കൊച്ചി: സോളാര്‍ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് പ്രതിപക്ഷ നേതാവ് പറഞ്ഞുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിപിഎം നടത്തിയ കളിയാണ് സോളാര്‍ കേസെന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്ക് മുഖ്യമായ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി കൊടുത്ത മൂന്ന് അപകീര്‍ത്തി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏത് കേസുമായി മുന്നോട്ട് പോകണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.