Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോയ നിരവധി മനുഷ്യർക്ക് ആത്മവിശ്വാസത്തിന്റെ കാലുകൾ പിടിപ്പിച്ച മനുഷ്യൻ...
സ്വന്തം കാലിൽ നിൽക്കണമെന്നായിരുന്നു എന്നും ആഗ്രഹം. അതിന് 22-ാമത്തെ വയസിൽ ഒരു ബന്ധുവിന്റെ കൂടെ വർക്ക്ഷോപ്പ് തുടങ്ങി. എന്നാൽ എഴുതിവച്ചിരിക്കുന്ന നിയോഗം മാറ്റാൻ കഴിയില്ലെന്ന് 23-ാമത്തെ വയസിൽ അറിഞ്ഞു. 23-ാംവയസിലായിരുന്നു അപകടം.
വർക്ക്ഷോപ്പിലെ ചെറിയൊരു ഉപകരണം തെന്നിപ്പോയതാണ്. നട്ടെല്ലു തകർന്നു ശരീരത്തിനു അനക്കമില്ലാത്ത അവസ്ഥ, കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന ഡോക്ടർമാരുടെ വിധിയെഴുത്ത്. പക്ഷേ, തോറ്റു കൊടുക്കാനാവില്ല.
ഒരു നിയോഗം പോലെ ആശുപത്രികിടക്കയിൽ നിന്നും ശരീരംതളർന്നവർക്കുവേണ്ടി വീൽചെയർ ഉരുട്ടി ഇറങ്ങി. ഇത് റെജി ഏബ്രഹാം. തൊടുപുഴ പുതുപ്പരിയാരം മായത്ത് പരേതനായ ബേബിയുടെയും മേരിയുടെയും രണ്ട് ആണ്മക്കളിൽ മൂത്തവൻ. ഇന്നു വീൽചെയറിലിരുന്നു തളർന്നു കിടക്കുന്നവർക്കു ആശ്രയമാകുന്ന വലിയൊരു അഭയകേന്ദ്രത്തിന്റെ നായകൻ.
അതിനായി റെജി തന്റെ ജീവിതം അവർക്കു മുന്നിൽ തുറന്നിട്ടു. താൻ ചെയ്യുന്നതും അതിലേറെ കാര്യങ്ങളും ചെയ്യുവാൻ സാധിക്കും എന്ന ബോധ്യം അവരുടെ മനസിലേക്കു പാകി. ഓട്ടോ ഓടിച്ചും വിദേശയാത്രനടത്തിയും കാറോടിച്ചും ഒരാണിനെപ്പോലെ ഓടിനടന്നും ജീവിതം പഠിപ്പിച്ചു. പിന്നീട് അവിടെ സംഭവിച്ചത് അദ്ഭുതങ്ങൾ നിറഞ്ഞ അനുഭവങ്ങളാണ്. ഓട്ടോ ഓടിക്കാനും മെക്കാനിക് വർക്ക് ചെയ്യാനും ഹൃദയം തുറന്നു പാടാനും അവർക്കും സാധിച്ചു. റെജിയുടെ അടുത്ത് എത്തിയപ്പോൾ അവർക്കെല്ലാം ഓരോ അനുഭവമുണ്ടായിരുന്നു. മുറിപ്പാടുകളുണ്ടായിരുന്നു. എന്നാൽ റെജിയുടെ ഒപ്പം ചേർന്നപ്പോൾ ഒരു അനുഭവമായി, ഒരു കഥയായി, ഒരു ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു.
വിധി മാറ്റിയെഴുതി അപകടം
1987 ജനുവരി 31. ഈ തീയതി ആരു മറന്നാലും റെജി മറക്കില്ല. വാഹനത്തെ പ്രേമിച്ച പയ്യൻ ഓട്ടോമൊബൈൽ പഠനം കഴിഞ്ഞു 1986ൽ ബന്ധുവിനോടൊപ്പം ചേർന്നു തൊടുപുഴയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ആരംഭിച്ചു. ബസിന്റെ ബോഡി കെട്ടും മെക്കാനിക്കൽ പണിയുമായിരുന്നു. ഒരു വർഷം തികയുന്നതിനു മുന്‍പ് അപകടം സംഭവിച്ചു.
