പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്‍റെ മൃതദേഹത്തിൽ പാദരക്ഷകൾ പോലുമില്ലായിരുന്നു, ജീവിച്ചിരുന്നപ്പോഴെന്നപോലെ. മുതലാളിമാരുടെ വധഭീഷണിക്കു മുന്നിൽ പതറാതെ ജീവിച്ചിരുന്ന ഈ മനുഷ്യനെക്കുറിച്ച് നാം പണ്ടേ അറിയേണ്ടതായിരുന്നു..

ബ്രസീലിലെ മാതോ ഗ്രോസോ സംസ്ഥാനത്ത് സാവോ ഫെലിക്സ് ദോ ആരഗ്വയ എന്ന ആമസോണിയൻ പ്രവിശ്യാ പ്രീലെച്ചറിന്‍റെ ആദ്യമെത്രാൻ ആയിരുന്ന ക്ലരീഷ്യൻ മിഷനറി പെദ്രോ കസൽദാലിഗ 2020 ഓഗസ്റ്റ് എട്ടിന്, തൊണ്ണൂറ്റിരണ്ടാം വയസിൽ അന്തരിച്ചു. ലക്ഷക്കണക്കിനു ജീവിതങ്ങളെ സ്പർശിച്ച നിസ്വനും വിശുദ്ധനുമായ അദ്ദേഹത്തിന്‍റെ മൃതദേഹം ആദരാഞ്ജലികൾ അർപ്പിക്കപ്പെടുന്നതിനായി കിടത്തിയിരുന്ന രീതി അദ്ദേഹത്തിന്‍റെ ആത്മാവിലേക്കുള്ള ഒരു ജാലകം തന്നെയായിരുന്നു:

പാദരക്ഷകൾ ഇല്ലാത്ത, നഗ്നമായ പാദങ്ങൾ; അവയ്ക്ക് മുകളിലായി തുറന്നുവച്ച സുവിശേഷഗ്രന്ഥം. ദൈവസ്നേഹത്താലും സുവിശേഷത്താലും പ്രചോദിതമായി പാവങ്ങളുടെ അവകാശങ്ങൾ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലാറ്റിൻ അമേരിക്കൻ ഭൂമിയിലൂടെ സഞ്ചരിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ആമസോണിയൻ ബ്രസീലിലെ തദ്ദേശവാസികളുടെ, പ്രത്യേകിച്ച് ക്സവാന്തെ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി അദ്ദേഹം പോരാടി. “ഭൂമിയാണ് നമ്മെ സ്വർഗത്തിലേക്കു നയിക്കുന്നത്,” അദ്ദേഹം എഴുതി.




ജനനവും വളർച്ചയും

1928 ഫെബ്രുവരി 16ന് സ്പെയിനിലെ കാത്തലോണിയയിലെ ബൽസറേണിയിൽ ഒരു കർഷക കുടുംബത്തിലായിരുന്നു പെരെ കസൽദാലിഗയുടെ ജനനം. 1936ലെ വിപ്ലവത്തിന്‍റെയും മതപീഡനത്തിന്‍റെയും അനുഭവങ്ങൾ അദ്ദേഹത്തിന്‍റെ ബാല്യകാലത്തെ അടയാളപ്പെടുത്തി. പീഡിപ്പിക്കപ്പെടുന്ന ഒരു സഭയെന്നതിന്‍റെ അർഥമെന്താണെന്ന് അവനറിയാമായിരുന്നു; എന്നാൽ വർഷങ്ങൾക്കുശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “സംഘർഷം എത്രത്തോളം യേശുക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെയും അവന്‍റെ സഭയുടെയും അവശ്യഭാഗം ആയിരിക്കണമെന്ന് പിന്നീട് എനിക്കു നന്നായി മനസിലായി.”

ദൈവത്തിന്‍റെ മക്കളുടെ ആത്മാവിനെയും ശരീരത്തെയും ഒന്നുപോലെ പരിപാലിക്കുന്ന ആ സഭയുടെ ഭാഗമാകാൻ അവൻ ആഗ്രഹിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ഒരു ദിവസം അവൻ അമ്മയുടെ കഴുത്തിൽ തൂങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞത്രേ, “അമ്മേ, എനിക്ക് ഒരു വൈദികൻ ആകണം” എന്ന്.

