വട്ടം കറങ്ങി ജയം; രണ്ടാം ട്വന്‍റി-20യിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം
വട്ടം കറങ്ങി ജയം; രണ്ടാം ട്വന്‍റി-20യിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം
Monday, January 30, 2023 2:47 AM IST
ലക്നോ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യക്ക് ജയം. ഒരു പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഒരു സിക്സ് പോലും പിറക്കാതിരുന്ന മത്സരത്തിൽ റണ്‍ നേടുന്നതിൽ ഇരു ടീമും വിഷമിച്ചു. സ്കോർ: ന്യൂസിലൻഡ് 99/8 (20), ഇന്ത്യ 101/4 (19.5).

100 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചലിപ്പിച്ച ഇന്ത്യയും പതറി. സൂര്യകുമാർ യാദവ് 31 പന്തിൽ ഒരു ഫോറിന്‍റെ സഹായത്തോടെ 26 റണ്‍സുമായി പുറത്താകാതെനിന്നു. ഹാർദിക് പാണ്ഡ്യയും (15) സൂര്യയ്ക്കൊപ്പം ക്രീസിൽ തുടർന്നു. ഇഷാൻ കിഷൻ 19 റണ്‍സ് നേടി.

ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ ഫിൻ അലിനെ (11) ബൗൾഡാക്കി യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നത് മനസിലാക്കിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, ചാഹൽ, ദീപ്ക് ഹൂഡ, കുൽദീപ് യാദവ് എന്നിവരെ ആയുധങ്ങളാക്കി. ഇവർ നാലുപേരും ഓരോ വിക്കറ്റ് വീഴ്ത്തി. 18-ാം ഓവറിലാണ് ആദ്യമായി പന്തെറിയാനെത്തിയ അർഷദീപ് സിംഗിന്, ഇഷ് സോധിയെയും (1) ലോക്കീ ഫെർഗൂസനെയും (0) അർഷദീപ് മടക്കുകയും ചെയ്തു. 19 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറാണ് ന്യൂസിലൻഡിന്‍റെ ടോപ് സ്കോറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.