ഒരു വാഹനത്തിന്റെ കേടുപാടുകൾ നന്നാക്കുന്നതിനിടെ ജാക്കി തെന്നി വാഹനം ശരീരത്തേക്കു പതിച്ചു. നട്ടെല്ലിനുണ്ടായ ക്ഷതം ജീവിതത്തിന്റെ ദിശ മാറ്റിക്കളഞ്ഞു. വെല്ലൂർ സിഎംസി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിക്കപ്പെട്ടത്. ഡോക്ടർമാർ റെജിയുടെ അവസ്ഥ തുറന്നുപറഞ്ഞു. സ്വന്തം കാലുകൾകൊണ്ട് നടക്കാൻ സാധിക്കില്ല. തുടക്കത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാളുടെ സഹായം ആവശ്യമാണ്. നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഈ അവസ്ഥയ്ക്കുള്ള കാരണം. സ്വന്തം കാലിൽ നിൽക്കാൻ മോഹിച്ചവൻ തളർന്നു പോയ നിമിഷം.
അമ്മയും സഹോദരൻ റോയിയുമായിരുന്നു കൂട്ടിന് ആശുപത്രിയിൽ. ആശുപത്രിയിൽനിന്നു പെട്ടെന്നൊന്നും വീട്ടിലേക്ക് വിട്ടില്ല. നാലു മാസം നീണ്ടുനിന്ന പരിശീലനവും ഡോക്ടർമാരുടെ സാമീപ്യവും പരിചരണവും റെജിക്ക് ആശ്വാസമായി. ഫിസിയോതെറാപ്പിയിലൂടെ എല്ലുകൾക്കും കൗണ്‍സലിംഗിലൂടെ മനസിനും അവർ ബലം നൽകി. പുതിയൊരു മനുഷ്യനാക്കി. പക്ഷേ, എല്ലാവരും ഓടിനടക്കുന്ന ലോകത്തിൽ അവരെപ്പോലെ ഒരാളായി ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് റെജി നേടുകയായിരുന്നു.
ഷട്ടറുകൾ വീണ്ടും ഉയരുന്നു
ആശുപത്രിയിൽനിന്നു വന്നതിനുശേഷം പല ചികിത്സരീതികളും പയറ്റി നോക്കി. റെജിയുടെ ശരീരം പ്രതികരിക്കുന്നില്ല. വർക്ക്ഷോപ്പ് മുന്നോട്ടു പോകുന്നുണ്ട്. ബന്ധു കാര്യമായി നോക്കുന്നുണ്ട്. വീട്ടിൽ ഇരുന്നു ജീവിതം നശിപ്പിക്കാൻ ഏതായാലും ഇല്ലെന്നു തീരുമാനിച്ചു. വീണ്ടും വർക്ക്ഷോപ്പിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
വർക്ക്ഷോപ്പിന്റെ ഷട്ടറുകൾ റെജി തുറന്നപ്പോൾ തന്റെ ജീവിതവും തുറക്കുകയായിരുന്നു. ആദ്യമൊക്കെ എതിർത്തവർ, സഹതാപം കാണിച്ചവർ പ്രോത്സാഹനവുമായി കടന്നുവന്നു, 1990ൽ പാർട്ടണറായ ബന്ധുവിനു സർക്കാർ ജോലി ലഭിച്ചു. അതോടെ വർക്ക്ഷോപ്പ് പൂർണമായും റെജി ഏറ്റെടുത്തു. ഇതിനിടെ ആദ്യം ഓട്ടോറിക്ഷയിൽ പ്രത്യേക സംവിധാനമൊരുക്കി അതുമായിവഴിയിലിറങ്ങി.
പിന്നീട് ഹാൻഡ് കണ്ട്രോളുള്ള കാറു തയാറാക്കി നല്കുന്ന മലപ്പുറം സ്വദേശി മുസ്തഫയിൽനിന്ന് ആദ്യത്തെ കാറുവാങ്ങി. വർക്ക്ഷോപ്പ് നന്നായി പോകുന്ന സമയത്തുതന്നെ ഒരു മാറ്റം വേണമെന്ന ചിന്ത ജീവിതത്തിൽ ഉദിക്കുന്നു. തന്റെ മനസിലെ സ്വപ്നം യഥാർഥ്യമാക്കാൻ ഇറങ്ങാൻ തീരുമാനിച്ചു. 2005വരെ 15 വർഷക്കാലം റെജി വർക്ക്ഷോപ്പ് നടത്തി. അന്നു വാടകയ്ക്കു കൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങി.
