ലിവർപൂളിനെ മുക്കി മാഞ്ചസ്റ്റർ സിറ്റി; ഗ്വാർഡിയോളയ്ക്ക് റിക്കാർഡ്
ലിവർപൂളിനെ മുക്കി മാഞ്ചസ്റ്റർ സിറ്റി; ഗ്വാർഡിയോളയ്ക്ക് റിക്കാർഡ്
Saturday, April 1, 2023 11:17 PM IST
മാഞ്ചസ്റ്റർ: ലിവർപൂളിനെ ഗോൾ മഴയിൽ‌ മുക്കി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ഹോം മത്സരത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു സിറ്റിയുടെ ഗംഭീര തിരിച്ചുവരവ്.

17-ാം മിനിറ്റിൽ മുഹമ്മദ് സലയിലൂടെ മുന്നിൽ കടന്ന ലിവർപൂളിനെ 27-ാം മിനിറ്റിൽ ജൂലിയൻ ആൽവാരസിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ പിടിച്ചു. തുടർന്ന് കെവിൻ ഡിബ്രൂയിൻ (46’), ഐകി ഗുണ്ടോഗൻ (53’), ജാക് ഗ്രീലിഷ് (74’) എന്നിവരും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി മിന്നും ജയമാഘോഷിച്ചു. ഈ സീസണിൽ ലിവർപൂൾ തോൽക്കുന്ന എട്ടാം എവേ പോരാട്ടമാണ്.


പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നേടുന്ന 100-ാം ജയമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഹോം ജയം നേടുന്ന പരിശീലകൻ എന്ന റിക്കാർഡും ഗ്വാർഡിയോള കുറിച്ചു.

128-ാം മത്സരത്തിലായിരുന്നു പെപ്പിന്‍റെ 100-ാം ജയം. ശേഷമുള്ള 28 മത്സരങ്ങളിൽ 16 സമനിലയും 12 തോൽവിയുമാണ്. ആഴ്സണലിന്‍റെ മുൻ പരിശീലകൻ ആഴ്സെൻ വെംഗറിന്‍റെ പേരിലുണ്ടായിരുന്ന 139 മത്സരത്തിൽ 100 ജയം എന്ന റിക്കാർഡാണ് പഴങ്കഥയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<