തുർക്കി ഭൂകമ്പം: ഇന്ത്യക്കാരനെ കാണാതായി
തുർക്കി ഭൂകമ്പം: ഇന്ത്യക്കാരനെ കാണാതായി
Wednesday, February 8, 2023 7:38 PM IST
അങ്കാറ: തുർക്കിയിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിൽ ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ട്. ബംഗളൂരു സ്വദേശിയെയാണ് കാണാതായത്. ബിസിനസ് ആവശ്യങ്ങൾക്ക് തുർക്കിയിൽ എത്തിയതായിരുന്നു ഇദ്ദേഹം.

വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് ആവശ്യങ്ങൾക്ക് തുർക്കിയിലെത്തിയ ഇന്ത്യൻ പൗരനെ കാണാതായി. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി സഞ്ജയ് വർമ പറഞ്ഞു.

10 ഇന്ത്യക്കാർ ഭൂകമ്പബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലം അറിയിച്ചു. തുർക്കിയിലെ അദാനയിൽ ഞങ്ങൾ ഒരു കൺട്രോൾ റൂം സ്ഥാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തുർക്കിയിൽ 3,000 ഇന്ത്യക്കാരാണ് ഉള്ളത്.


തുർക്കിയിലും അയൽരാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തിൽ മരണം ഇതുവരെ 11,000 കടന്നു. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 25,000 പേർക്കു പരിക്കേറ്റു.

തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലും സിറിയയിലുമായി പ ത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകമ്പത്തിന്‍റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവർത്തകരാണ് ഭൂകമ്പം നാശം വിതച്ച മേഖലകളിൽ ജീവന്‍റെ തുടിപ്പുകൾ തേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<