പന്ത്രണ്ടാമത്തെ വയസിൽ അവൻ വിക്കിലുള്ള രൂപതാ സെമിനാരിയിൽ പ്രവേശിച്ചു. പതിനേഴാം വയസിൽ മാതാവിന്‍റെ വിമലഹൃദയ തനയരുടെ (അഥവാ ക്ലരീഷ്യൻ മിഷനറിമാർ) സന്യാസസഭയിൽ ചേർന്നു. അടുത്ത 12 വർഷത്തെ പഠനങ്ങളും പരിശീലനവും ഒരു സുവിശേഷാധിഷ്ഠിത വിപ്ലവം സൃഷ്ടിക്കുന്നതിനും അവന്‍റെ ജീവിതം പൂർണമായും ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്‍റെ ജന്മസിദ്ധമായ താത്പര്യത്തെയും നിശ്ചയദാർഢ്യത്തെയും ഊട്ടിയുറപ്പിച്ചു.



1952 ൽ ഇരുപത്തിനാലാം വയസിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അടുത്ത പതിനാറു വർഷങ്ങൾ സ്പെയിനിൽ സബദെൽ, ബാഴ്സലോണ, ബാർബാസ്ട്രോ, മാഡ്രിഡ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു ഫയർബ്രാൻഡ് മിഷനറി എന്ന നിലയിൽ അദ്ദേഹം ഇതിനകം പേരു സമ്പാദിച്ചിരുന്നു: സബദെല്ലിലെ പട്ടണപ്രാന്തങ്ങളിൽ, തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള ശബ്ദമായി അദ്ദേഹം മാറി; അതുവഴി ഭരണകൂടത്തിന്‍റെ അസ്വസ്ഥതയ്ക്ക് കാരണവും.

ബ്രസീലിലെ ആമസോണിയൻ പ്രാന്തങ്ങളിലേക്ക്

ആമസോണിനു നടുവിലുള്ള മാതോ ഗ്രോസോയിൽ ഒരു പുതിയ മിഷൻ ആരംഭിക്കാൻ 1968ൽ അദ്ദേഹത്തിന്‍റെ സഭാ മേധാവികൾ പെദ്രോയെ ബ്രസീലിലേക്ക് നിയോഗിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ നവോന്മേഷപ്രദവും വെല്ലുവിളി നിറഞ്ഞതുമായ പരിഷ്കാരങ്ങളും ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്‍റെ ഏറ്റവും അക്രമാസക്തമായ ഘട്ടവും അടയാളപ്പെടുത്തിയ വർഷങ്ങളാണിവയെന്ന് ഓർമിക്കുക.

അത്തരം അന്തരീക്ഷത്തോടുള്ള പ്രതികരണമായി ലാറ്റിനമേരിക്കയിൽ വിമോചന ദൈവശാസ്ത്രത്തിന്‍റെ ശക്തമായ കാറ്റ് ഉയർന്നുവന്നിരുന്നു. പെദ്രോ കസൽദാലിഗയുടെ വ്യക്തിത്വത്തിനും ദൈവവിളിക്കും അനുയോജ്യമായ ഒരു നിയമനമായിരുന്നു അത്. 1968 ൽ അദ്ദേഹം സ്പെയിൻ വിട്ടു. പിന്നീടൊരിക്കലും പിതൃരാജ്യത്തേക്ക് സ്വന്തം അമ്മ മരിച്ചപ്പോൾ പോലും മടങ്ങിയില്ല. അവസാനശ്വാസം വരെ ബ്രസീലിൽ ക്രിസ്തുവിനോടൊപ്പം തമ്പടിച്ചു.

ഭൂമാഫിയയുടെയും സൈനിക ഭരണകൂടത്തിന്‍റെയും കിരാതവാഴ്ചയാൽ കടുത്ത ദാരിദ്ര്യവും അവകാശലംഘനവും അനുഭവിച്ചിരുന്ന മാതോ ഗ്രോസോയിലെ സ്വദേശികളിൽ ഒരാളായി പെദ്രോ പെട്ടെന്നുതന്നെ മാറി. ആദ്യമേതന്നെ ഒരു പള്ളി കേന്ദ്രീകൃതമായ പ്രവർത്തനമേഖല സൃഷ്ടിക്കുകയും തദ്ദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിശ്വാസത്തിന്‍റെയും സാമൂഹിക പ്രവർത്തനത്തിന്‍റെയും സമൂഹങ്ങളായി അവരെ സംഘടിപ്പിക്കുകയും ചെയ്തു.

