നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി
നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി
Friday, March 24, 2023 9:43 PM IST
ന്യൂഡൽഹി: നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. യുഎപിഎ വകുപ്പ് ചുമത്തണമെങ്കിൽ കേവലം അംഗത്വം മാത്രം മതിയാകില്ലെന്ന 2011ലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റീസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റേതാണ് ഉത്തരവ്.

അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎയിലെ 10(എ)(ഐ) വകുപ്പ് കോടതി ശരിവച്ചു. യുഎപിഎയിലെ 10(എ)(ഐ) ഉപ വകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദനങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.

2011ലെ കേരളത്തിലേത് ഉൾപ്പടെ രണ്ടു കേസുകളിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, ഒരാൾ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്യാത്ത പക്ഷം യുഎപിഎ, ടാഡ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ കഴിയുമായിരുന്നില്ല. ജസ്റ്റീസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മിശ്ര എന്നിവരുടെ ബെഞ്ചിന്‍റേതായിരുന്നു വിധി.


ഉൾഫയിലെ അംഗമായ വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഈ വിധി. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കേട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റീസു ദീപക് മിശ്രയും എ.എം. സാപ്രെയും അടങ്ങിയ ബെഞ്ച് 2014ൽ വിഷയം വിശാല ബെഞ്ചിന് വിട്ടു.

ഫെബ്രുവരിയിൽ മൂന്നംഗ ബെഞ്ച് വാദം കേൾക്കുകയും കേസ് വിധി പറയാൻ മാറ്റുകയുമായിരുന്നു. യുഎപിഎയിലെ 10(എ)(ഐ) ഉപ വകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദനങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ പുറപ്പെടുവിച്ചതാണ് 2011ലെ ഉത്തരവെന്നും യുഎപിഎയിലെ 10(എ)(ഐ) വകുപ്പിന്‍റെ ഭരണഘടനാ സാധുത പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ചത്തെ വിധിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്‍റെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിച്ചതിനെയും കോടതി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<