ഇന്ത്യ x ഓസീസ് ഒന്നാം ഏകദിനം ഇന്ന്
ഇന്ത്യ x ഓസീസ് ഒന്നാം ഏകദിനം ഇന്ന്
Friday, March 17, 2023 12:13 AM IST
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കും ശേഷം ഓസ്ട്രേലിയയും ഇന്ത്യയും വീണ്ടും നേർക്കുനേർ. ഇരുടീമും തമ്മിലുള്ള മൂന്നു മത്സര ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.

ടെസ്റ്റിനും 2023 ഐപിഎല്ലിനും ഇടയിലാണ് ഇന്ത്യ x ഓസ്ട്രേലിയ ഏകദിന പരന്പരയെന്നതും ശ്രദ്ധേയം. എന്നാൽ, 2023 ഐസിസി ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമായി ഇരുടീമും ഈ പരന്പരയെ സമീപിക്കും. ലോകകപ്പ് സൂപ്പർ ലീഗ് ഷെഡ്യൂളിൽ ഇല്ലാത്ത പരന്പരയാണ് ഇതെന്നതും മറ്റൊരു വാസ്തവം. 2023 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടമാണ് സൂപ്പർ ലീഗ്.

സ്കൈ ഫോം

സ്കൈ (SKY) എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്‍റെ ഏകദിനം ഫോം ഇന്ത്യൻ ടീമിനെ കുഴപ്പത്തിലാക്കുന്നു. ട്വന്‍റി-20യിലെ വെടിക്കെട്ടുകാരനായ സൂര്യക്ക് ഏകദിനത്തിൽ ശോഭിക്കാൻ സാധിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ പരന്പരയിൽ 31, 14 എന്നിങ്ങനെയായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.

ഏകദിനത്തിൽ 28.86 മാത്രമാണ് സൂര്യകുമാറിന്‍റെ ശരാശരി. 18 ഇന്നിംഗ്സിൽ രണ്ട് അർധസെഞ്ചുറിയടക്കം നേടിയത് 433 റണ്‍സ് മാത്രം. ഏകദിനത്തിലും സൂര്യകുമാറിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മുതലാക്കണമെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സൂര്യക്കു പകരം രജത് പടീദാറിനെ ടീമിലെടുക്കാനും സാധ്യതയുണ്ട്.

ഇഷാൻ/രാഹുൽ?

രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയെ നയിക്കുക. അതുകൊണ്ടുതന്നെ ഓപ്പണർ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടുന്ന പേര് ഇഷാൻ കിഷന്‍റേത് ആയിരിക്കും.


ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇഷാൻ കിഷൻ ഇറങ്ങുന്പോൾ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത.
വിരാട് കോഹ്‌ലി ഫോം കണ്ടെത്തിയതിന്‍റെ സൂചനയാണ് ടെസ്റ്റിലെ സെഞ്ചുറി എന്നാണ് കരുതപ്പെടുന്നത്.

47 ഏകദിന സെഞ്ചുറിയുള്ള കോഹ്‌‌ലി, സച്ചിൻ തെണ്ടുൽക്കറിന്‍റെ (49 സെഞ്ചുറി) റിക്കാർഡിലേക്ക് ചുവടുവയ്ക്കുകയാണ്. ഏകദിനത്തിൽ 13,000 റണ്‍സിലേക്കും കോഹ്‌ലി അടുക്കുകയാണ്. 13,000 ക്ലബ്ബിൽ ഉൾപ്പെടുന്ന അഞ്ചാമത് ബാറ്ററാകാൻ കോഹ്‌ലിക്ക് 191 റണ്‍സ് കൂടിമതി.

സ്റ്റീവ് സ്മിത്തും മാക്സ്‌വെല്ലും

പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വിരമിച്ച മുൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനു ശേഷമുള്ള ടീം കെട്ടിപ്പടുക്കലിലാണ് ഓസീസ്.

2022 നവംബറിനുശേഷം ഓസ്ട്രേലിയ ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത് ഇതാദ്യമായാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ ഇരു ടീമും അവസാനം കളിച്ച മത്സരത്തിൽ 258 റണ്‍സ് പിന്തുടർന്ന് ഓസ്ട്രേലിയ 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. 2020 ജനുവരിയിലെ ആ മത്സരത്തിനുശേഷം വാങ്കഡെയിൽ അരങ്ങേറുന്ന ആദ്യ ഏകദിനമാണ് ഇന്നത്തേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.