1971ൽ പോൾ ആറാമൻ മാർപാപ്പ, പുതുതായി സൃഷ്ടിച്ച സാവോ ഫെലിക്സ് ദോ ആരഗ്വയ എന്ന പ്രെലച്ചറിന്‍റെ ആദ്യമെത്രാൻ ആയി കസൽദാലിഗയെ നിയമിച്ചു. തന്‍റെ പുതിയ ഈ നിയമനം പെദ്രോ തീർത്തും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഒടുവിൽ അത് ജനങ്ങളുടെയും ദൈവത്തിന്‍റെയും ഇഷ്ടമായി അംഗീകരിച്ച് അദ്ദേഹം സമ്മതം മൂളി.

കൊലപാതകശ്രമം

അദ്ദേഹത്തിന്‍റെ ആദ്യത്തെ ഇടയലേഖനംതന്നെ തന്‍റെ അജപാലനശൈലിയും പ്രവർത്തനമേഖലകളും വിളിച്ചോതുന്നതായിരുന്നു. ഒരു ബിഷപ് എന്ന നിലയിൽ പരിമിതികൾ നിറഞ്ഞ സാധാരണ ഭവനത്തിൽ താമസിച്ച് അദ്ദേഹം പ്രവർത്തിച്ചു. സ്വന്തം ആട്ടിൻകൂട്ടത്തെപ്പോലെ ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് താത്പര്യം.

ബ്രസീലിലെ രണ്ടു പ്രധാന മതസ്ഥാപനങ്ങളായ ഇൻഡിജെനസ് മിഷനറി കൗൺസിൽ , പാസ്റ്ററൽ കമ്മീഷൻ ഓഫ് ദ ലാൻഡ് എന്നിവയുടെ സ്ഥാപകരിലൊരാളായിരുന്നു കസൽദാലിഗ. ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിലും തദ്ദേശവാസികൾക്ക് അവകാശങ്ങൾ ഉറപ്പുനൽകുന്ന1988 ലെ ഭരണഘടനാ പരിഷ്കാരങ്ങളിലും നിർണായക പങ്ക് വഹിച്ച രണ്ടു സ്ഥാപനങ്ങളായിരുന്നു ഇവ.

സൈനിക ഭരണകൂടവുമായി ചേർന്ന് ശക്തരായ ഭൂവുടമകൾ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി; പക്ഷെ, അത് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. 1976 ഒക്ടോബറിൽ അദ്ദേഹത്തിനെതിരേ ഒരു കൊലപാതകശ്രമം ഉണ്ടായി. പക്ഷെ, അദ്ദേഹത്തിന്‍റെ അരികിൽ നിന്നിരുന്ന ജോൺ ബോസ്കോ ബർണിയർ എന്ന ഈശോസഭാ വൈദികനെയാണ് അവർ കൊലചെയ്തത്. സാധാരണക്കാരനെപ്പോലെ തികച്ചും സാധാരണ വസ്ത്രം ധരിച്ച, മെലിഞ്ഞ ശരീരപ്രകൃതിയുള്ള, ഒരു മെത്രാന്‍റെ ഭാവങ്ങൾ ഇല്ലാതിരുന്ന കസൽദാലികയെ തിരിച്ചറിയാൻ കൊലയാളികൾ പരാജയപ്പെട്ടുവെന്നും ഫാ. ബർണിയറിനെ ബിഷപ് ആണെന്ന് കരുതി വധിച്ചു എന്നുമാണ് വിവരം.

സൈനിക ഭരണം അവസാനിച്ചപ്പോഴും അദ്ദേഹത്തിന്‍റെ ജീവനുനേരെയുള്ള ഭീഷണി അവസാനിച്ചില്ല. 2012 ൽ ബിഷപ്പായി വിരമിച്ച് ഏഴു വർഷത്തിനുശേഷം, 84 വയസുള്ളപ്പോൾ, പാർക്കിൻസൺസ് രോഗം ബാധിച്ചിരിക്കെ സാവോ ഫെലിക്സിലെ വീടുവിട്ട് മാസങ്ങളോളം അജ്ഞാതമായ ഒരു സ്ഥലത്തേക്കു ഗവൺമെന്‍റിന് അദ്ദേഹത്തെ മാറ്റേണ്ടിവന്നു, ഭൂമാഫിയയിൽനിന്നു രക്ഷപ്പെടുത്താൻ.

