഗിന്‍റെ ഗോളിലൂടെ സമനില പിടിച്ചെടുക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ നെതർലൻഡ്സ് അഞ്ചിൽ നാലെണ്ണം വലയിലാക്കിയപ്പോൾ ഇന്ത്യക്ക് ഒരെണ്ണമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.

ഈ തോൽവിയോടെ ഇന്ത്യ കിരീട പ്രതീക്ഷയിൽനിന്നു പുറത്തായി. ഒരു മത്സരംകൂടി ബാക്കിയുള്ള ഇന്ത്യ 15 കളിയിൽ 30 പോയിന്‍റുമായി മൂന്നാമതാണ്. മൂന്നു മത്സരം കൂടിശേഷിക്കുന്ന നെതർലൻഡ്സ് 13 കളിയിൽ 33 പോയിന്‍റുമായി ഒന്നാമതാണ്. 14 കളിയിൽ 31 പോയിന്‍റുള്ള ഒളിന്പിക് ചാന്പ്യന്മാരായ ബെൽജിയം രണ്ടാമതാണ്.

ലോകത്തെ മികച്ച രണ്ടു ടീമുകളായ ഇന്ത്യയും നെതർലൻഡ്സും മത്സരത്തിലെ 60 മിനിറ്റ് വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണു കാഴ്ചവച്ചത്. ഇന്ത്യ ആക്രമണ ഫുട്ബോൾ കാഴ്ചവച്ചപ്പോൾ നെതർലൻഡ്സ് കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറുകായിരുന്നു. ഗോൾകീപ്പർമാരായ പി.ആർ. ശ്രീജേഷും പ്രിമിൻ ബ്ലാക്കും ഗംഭീരപ്രകടനമാണു പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.