ആശ്രയമാണ് സ്വാശ്രയ
നല്ലനിലയിൽതന്നെ വർക്ക്ഷോപ്പ് നടത്തി. സാന്പത്തികമായി മെച്ചവുമായിരുന്നു. പക്ഷേ, അപ്പോഴും മനസിൽനിന്ന് ആരോ വലിക്കുന്നതു പോലെ. ഇതല്ല നിന്റെ ലക്ഷ്യം. എല്ലാം തുറന്നു പറയുന്ന ബന്ധു കൂടിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിനോടു മനസിന്റെ ആഗ്രഹം പറഞ്ഞു. എന്നെപ്പോലെ തളർന്നുപോയവരെ രക്ഷിക്കണം. ചികിത്സ കഴിഞ്ഞിറങ്ങുന്ന പാവപ്പെട്ടവരുടെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബത്തിന്റെ സഹായം പോലും ലഭിക്കാത്തവരുണ്ട്.
എന്താണ് ഉദ്ദേശ്യമെന്നായി തിരുമേനി. ഒരു സെന്റർ തുടങ്ങണം. അതാണ് ആശയം. എങ്കിൽ മുളന്തുരുത്തി വെട്ടിക്കൽ സെന്റ് തോമസ് ദയറായ്ക്കു സമീപം പുളിക്കമാലി റോഡിൽ തന്റെ വക ഒന്നേകാൽ ഏക്കർ സ്ഥലം ഏറ്റെടുത്തുകൊള്ളാൻ തീരുമേനി.
അദ്ദേഹം നൽകിയ സ്ഥലത്ത് 2005 മേയ് 15 നു സ്വാശ്രയ ആരംഭിച്ചു. അതൊരു ചാരിറ്റബിൾ ട്രസ്റ്റായി രൂപീകരിച്ചു. സ്ഥാപകട്രസ്റ്റിയായി റെജി മാറി. മാനേജിംഗ് ട്രസ്റ്റിയായി തിരുമേനിയെ വച്ചു. കൂടെ കുറച്ചു സുഹൃത്തുക്കളും കമ്മിറ്റിയിലുണ്ട്. കെട്ടിട സൗകര്യമുണ്ട്. ചികിത്സാസൗകര്യമുണ്ട്. കൗണ്‍സലിംഗിനും പരിശീലനത്തിനും സൗകര്യമുണ്ട്. ഇതാണ് സ്വാശ്രയയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.
രോഗത്താലും അപകടങ്ങളാലും നട്ടെല്ലിനു ക്ഷതമേറ്റ് ശയ്യാവലംബരായിത്തീർന്നവർക്ക് അവരുടെ ദിനചര്യകൾ പരാശ്രയം കൂടാതെ നിർവഹിക്കുന്നതിന് പരിശീലനം നൽകുകയാണ് സ്വാശ്രയ റീഹാബിലിറ്റേഷൻ സെന്റർ. മൂന്നു മാസത്തെ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. 160 പേർ പരിശീലനം കഴിഞ്ഞു പോയി. എന്നാൽ വീട്ടിൽ പോകാതെ ഏഴു പേർ ഇവിടെ റെജിക്കൊപ്പമുണ്ട്. ഒരേസമയം, ഇരുപതു പേരെ മൂന്നു മാസക്കാലം താമസിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് നൽകുന്നത്.
കുടുംബാംഗങ്ങൾക്ക് നിത്യഭാരമായിത്തീരുമോ എന്ന ആശങ്കയും വീട്ടിലെ പരിമിതികളുമാണ് പലരും വീടുകളിലേക്കു പോകാൻ മടിക്കുന്നതിന്റെ മുഖ്യകാരണം. പരിശീലനത്തിനു പുറമെ നിരാശയും അപകർഷതയുമകറ്റി ആത്മ ധൈര്യം നൽകി അന്തേവാസികളെ സാധാരണ ജീവിതത്തിലേക്കു വഴിനടത്തുകയാണ്. കൗണ്‍സലിംഗ് കൂടാതെ ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണൽ തെറാപ്പിയും പ്രയോജനപ്പെടുത്തുന്നു.
റെജി കണ്ടെത്തിയവർ
തിരുവനന്തപുരം സ്വദേശി സ്റ്റെല്ലസും കോട്ടയംസ്വദേശി ബീനയും കൊല്ലം സ്വദേശി ബോബനും ഗംഗപ്രസാദും ജോളി ജോസഫും ഉമേഷുമൊക്കെ ഒരിക്കൽ തങ്ങളുടെ ജീവിതങ്ങളെ മറന്നവരായിരുന്നു. ഇവരിൽ ഭൂരിപക്ഷവും വിദേശത്ത് ഉണ്ടായ അപകടത്തിൽ ശരീരം തളർന്നവരാണ്.
ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു കടന്നു കളയുന്നു. ഭർത്താവ് വിവാഹമോചനം നേടി ഓടി രക്ഷപ്പെടുന്നു. എന്നാൽ ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചു പരിചരിച്ചു കൂടെനിൽക്കുന്ന ഭാര്യമാരും ഇവിടെയുണ്ട്. ഈ വേദനകളെ അവർ ഇവിടെ മാറ്റിവയ്ക്കുകയാണ്. ഇവിടെ വന്നതിനുശേഷം ഇവർ ജീവിതം ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു കുടുംബമാണ്.പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത കുടുംബം.
എറണാകുളത്തുള്ള ജോളി എന്ന ചെറുപ്പക്കാരൻ ഇവിടെ എത്തിയിട്ട് മൂന്നു വർഷങ്ങളാകുന്നു. ഗ്രാഫിക് ഡിസൈനറായ ജോളിയുടെ നട്ടെല്ലിൽ രൂപപ്പെട്ട ട്യൂമറാണ് വില്ലനായത്. ചികിത്സകൾ പലതു നടത്തിയെങ്കിലും ഓപ്പറേഷനു ശേഷം സംഭവിച്ചേക്കാനിടയുള്ള പക്ഷാഘാതത്തിൽ അരയ്ക്കു താഴെ അനക്കമില്ലാതായി. യുവത്വത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ജോളി തകർന്നു പോയി. സ്വാശ്രയയിൽ എത്തിയതോടെ ജീവിതം എന്താണെന്ന് അറിഞ്ഞു.
സ്വന്തം കാര്യങ്ങൾ പരസഹായം കൂടാതെ ചെയ്യുന്പോൾതന്നെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പരിശീലിപ്പിക്കുകയും തൊഴിൽ സാധ്യതകൾ കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നു. വെണ്ണലയിലെ ’ഉൗർജ’ എന്ന സ്ഥാപനത്തിൽ അധ്യാപകൻകൂടിയാണ് ജോളി. ലേസർ എൻഗ്രേവിംഗിലൂടെ തടിയിലും മെറ്റലിലും ശിൽപങ്ങൾ രൂപപ്പെടുത്തുന്ന നിർമാണ യൂണിറ്റ് സ്വാശ്രയയിൽ ആരംഭിച്ചുകഴിഞ്ഞു.
2004 ലായിരുന്നു ബിന്ദുവിന്റെയും ഗംഗാ പ്രസാദിന്റെയും വിവാഹം. കല്യാണം കഴിഞ്ഞു ഗൾഫിൽ ജോലിയുണ്ടായിരുന്ന ഗംഗാപ്രസാദ് അങ്ങോട്ടു പോയി. ഗൾഫിലെത്തി ഒരുമാസം കഴിഞ്ഞപ്പോൾ ഗംഗ ഒരപകടത്തിൽ പെട്ടു. കന്പനിവണ്ടിയിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്പോൾ ഒട്ടകവ്യൂഹത്തിലിടിച്ചായിരുന്നു അപകടം. ആറാം ദിവസം നാട്ടിലെത്തിക്കുന്പോൾ ഗംഗ ശരീരം തളർന്ന അവസ്ഥയിലായിരുന്നു. ഏഴു വർഷങ്ങൾക്കു മുന്‍പാണ് ഗംഗയെ സ്വാശ്രയയിൽ കൊണ്ടുവരുന്നത്.
അതിനു ശേഷം വലിയ മാറ്റങ്ങൾ ഉണ്ടായതായി ഭാര്യ ബിന്ദു പറഞ്ഞു. മോട്ടോർ വീൽചെയറിൽ സഞ്ചരിക്കും, കാറിൽ കയറ്റി പുറത്തൊക്കെ കൊണ്ടുപോകും. മൊബൈലിൽ ആത്മീയ ഗീതങ്ങളും പ്രഭാഷണങ്ങളും കേൾക്കുന്നതാണ് ഗംഗയ്ക്ക് ഏറെ ഇഷ്ടം. ആരുടെയും സഹതാപം ആഗ്രഹിക്കുന്നില്ല. നിഴൽപോലെ എപ്പോഴും കൂടെയുള്ള ബിന്ദുവാണ് അയാളുടെ ഉൗർജം.
വലതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും മാത്രം അനക്കാൻ കഴിയുന്നത്ര ശാരീരിക അവശതയുള്ള കോട്ടയം സ്വദേശിനി ബീന ഇവിടുത്തെ അന്തേവാസിയാണ്. ബീന അക്ഷയകേന്ദ്രം നടത്തുകയാണ്. കന്പ്യൂട്ടറിനു മുന്നിലിരുന്നു രണ്ടു വിരലുകൾ മാത്രം ചലിപ്പിച്ച് 17 വർഷങ്ങൾക്കു മുന്‍പ് തളർന്നു പോയ ശരീരത്തെ ആവുന്നത്ര സ്നേഹിക്കുകയാണിവർ.
