നമ്മുടെ ജപ്പാൻ
നമ്മുടെ ജപ്പാൻ
Saturday, December 3, 2022 2:29 AM IST
മഹാത്ഭുതം എന്ന് അക്ഷരംതെറ്റാതെ വിളിക്കാം. അങ്ങനെയൊരു ജപ്പാൻ ടീമാണ് ഇക്കുറി ഖത്തറിൽ ലോകകപ്പ് കളിക്കുന്നത്. സമുറായ്പ്പടയുടെ ഈ തേരോട്ടത്തിൽ വീണതു രണ്ടു മുൻ ലോകജേതാക്കൾ; ജർമനിയും സ്പെയിനും. രണ്ടു കളിയിലും ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടുഗോൾ തിരിച്ചടിച്ചായിരുന്നു ജപ്പാന്‍റെ വിജയം. ചാരത്തിൽനിന്നു കരുത്തോടെ ചിറകടിച്ചുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ.

ചടുലവേഗം

ചടുലവേഗമാണു ജപ്പാന്‍റെ പ്രത്യേകത. പന്ത് കാലിലില്ലാത്ത സമയങ്ങളിൽ പ്രതിരോധക്കോട്ട കെട്ടും. കാലിൽകിട്ടുന്ന സമയത്ത് കൗണ്ടർ അറ്റാക്കിലൂടെ അപകടകാരികളായി എതിരാളിയിൽനിന്നു ജയം തട്ടിയെടുക്കും; ഇതാണു ജപ്പാന്‍റെ ഖത്തറിലെ ശീലം. സ്പെയ്നെതിരായ മത്സരത്തിൽ വെറും 17 ശതമാനം സമയം മാത്രമേ ജപ്പാന്‍റെ കാലിൽ പന്തുണ്ടായിരുന്നുള്ളു. ജർമനിയുടെ കാലിലായിരുന്നു ബാക്കി 83 ശതമാനം സമയവും പന്ത്. എന്നിട്ടും ജപ്പാൻ ജയിച്ചു. ലോകകപ്പ് ചരിത്രത്തിൽതന്നെ ഒരു ടീം ഏറ്റവും കുറവ് പൊസഷനുമായി മത്സരം പൂർത്തിയാക്കുന്നത് ഈ മത്സരത്തിലാണ്.


വൻ വീഴ്ചകൾ

ലോകകപ്പ് ചരിത്രത്തിൽ 1966ൽ റിക്കാർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയശേഷം 700ൽ അധികം പാസുകൾ നൽകിയ രണ്ടേ രണ്ടു ടീമേ പരാജയപ്പെട്ടിട്ടുള്ളൂ. ജർമനിയും സപെയിനും; രണ്ടും ഈ ലോകകപ്പിൽ ജപ്പാനെതിരേ.

ആദ്യ പകുതിയിൽ പരാജയപ്പെട്ടുനിന്നശേഷം തിരിച്ചുവന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ ജയിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണു ജപ്പാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാന്‍റെ നാലു ഗോളുകളും നേടിയതു പകരക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.