Responses
എസി റോഡിൽ എലിവേറ്റഡ് ഹൈവേ ആവശ്യമില്ല
Sunday, July 11, 2021 11:26 PM IST
ആലപ്പുഴചങ്ങനാശേരി റോഡിനു ദൈർഘ്യം 24 കിലോമീറ്റർ മാത്രമാണുള്ളത്. കാലവർഷസമയത്ത് കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുന്പോൾ റോഡ് പൂർണമായും വെള്ളത്തിനടിയിൽ പോകുന്നതു നിമിത്തം കുട്ടനാട്ടുകാർ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്.

3.75 കിലോമീറ്റർ ഇടവിട്ട് ചെറിയ പാലങ്ങൾ പണിയുന്ന രീതിക്കാണ് സെമി എലിവേറ്റഡ് ഹൈവേ എന്നു പറയുന്നത്. വെള്ളം കൂടുതൽ കയറുന്ന സ്ഥലത്താണ് ഇതു പണിയുന്നതെന്നാണ് നിഗമനം. എന്നാൽ കൃത്യമായ അങ്ങനെയുള്ള സ്ഥലങ്ങൾ ഇല്ല. ഇതേത്തുടർന്നുള്ള പണികൾ ചെയ്താൽ കുട്ടനാട്ടുകാർക്ക് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. യാത്ര കൂടുതൽ ദുഷ്കരമാവുകയുംചെയ്യും. ഇപ്പോൾതന്നെ 14 ചെറിയ പാലങ്ങൾ ഉണ്ട്. ഇവയുടെ സ്ലോപ്പുകളും പുതുതായി പണിയുന്ന ചെറുപാലങ്ങളുടെ സ്ലോപ്പും കൂട്ടിയാൽ വാഹന ഡ്രൈവർമാർക്ക് ഗിയർ മാറ്റാൻ മാത്രമേ സമയം കാണുകയുള്ളൂ.

തന്നെയുമല്ല, പാലങ്ങൾക്ക് അടിയിൽകൂടിയുള്ള റോഡ് എന്നും നിർജീവമായി കിടക്കും. 650 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവുചെയ്യുന്നത്. കരാർ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ നിർദേശിക്കാനുള്ളത് ഇതാണ്. കൈതവന മുതൽ എൻഎസ്എസ് റൗണ്ട് വരെ 24 കിലോമീറ്റർ മുഴുവനായി ഒരു മീറ്റർ ഉയർത്തി പണിയുക. പകുതിഭാഗം കട്ടിംഗ് മണ്ണും അതിനുശേഷം കോറിമക്കും അതിനു മുകളിൽ വെറ്റ് മിക്സും ഇട്ട് ബിഎച്ച്എസ് ബിസി ടാർ വർക്ക് ചെയ്താൽ മതിയാകും. ടാർ വർക്ക് ചെയ്യുന്നത് ഉൾപ്പെടെയാണ് ഒരു മീറ്റർ എന്നു പറയുന്നത്.
ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണം. ഇരു വശങ്ങളിലുമുള്ള പൊതുവഴികൾ സർക്കാർ ചെലവിൽ സ്ലോപ്പ് ചെയ്ത് ടാർ ചെയ്തു കൊടുക്കണം. സ്വകാര്യ വ്യക്തികളുടെ വഴികൾ അവരവർ തന്നെ ചെയ്തെടുക്കണം (സർക്കാർ സഹായവും ചെയ്യാം). കൂടാതെ ചെറിയ പാലങ്ങൾ എല്ലാം ഇരുവശങ്ങളിലേക്ക് ഓരോ മീറ്റർ വീതി വർധിപ്പിക്കണം. (നെടുമുടി, പള്ളിക്കൂട്ടുമ്മ, രാമങ്കരി പാലങ്ങൾ പോലെ).
ഇവയ്ക്ക് എല്ലാംകൂടി 200 കോടി രൂപയിൽ കൂടുതൽ ആവില്ല. ഒരു വലിയ പ്രളയം വന്നാൽ ഒരാഴ്ചയിൽ കൂടുതൽ റോഡ് മുങ്ങിക്കിടക്കുകയില്ല. അങ്ങനെയുള്ള കാര്യങ്ങൾ കുട്ടനാട്ടുകാർ സഹിച്ചുകൊള്ളും. സെമി എലിവേറ്റഡ് ഹൈവേ നിർമിച്ചാലും ഇതിൽ കൂടുതൽ ദുരന്തമുണ്ടാകും. തന്നെയുമല്ല 30 മാസത്തെ കാലാവധി എന്നു പറഞ്ഞാൽ മൂന്നു വർഷം വരെയാകും. ഇത് കുട്ടനാട്ടുകാർക്ക് ദുരിതംതന്നെയായിരിക്കും. ഈ കാലയളവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൗകര്യങ്ങൾ ഒന്നും കുട്ടനാട്ടിൽ ഇല്ല. എന്നാൽ, ഇത്തരത്തിൽ പണികൾ നടത്തിയാൽ വാഹന ഗതാഗതത്തിന് യാതൊരു തടസവും ഉണ്ടാവുകയില്ല.

രണ്ടു പാലത്തിനിടയ്ക്കുള്ള നീളം പണികൾ ചെയ്തു തീർക്കാൻ സാധിക്കും. അതുകൊണ്ട് സെമി എലിവേറ്റഡ് ഹൈവേ എന്ന ആശയം ഉപേക്ഷിക്കുകയാണു നല്ലത്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന റോഡിന്‍റെ സൈഡിൽ എന്തിനാണ് ഓട പണിയുന്നതെന്ന് മനസിലാകുന്നില്ല.

തോമസ് തോമസ്, മുടന്താഞ്ഞിലിൽ, തെക്കേക്കര