ലോറി ഡ്രൈവറായിരുന്നു ജോണ്സണ് റാഫേൽ എന്ന ബോബൻ. വണ്ടികൾ അയാൾക്കെന്നും ഹരമായിരുന്നു. ലോറിയിൽനിന്നു ടോറസിന്റെയും പിന്നീട് അതിലും വലിയ ട്രെയ് ലറിന്റെയും ഡ്രൈവിംഗ് സീറ്റിലേക്കു കയറി. ട്രെയ്ലറിൽനിന്ന് ഉരുക്കു ബീമുകൾ അണ്‍ലോഡ് ചെയ്യുന്പോൾ കണ്ണൂരിൽവച്ചാണ് ബോബന് അപകടമുണ്ടായത്. ഇടുപ്പിനു താഴെ തളർന്നുപോയി. ചികിത്സകൾക്കൊടുവിൽ ആംബുലൻസിലാണ് സ്വാശ്രയയിൽ കൊണ്ടുവന്നത്. ഇവരെല്ലാം ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുകയാണ്. സ്വന്തം അവസ്ഥയെ ആദ്യം സ്നേഹിക്കാനാണ് ഇവിടെ പഠിപ്പിക്കുന്നത്.
സ്വാശ്രയ ഫ്രണ്ട്സ് സർക്കിൾ
സ്വാശ്രയയ്ക്ക് സ്ഥിരമായ ആദായമാർഗങ്ങളൊന്നുമില്ല. ഉദാരമതികളുടെ സംഭാവനകളും സ്വാശ്രയയുടെ സുഹൃത്തുക്കളുടെ ധനസഹായവുമാണ് ആകെയുള്ള വരുമാനം. വീൽചെയറിലിരുന്നു ചെയ്യാനാവുന്ന തൊഴിലുകളിലൂടെ ഉപജീവനം തേടാൻ സ്വാശ്രയയിലെ അന്തേവാസികളെ പരിശീലിപ്പിക്കുന്നുണ്ട്.അനുദിന ചെലവുകൾക്ക് സ്വാശ്രയ ഫ്രണ്ട്സ് സർക്കിൾ എന്ന കൂട്ടായ്മയുടെ സഹായം ലഭിക്കുന്നുണ്ട്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്വാശ്രയയ്ക്കുവേണ്ടി ഒരു കെട്ടിടവും പണിതു- ഓശാന പ്രോജക്ട്. ഇവരുടെ സേവനവും ലഭിക്കുന്നുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിൽ നിന്നു ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നു.
പുഞ്ചിരിക്കുന്ന മുഖങ്ങൾ
ഇവർ ശരീരം തളർന്നവരാണ്. മനസിലും തളർച്ച സംഭവിച്ചവർ. എന്നാൽ ഇന്ന് ഇവർ പുഞ്ചിരിക്കുന്നു. മറ്റുള്ളവരെ നോക്കി ചിരിക്കാനും മനസ് നിറഞ്ഞു പാടാനും വീൽചെയറിൽ ഇരുന്നു ജോലിചെയ്യാനും കഴിയുന്നു. ഇതെല്ലാം ഇവർ കണ്ടു പഠിച്ചത് റെജിയിൽ നിന്നാണ്. വീൽചെയറിൽ പുണ്യം നിറച്ച് ഓടി നടക്കുന്നവനെ കണ്ട്.
റെജി ഒരു ശക്തിയായി, ധൈര്യമായി ഇവരുടെ കൂടെയുണ്ട്. എന്നാൽ റെജിയുടെ ശക്തി അമ്മയാണ്. സുഹൃത്തുക്കളാണ്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ അമ്മയ്ക്കൊപ്പം ഉണ്ടാകും. പിന്നെ സുഹൃത്തുക്കൾ.ആരെയും പിണക്കാതെ സംസാരിച്ചു മുന്നോട്ടു വീൽചെയർ ഉരുട്ടുന്പോൾ റെജിയുടെ പുഞ്ചിരി അത്ഭുതകരമായ പോസിറ്റിവ് എനർജിയാണ് പകരുന്നത്.
ജോണ്സണ് വേങ്ങത്തടം
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
അരുത് അങ്ങനെ പോകരുത്!!
കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർ
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ
ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖ
മലയാളത്തിന്റെ സ്വന്തം വർമ്മാജി
വർഷം 1992
മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിന
ഒരേയൊരു ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്!
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ
Latest News
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Latest News
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top