പൊൻതിളക്കം...കേരളത്തിന് വനിതാ വിഭാഗം റിലേയിലും ഫെൻസിംഗിലും സ്വർണം
പൊൻതിളക്കം...കേരളത്തിന് വനിതാ വിഭാഗം റിലേയിലും ഫെൻസിംഗിലും സ്വർണം
Saturday, October 1, 2022 11:59 PM IST
ഗാന്ധിനഗർ (ഗുജറാത്ത്): 36-ാമത് ദേശീയ ഗെയിംസിൽ വനിതകളിലൂടെ കേരളത്തിന് രണ്ട് സ്വർണകൂടി. വനിതാ 4x100 മീറ്റർ റിലേയിലും ഫെൻസിംഗ് ഫോയിൽ സിംഗിൾസിലും കേരളത്തിനായി വനിതകൾ സ്വർണം കരസ്ഥമാക്കി. അത്‌ലറ്റിക്സിന്‍റെ രണ്ടാംദിനത്തിൽ കേരളത്തിന് ഒരു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും. കേരളത്തിന്‍റെ സുവർണ പ്രതീക്ഷയായിരുന്ന ലോംഗ്ജംപ് സൂപ്പർ താരം എം. ശ്രീശങ്കർ വെള്ളിയിൽ ഒതുങ്ങി.

പട വെട്ടി രാധിക

വനിതാ ഫെൻസിംഗ് ഫോയിൽ വ്യക്തിഗത പോരാട്ടത്തിൽ കേരളത്തിന്‍റെ രാധിക പ്രകാശ് അവതി സ്വർണം സ്വന്തമാക്കി. ഫൈനലിൽ മണിപ്പൂരിന്‍റെ പംഡം ചാനുവിനെ 15-12നായിരുന്നു രാധിക കീഴടക്കിയത്. സെമിയിൽ കാഷ്മീരിന്‍റെ റിയ ബക്ഷിയെ 15-3ന് കീഴടക്കിയായിരുന്നു രാധികയുടെ ഫൈനൽ പ്രവേശം. തലശേരി സായിയിലാണ് താരത്തിന്‍റെ പരിശീലനം.

സഹോദരസ്വർണം

വനിതാ വിഭാഗം 4x400 മീറ്റർ റിലേയിലാണ് കേരളം ഇന്നലെ സ്വർണത്തിൽ മുത്തമിട്ടത്. തമിഴ്നാടുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കേരളത്തിന്‍റെ സുവർണനേട്ടം. വി.എസ്. ഭവിക, പി.ഡി. അഞ്ജലി, എ.പി. ഷിൽബി, എ.പി. ഷീൽഡ എന്നിവർ അടങ്ങുന്ന സംഘമാണ് കേരളത്തിനായി സ്വർണം സമ്മാനിച്ചത്. മുഹമ്മ സ്വദേശികളായ സഹോദരിമാരാണ് ഷീൽഡയും ഷിൽബിയും. ഷീൽഡയാണ് മൂത്തയാൾ. 45.52 സെക്കൻഡിൽ കേരളം ഫിനിഷ് ചെയ്തു. 45.53 സെക്കൻഡുമായി തമിഴ്നാട് വെള്ളിയും 46.03 സെക്കൻഡുമായി മധ്യപ്രദേശ് വെങ്കലവും സ്വന്തമാക്കി.


പുരുഷ വിഭാഗം 4x100 മീറ്റർ റിലേയിൽ കേരളം വെള്ളി സ്വന്തമാക്കി. എം. ഹിഷാം, കെ.എസ്. പ്രണവ്, കെ.പി. അശ്വിൻ, ടി. മിഥുൻ എന്നിവരടങ്ങുന്ന ടീമാണ് കേരളത്തിനായി വെള്ളിയണിഞ്ഞത്.

ശ്രീശങ്കർ, അനീസ്

പുരുഷ വിഭാഗം ലോംഗ്ജംപിൽ കോമണ്‍വെൽത്ത് ഗെയിംസ് വെള്ളിയുമായി എത്തിയ എം. ശ്രീശങ്കറിന് ദേശീയ ഗെയിംസിൽ വെള്ളിയിൽ ഒതുങ്ങേണ്ടിവന്നു. മീറ്റ് റിക്കാർഡോടെ തമിഴ്നാടിന്‍റെ ജെസ്വിൻ ആൾഡ്രിൻ സ്വർണം സ്വന്തമാക്കി. 8.26 മീറ്ററാണ് ജെസ്വിൻ ചാടിയത്. 8.36 മീറ്റർ ചാടിയ ശ്രീശങ്കറിന്‍റെ പേരിലാണ് ദേശീയ റിക്കാർഡ്. മത്സരത്തിൽ 7.93 മീറ്ററുമായി ശ്രീശങ്കർ വെള്ളി നേടിയപ്പോൾ കേരളത്തിന്‍റെ മുഹമ്മദ് അനീസ് 7.92 മീറ്ററുമായി വെങ്കലം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.