സ്കൂൾ കായിക മേള: ചാന്പ്യൻപട്ടത്തിന് ഒരുദിനം ബാക്കി നിൽക്കെ ഫലം പാലക്കാടിന് അനുകൂലം
സ്കൂൾ കായിക മേള: ചാന്പ്യൻപട്ടത്തിന് ഒരുദിനം ബാക്കി നിൽക്കെ ഫലം പാലക്കാടിന്  അനുകൂലം
Tuesday, December 6, 2022 12:05 AM IST
തോമസ് വർഗീസ്

തിരുവനന്തപുരം: ചാന്പ്യൻപട്ടം നിർണയിക്കാൻ ഒരുദിനം ബാക്കിയുണ്ടെങ്കിലും ഫലം പാലക്കാടിന് അനുകൂലം. സംസ്ഥാന സ്കൂൾ മീറ്റിലെ 73 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ പാലക്കാട് 24 സ്വർണവും 17 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 206 പോയിന്‍റുമായി കുതിപ്പ് തുടരുന്നു.

സ്കൂൾ അത്‌ലറ്റിക് മീറ്റിൽ അട്ടിമറി മുന്നേറ്റം നടത്തി 10 സ്വർണവും 12 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാമത്. അഞ്ചു സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവും നേടിയ കോഴിക്കോട് 70 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം ഏഴു സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 58 പോയിന്‍റുമായി പട്ടികയിൽ ആറാമത്.

സ്കൂൾ വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയലിന്‍റെ തേരോട്ടമായിരുന്നു ഇന്നലെ. ഏഴു സ്വർണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമായി 53 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള കല്ലടി എച്ച്എസ് കുമരംപുത്തൂരിന് അഞ്ചു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 41 പോയിന്‍റ്. മുൻ വർഷത്തെ ചാന്പ്യൻ സ്കൂളായിരുന്നു കോതമംഗലം മാർ ബേസിൽ നാലു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്തും.

മീറ്റിലെ ഏക ട്രിപ്പിൾ സ്വർണത്തിന് തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ഇ.എസ് ശിവപ്രിയ അർഹയായി. സീനിയർ ഗേൾസിന്‍റെ 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ് ശിവപ്രിയ സ്വർണം നേടിയത്.

ഇന്നലെ രണ്ട് മീറ്റ് റിക്കാർഡുകൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ജൂണിയർ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്‍റെ കെ.സി സെർവൻ(50.09 മീറ്റർ) സീനിയർ പെണ്‍കുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറത്തിന്‍റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റർ) എന്നിവരാണ് മീറ്റ് റിക്കാർഡിന് അവകാശികളായത്. മീറ്റിന്‍റെ അവസാന ദിനമായ ഇന്ന് 24 ഫൈനലുകൾ നടക്കും.

ലോംഗ് ജംപിൽ സുവർണനേട്ടവുമായി മണിപ്പൂരുകാരൻ

ഫുട്ബോൾ കന്പക്കാരനായ മണിപ്പൂരി ബാലൻ മികച്ച പഠനവും ഒപ്പം ഫുട്ബോൾ പരിശീലനവും ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് എത്തിയത്. എന്നാൽ കേരളത്തിലെത്തിയ സുഹീബ് ഇഷ്ട ഇനം മാറ്റിപ്പിടിച്ച് സംസ്ഥാന സ്കൂൾ മീറ്റിൽ ലോംഗ് ജംപിൽ പോരാട്ടത്തിനിറങ്ങി സുവർണനേട്ടവുമായാണ് ജംപിംഗ് പിറ്റ് വിട്ടത്.

കല്ലടി എച്ച്എസ് കുമരംപുത്തൂർ വിദ്യാർഥിയായ എം.ഡി സുഹീബിന്‍റെ അത്‌ലറ്റിക്സിലെ മികവ് കണ്ട് കായിക പരിശീലകമായ നവാസാണ് ലോംഗ്ജംപിൽ പരിശീലനം നടത്താൻ നിർബന്ധിച്ചത്. തുടക്കത്തിൽ ലോംഗ് ജംപിനോട് വലിയ മമത സുഹീബ് കാട്ടിയില്ല. എന്നാൽ സബ്ജില്ലാ തലത്തിൽ മെഡൽ നേട്ടം സ്വന്തമായതോടെ സുഹീബും കളി കാര്യമാക്കി.

