മലപ്പുറം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം കാത്തിരുന്ന വാർത്ത. പോലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പോലീസിന്‍റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കാരണം. പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങൾ.

ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം എആർ ക്യാമ്പിൽ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും.

ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് അവർക്ക് ആവശ്യമുള്ള അവധി നൽകാൻ അവർ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.