രോഗങ്ങൾക്കു പിന്നിൽ
അഞ്ചാം ക്ലാസിലെ എട്ടാമത്തെ യൂണിറ്റും പത്താം ക്ലാസിലെ നാലാമത്തെ യൂണിറ്റുമായ അകറ്റി നിർത്താം രോഗങ്ങളെ എന്ന പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

ലൂയി പാസ്റ്റർ തുടങ്ങിവച്ച രോഗാണു സിദ്ധാന്തം

1822 ഡിസംബർ 27ന് ഫ്രാൻസിലെ ദോലെ പട്ടണത്തിലാണ് ലൂയി പാസ്റ്ററുടെ ജനനം. 1865ൽ ഫ്രാൻസിൽ പട്ടുനൂൽപ്പുഴുക്കളിൽ പടർന്നുപിടിച്ച ഒരു പകർച്ചവ്യാധിയുടെ കാരണം കണ്ടെത്താൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. രോഗം ബാധിച്ച പട്ടുനൂൽപ്പുഴുക്കളിൽ മാത്രം ചില പ്രത്യേകതരം സൂക്ഷ്മജീവികൾ ഉള്ളതായി അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യമുള്ള പുഴുക്കളിൽ ഈ അണുജീവികളെ കണ്ടില്ല. രോഗം ബാധിച്ച എല്ലാ പുഴുക്കളെയും ശലഭങ്ങളെയും നീക്കം ചെയ്താൽ രോഗത്തെ നിയന്ത്രിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. രോഗമുള്ള പുഴുക്കളിൽനിന്ന് സൂക്ഷ്മജീവികൾ രോഗമില്ലാത്തവയിലേക്ക് സംക്രമിക്കുന്നതാണ് രോഗകാരണമെന്ന് അദ്ദേഹത്തിനു മനസിലായി. പല രോഗങ്ങളും അണു ജീവികളുടെ ആക്രമണം കൊണ്ടാണ് ഉണ്ടാകുന്നതെന്ന രോഗാണു സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു. അണുജീവികളിൽനിന്നു മാത്രമേ അണുജീവികൾ ഉണ്ടാകൂ എന്ന് അദ്ദേഹം സ്ഥാപിച്ചു.

ബാക്ടീരിയ

പ്രോകാരിയോട്ടുകളിൽ (വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്തവ) ഉൾപ്പെടുന്ന ഏകകോശജീവിയാണ് ബാക്ടീരിയ. അനുകൂല സാഹചര്യത്തിൽ ബാക്ടീരിയകൾ ദ്വിവിഭജനത്തിലൂടെ പെരുകുന്നു. ബാക്ടീരിയയുടെ ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ധാരാളം വിഷവസ്തുക്കൾ ശരീരത്തിൽ വിസർജിക്കപ്പെടുന്നു. ഇവയാണ് ടോക്സിനുകൾ. ടോക്സിനുകൾ നമ്മുടെ ശരീരപ്രവർത്തനത്തെ തകരാറിലാക്കുന്നു.



പ്രതികൂല സാഹചര്യങ്ങളിൽ ചില ബാക്ടീരിയകളുടെ കോശദ്രവ്യത്തിൽ നിന്ന് എൻഡോസ്പോർ രൂപപ്പെടുന്നു. സാഹചര്യം അനുകൂലമാകുന്പോൾ എൻഡോസ്പോർ വളർന്ന് വിഭജിക്കുകയും പുതിയ ബാക്ടീരികൾ ഉണ്ടാകുകയും ചെയ്യുന്നു. ബാക്ടീരിയയുടെ വംശവർധനയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം ഉൗഷ്മാവാണ്. ശരീരോഷ്മാവ് ബാക്ടീരിയങ്ങളുടെ പെരുകലിന് തികച്ചും അനുയോജ്യമാണ്. പക്ഷേ, തിളച്ച വെള്ളത്തിന്‍റെ താപനിലയെപ്പോലും എൻഡോസ്പോറുകൾ അതിജീവിക്കുന്നു. അവയെ നശിപ്പിക്കാൻ ഉയർന്ന മർദത്തിലും താപനിലയിലും പതിനഞ്ച് മിനിറ്റിലധികം ചൂടാക്കണം.

ബാക്ടീരിയകൾ ഉപകാരികളും

ബാക്ടീരിയകളിൽ വളരെ ചെറിയ വിഭാഗം മാത്രമേ അപകടകാരികളായുള്ളൂ. ചില ബാക്ടീരിയകൾ സാംക്രമികരോഗങ്ങൾക്ക് കാരണമാണെങ്കിലും മിക്ക ബാക്ടീരിയകളും ഉപകാരികളാണ്. ആന്‍റിബയോട്ടിക്കുകളുടെ നിർമാണത്തിന് ജൈവാശിഷ്ടങ്ങളെ ജീർണിപ്പിക്കുന്നതിന്, ജന്തു ശരീരത്തിൽ ചിലയിനം വിറ്റാമിനുകളെ ഉത്പാദിപ്പിക്കുന്നതിന്, ദഹനത്തിൽ സഹായിക്കുന്നതിന്, പാലിനെ തൈരാക്കുന്നതിന്, മുന്തിരിയെ പുളിപ്പിച്ച് വീഞ്ഞാക്കുന്നതിന് തുടങ്ങിയ പല കാര്യങ്ങൾക്കും ബാക്ടീരിയ പ്രയോജനപ്പെടുന്നു.

സാംക്രമിക രോഗങ്ങൾ

ശാരീരികവും മാനസികവും സാമൂഹ്യവുമായ സന്പൂർണ സുസ്ഥിതി എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിക്കുന്നത്. ശരീരത്തിന്‍റെയോ മനസിന്‍റെയോ അനാരോഗ്യകരമായ അവസ്ഥയാണ് രോഗം. രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്നതും ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങളാണ് സാംക്രമികരോഗങ്ങൾ. സാംക്രമിക രോഗങ്ങളുടെ വ്യാപനം അടുത്ത കാലത്തായി കേരളത്തിൽ കൂടിവരികയാണ്.



ശുചിത്വമില്ലായ്മ, പരിസരമലിനീകരണം, വൃത്തിഹീനമായ ചുറ്റുപാടുകൾ, അഴുകുന്ന ജൈവാശിഷ്ടങ്ങൾ, തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം തുടങ്ങിയവ രോഗങ്ങൾ പെരുകുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസുകൾ, പ്രോട്ടോസോവ, ഫംഗസ്, റിക്കറ്റ്സിയെ തുടങ്ങിയവ സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്ന രോഗകാരികളാണ്.

ബാക്ടീരിയകളിലും വൈവിധ്യം

കോക്കസ്

ഗോളാകൃതിയിൽ കാണപ്പെടുന്നു.
ന്യുമോണിയയ്ക്ക് കാരണമാകുന്ന ഡിപ്ലോകോക്കസ് ന്യുമോണിയെ.



ബാസിലസ്

ദണ്ഡാകൃതിയിൽ കാണപ്പെടുന്നു.
ടെറ്റനസിന് കാരണമാകുന്ന ക്ലോസ്ട്രീഡിയം ടെറ്റനി.



സ്പൈറില്ലം

സ്പ്രിംഗ് ആകൃതിയിൽ കാണപ്പെടുന്നു.
സിഫിലിസിന് കാരണമാകുന്ന ട്രെപോനിമ പല്ലിഡം.



എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്