പൊരുത്തക്കേടുകൾ

പെദ്രോ കസൽദാലിഗ തന്‍റെ ആരാധകർക്ക് നാടൻ മെത്രാനും ശത്രുക്കൾക്ക് ചുവന്ന മെത്രാനും ആയിരുന്നുവെങ്കിൽ, തിരുസഭാധികാരികൾക്കു അദ്ദേഹത്തോട് സമ്മിശ്രവികാരമായിരുന്നു. അദ്ദേഹത്തെ മെത്രാനായി നാമകരണം ചെയ്ത പോൾ ആറാമൻ മാർപാപ്പ പെദ്രോയുടെ കടുത്ത പിന്തുണക്കാരനായിരുന്നു. അതിനാൽ പെദ്രോയ്ക്കെതിരേയുള്ള കൊലപാതകശ്രമം അറിഞ്ഞപ്പോൾ കസൽദാലിഗയെ പ്രതിരോധിക്കാൻ മാർപാപ്പ പരസ്യമായി പ്രഖ്യാപിച്ചു: “ആരെങ്കിലും പത്രോസിന്‍റെമേൽ കൈവച്ചാൽ അവൻ പൗലോസിന്‍റെമേലാണ് കൈവയ്ക്കുന്നത്.” (പെദ്രോ എന്നാൽ പീ‍റ്റർ).



എന്നിരുന്നാലും, വിമോചന ദൈവശാസ്ത്രത്തോട്, അത് അക്രമാസക്തമായ ആക്ടിവിസത്തിലേക്ക് വഴിതെറ്റിയേക്കുമോയെന്നുള്ള ഭയം മൂലം, വത്തിക്കാൻ അതീവ ജാഗ്രതയോടും സംശയത്തോടും കൂടെയുള്ള നിലപാട് എടുത്തതോടെ കസൽദാലിഗയോടുള്ള സമീപനത്തിലും മാറ്റം വന്നു. പ്രത്യേകിച്ചും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത്.

സഭ തന്‍റെ സുരക്ഷിതമായ മതിലുകൾ ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നു ജനജീവിതത്തിന്‍റെ സ്പന്ദനങ്ങൾ അനുഭവിക്കണമെന്ന് കസൽദാലിഗ ആഗ്രഹിച്ചു. ഫ്രാൻസിസ് മാർപാപ്പ പിന്നീട് ജീവൻ നൽകിയ ഒരു ആശയമാണല്ലോ അത്. തന്‍റെ പ്രസിദ്ധമായ ശ്ലൈഹികവിജ്ഞാപനമായ "ലൗദാത്തോസി'തയാറാക്കുന്നതിനിടയിൽ ഫ്രാൻസിസ് മാർപാപ്പ കസൽദാലിഗയോട് അഭിപ്രായം ആരായുകയും ആമസോൺ സിനഡിനുശേഷം ഇറക്കിയ തന്‍റെ ശ്ലൈഹികോദ്ബോധനമായ ആമസോണിയയിൽ അദ്ദേഹത്തിന്‍റെ കവിതയിൽനിന്ന് ഉദ്ധരിക്കുകയും ചെയ്യുകയുണ്ടായി.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിവാർത്ത അറിഞ്ഞസമയം, സുവിശേഷാർഥത്തിൽ കൂടുതൽ വിപ്ലവകരമായ ഒരു സഭയെ സ്വപ്നം കണ്ടുകൊണ്ടു, “കൂരിയ വിട്ടിറങ്ങുക, പത്രോസ്” എന്ന തലക്കെട്ടോടെ കസൽദാലിഗ ഒരു കവിത രചിക്കുകയുണ്ടായി. ആ ഒരു സ്വപ്നമാണ് ഫ്രാൻസിസ് പാപ്പാ ഇപ്പോൾ നിവർത്തിക്കുന്നതു എന്ന് തോന്നിപ്പോകും. ജീവിതത്തിലുടനീളം കസൽദാലിഗയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു.

