മാസ് മെയേസ്! സൂപ്പർ ജയന്‍റ്സിന് ജയം
മാസ് മെയേസ്! സൂപ്പർ ജയന്‍റ്സിന് ജയം
Saturday, April 1, 2023 11:36 PM IST
ലക്നോ: കരീബിയൻ കരുത്തുമായി കൈൽ മെയേസ് നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ലക്നോ സൂപ്പർ ജയന്‍റ്സ്. 50 റൺസിനാണ് സൂപ്പർ ജയന്‍റ്സ് ക്യാപിറ്റൽസിനെ തകർത്തത്.

ലക്നോ ഉയർത്തിയ 194 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസിന്‍റെ ഇന്നിംഗ്സ് 143 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റുകൾ നേടിയ മാർക്ക് വുഡിന്‍റെ പ്രകടനമാണ് ആതിഥേയരുടെ വിജയം അനായാസമാക്കിയത്.

ലക്നോ സൂപ്പർ ജയന്‍റ്സ് 193/6(20)
ഡൽഹി ക്യാപിറ്റൽസ് 143/9 (20)


ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പർ ജയന്‍റ്സിനായി മെയേസ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 38 പന്തിൽ ഏഴ് സിക്സറുകളും രണ്ട് ഫോറുകളും പായിച്ച മെയേസ് 73 റൺസ് നേടി.

മധ്യനിരയിലെ മറ്റ് ബാറ്റർമാർക്ക് തിളങ്ങനായില്ലെങ്കിലും നിക്കൊളാസ് പി.(36) മികച്ച പിന്തുണ നൽകി. ഓപ്പണറായി ഇറങ്ങിയ നായകൻ കെ.എൽ.രാഹുൽ എട്ട് റൺസ് മാത്രം നേടി പുറത്തായി. മെയേസിന് പിന്തുണയുമായി ഒരറ്റത്ത് നിലയുറപ്പിച്ച ദീപക് ഹൂഡ(17) പതിവ് ആക്രമണോത്സുക ശൈലി പുറത്തെടുത്തില്ല.


നാലോവറിൽ 53 റൺസ് വഴങ്ങി തല്ല് വാങ്ങിക്കൂട്ടിയ ചേതൻ സകരിയ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഖലീൽ അഹ്മദും രണ്ട് വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിംഗിൽ നായകൻ ഡേവിഡ് വാർണർ(56) മാത്രമാണ് ക്യാപിറ്റൽസിനായി തിളങ്ങിയത്. 30 റൺസ് നേടിയ റൈലി റൂസോ ആണ് ടീമിന്‍റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. ക്യാപിറ്റൽസിന്‍റെ അഞ്ച് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്.

പൃഥ്വി ഷാ(12), മിച്ചൽ മാർഷ്(0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ വുഡ് ഹാട്രിക്കിന് തൊട്ടരികിൽ എത്തിയിരുന്നു. സ്പെൽ പൂർത്തിയാക്കാനായി 20-ാം ഓവറിൽ പന്തെടുത്തപ്പോഴാണ് വുഡ് മത്സരത്തിലെ ആദ്യമായി ഒരു ബൗണ്ടറി വഴങ്ങിയത്.

വുഡിന് മികച്ച പിന്തുണ നൽകിയ ആവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<