ഇന്നലെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ 5.58 മീറ്റർ ദൂരം താണ്ടിയാണ് ലോംഗ് ജംപിൽ സുവർണനേട്ടത്തിന് ഉടമയായത്.


ഫോട്ടോഫിനിഷിൽ നടന്നു കയറി ഗീതു

സ്പ്രിന്‍റ് ഇനങ്ങളെക്കാൾ പോരാട്ട വീര്യം ഇന്നലെ കണ്ടത് പെണ്‍കുട്ടികളുടെ നടത്ത മത്സരത്തിലായിരുന്നു. ജൂണിയർ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിലാണ് ഫോട്ടോഫിനിഷ് പോരാട്ടത്തിന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎച്ച്എസിലെ കെ.പി. ഗീതു 17 മിനിറ്റ് 08.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായപ്പോൾ 0.5 സെക്കൻഡിന്‍റെ വ്യത്യാസത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലെ നന്ദനാദാസിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടക്കം മുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ഇരുവരും. കടുത്തപോരാട്ടത്തിനൊടുവിൽ സ്വർണം ഗീതു സ്വന്തമാക്കി. മലപ്പുറം തിരൂർ കാട്ടേപാടത്ത് വീട്ടിൽ ഓട്ടോ തൊഴിലാളിയായ ചന്ദ്രന്‍റെയും രജനിയുടെയും മകളാണ് ഗീതു. കോട്ടയം ഗ്രേസ് മെമ്മോറിയലിന്‍റെ അഞ്ജന സജിയാണ് വെങ്കലം നേടിയത്.

ഈ ഇനത്തിൽ അവസാനലാപ്പ് വരെ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന പാലക്കാട് കോടായി വിഎച്ച്എസിലെ വി.ബി. നയന തുടർച്ചയായി ഫൗൾ ചെയ്തതിനെ തുടർന്ന് ഫിനിഷിംഗ് പോയിന്‍റിന് 50 മീറ്റർ അകലെവെച്ച് അയോഗ്യയായി. ഇവിടെ വെച്ച് നാലാമത് വാണിംഗ് ലഭിച്ചതിനെ തുടർന്നാണ് നയനയ്ക്ക് പുറത്തേയ്ക്കു പോകേണ്ടി വന്നത്.

ജൂണിയർ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ മലപ്പുറം അരീക്കോട് സ്കൂളിലെ ജിതിൻരാജ് സ്വർണം നേടി. 24 മിനിറ്റ് 55.07 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണത്തിന് അവകാശിയായത് പാലക്കാട് മുണ്ടൂർ സ്കൂളിലെ ആദിത്യൻ വെള്ളിയും പാലക്കാട് പറളിയുടെ അഭിഷേക് സി.എസ്. വെങ്കലവും നേടി.

കായിക കുടുംബത്തിലേക്ക് റിക്കാർഡുമായി ഐശ്വര്യ

പിതാവ് മുൻ കബഡി താരം. സഹോദരനും സഹോദരിയും ദീർഘദൂര ഓട്ടക്കാർ. കായികമേഖല കുടുംബകാര്യമാക്കി മാറ്റിയ ഈ വീട്ടിലേക്ക് ഇന്നലെ ഒരു റിക്കാർഡ് കൂടി സമ്മാനിച്ചത് സ്കൂൾ കായികമേളയിൽ നിന്ന്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെണ്‍കുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കിയ ഐശ്വര്യ സുരേഷാണ് ഇരിട്ടി വടക്കേക്കുടിയിലെ കായിക ഭവനത്തിലേക്ക് റിക്കാർഡു നേട്ടം സമ്മാനിച്ചത്.

38.16 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഐശ്വര്യ 2019ൽ സെന്‍റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറയുടെ തമീത്ത സുനിൽ നേടിയ 34.94 മീറ്റർ എന്ന റിക്കാർഡ് പഴങ്കഥയാക്കിയത്. മലപ്പുറം ഐഡിയൽ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിനിയാണ്. സംസ്ഥാന ജൂനിയർ മീറ്റിൽ മൂന്നു തവണ സുവർണനേട്ടത്തിന് ഉടമയായിട്ടുള്ള ഐശ്വര്യ അസമിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ വെള്ളിയും നേടിയിട്ടുണ്ട്. മികച്ച ദൂരം 40.10 മീറ്ററാണ്. ഇരിട്ടി വടക്കേകുടിയിൽ സുരേഷ് ഭാസ്കർ -കെ.എസ്. ബിന്ദു ദന്പതികളുടെ മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.