ഇപിയെ പറപ്പിക്കാൻ; നിസഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ
ഇപിയെ പറപ്പിക്കാൻ; നിസഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ
Friday, March 3, 2023 7:35 PM IST
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ നിസഹകരണം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തി ഇൻഡിഗോ വിമാനക്കമ്പനി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ഇപിയെ വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടെന്ന് ഇ.പി. ജയരാജൻ അറിയിച്ചു.

എന്നാൽ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നായിരുന്നു ജയരാജന്‍റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നാണ് ജയരാജൻ ഇൻഡിഗോയുമായി നിസഹകരണം ആരംഭിച്ചത്. വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവരെ കൈയേറ്റം ചെയ്തെന്നു കാട്ടി മൂന്നാഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.


അവർ മൂന്നാഴ്ചത്തേക്ക് ഏർപ്പെടുത്തിയ നിരോധനം ഞാൻ അവർക്കെതിരെ പൂർണമായി ഏർപ്പെടുത്തിയെന്നായിരുന്നു ജയരാജൻ അന്ന് പ്രതികരിച്ചത്. എന്നാൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനം മാത്രമാണ് സർവീസ് നടത്തുന്നത് എന്നത് ജയരാജന് പിന്നീട് തിരിച്ചടിയായി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പിന്നീട് ട്രെയിനിൽ ആണ് സഞ്ചരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<