ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ട്രീസ ജോളി-ഗായത്രി സഖ്യത്തിന് അട്ടിമറിജയം
ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ട്രീസ ജോളി-ഗായത്രി സഖ്യത്തിന് അട്ടിമറിജയം
Thursday, March 16, 2023 12:27 AM IST
ലണ്ടൻ: 2023 ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം ആദ്യറൗണ്ടിൽ അട്ടിമറിജയം സ്വന്തമാക്കി.

2022ൽ സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ച ട്രീസയും ഗായത്രിയും ഏഴാം സീഡായ തായ്‌ലൻഡിന്‍റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെയാണ് ആദ്യറൗണ്ടിൽ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്നത്. 46 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14നായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ ജയം. പുല്ലേല ഗോപീചന്ദിന്‍റെ മകളാണ് ഗായത്രി.

തായ്‌ലൻഡ് സഖ്യത്തിനെതിരേ ഇന്ത്യൻ കൂട്ടുകെട്ട് നേടുന്ന ആദ്യജയമാണ്. മുന്പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും തായ്‌ലൻഡ് സഖ്യത്തിനായിരുന്നു ജയം.

പുരുഷ ഡബിൾസിൽ ആറാം സീഡായ ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ ജയം സ്വന്തമാക്കി. ഇന്ത്യൻ കൂട്ടുകെട്ടായ കൃഷ്ണപ്രസാദ് - വിഷ്ണുവർധൻ ടീമിനെയാണു സാത്വിക്സായ്‌രാജ് - ചിരാഗ് സഖ്യം കീഴടക്കിയത്. സ്കോർ: 21-13, 21-13.


ശ്രീകാന്ത് മുന്നോട്ട്, സിന്ധു പുറത്ത്

പുരുഷ സിംഗിൾസിൽ ഒരു ഗെയിമിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ജയം സ്വന്തമാക്കി. ഫ്രാൻസിന്‍റെ തോമ ജൂണിയർ പോപോവിനെയാണു ശ്രീകാന്ത് കീഴടക്കിയത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-14, 21-5ന് ശ്രീകാന്ത് ജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യറൗണ്ടിൽ പുറത്ത്. ചൈനയുടെ സാങ് യി മാനിനോട് 21-17, 21-11നായിരുന്നു സിന്ധുവിന്‍റെ തോൽവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.