1936ൽ ബാർബാസ്ട്രോയിലെ 51 യുവ ക്ലരീഷ്യന്മാരുടെ രക്തസാക്ഷിത്വവും അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇത് വിദൂരദേശത്ത് ഒരു മിഷനറിയാകാൻ അദ്ദേഹത്തിന്‍റെ കാലുകളെ പ്രേരിപ്പിച്ചു. അക്രമത്തെ അപലപിച്ചതിനും ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിച്ചതിനും രക്തസാക്ഷിത്വം വരിച്ച, തന്‍റെ സമകാലികനായ വി. ഓസ്കാർ റൊമേരോയെ അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്നു. റൊമേരോയുടെ തിരുശേഷിപ്പ് അദ്ദേഹം വളരെ ഭക്തിയോടെ സൂക്ഷിച്ചുവച്ചിരുന്നു. റൊമേരോയെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനു വളരെ മുമ്പുതന്നെ കസൽദാലിഗ അദ്ദേഹത്തെ "അമേരിക്കയുടെ വിശുദ്ധ റൊമേരോ' എന്ന് വിളിക്കാറുണ്ടായിരുന്നു.



യേശുവിനെ നോക്കുക, സഹോദരങ്ങളെയും

ക്ലരീഷ്യൻ സാന്തിയാഗോ പ്രവിശ്യയുടെ (സ്പെയിൻ) പ്രൊവിൻഷ്യൽ ആയ പെദ്രോ ബെൽദറൈൻ തന്‍റെ ആദരാഞ്ജലിയിൽ എഴുതി, "കസൽദാലിഗ ഇങ്ങനെ പറയും: "എന്നെ നോക്കരുത്, യേശുവിനെ നോക്കൂ. അവനെ ഒരുപാട് നോക്കുക, എന്നാൽ ഉടനെ സമയം പാഴാക്കാതെ സഹോദരങ്ങളെ നോക്കൂ.' യേശുവിനും മാതാവിനും ശേഷം, അടുത്ത സ്നേഹം അദ്ദേഹം കണ്ടുമുട്ടിയ ആളുകളോടായിരുന്നു.

ദത്തെടുത്ത ദേശത്തെ ആദിവാസികൾക്ക് അവന്‍റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. "ദൈവവും വിശപ്പും ഒഴികെ എല്ലാം ആപേക്ഷികമാണ്'എന്നദ്ദേഹം വിശ്വസിച്ചു. അതിനാൽ, "നിങ്ങൾ ഒരു വിശ്വാസിയായാൽ മാത്രം പോരാ; വിശ്വാസയോഗ്യനും ആയിരിക്കണം.' സുവിശേഷത്തിന്‍റെ മൂല്യങ്ങൾ പിന്തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസ്യത. കാരണം, അദ്ദേഹം നിരീക്ഷിച്ചതുപോലെ, വലിയ ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ ജീവിതത്തിന് അർഥമില്ല.

ഇന്നത്തെ മനുഷ്യരാശിയുടെ ഭൂരിഭാഗവും ജീവിക്കുന്നതിനു പകരം വെറുതെ നിലനിൽക്കുന്നു എന്നേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി. സ്നേഹത്തിലും വിശ്വാസത്തിലും വിപ്ലവത്തിലും നിഷ്പക്ഷത സാധ്യമല്ല എന്നതിനാൽ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം ലോകത്തിലെ പട്ടിണിക്ക് അന്ത്യം, ആയുധങ്ങൾ നിർമിക്കുന്നതിന് അന്ത്യം, ആയുധ മത്സരത്തിന് അന്ത്യം, യുദ്ധത്തിന് അന്ത്യം, പ്രത്യേകിച്ച് മതത്തിനായുള്ള അല്ലെങ്കിൽ മതത്തിന്‍റെ പിന്തുണയോടെയുള്ള യുദ്ധത്തിന് അന്ത്യം എന്നിവ സാധ്യമാക്കുക എന്നതായിരുന്നു.

ഗദ്യവും പദ്യവുമായി അമ്പതോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കസൽദാലിഗ കുരിശിന്‍റെ മറ്റൊരു യോഹന്നാനായിരുന്നു: ഹോസെ ഗോൺസാലസ് ഫേവ്സിന്‍റെ വാക്കുകളിൽ "കുരിശിന്‍റെ ഗറില്ലാ യോഹന്നാൻ.' കാരണം, അദ്ദേഹത്തിന്‍റെ മിസ്റ്റിസിസം തന്‍റെ ജനത്തിന്‍റെ പ്രതിജ്ഞാബദ്ധമായ പ്രതിരോധത്തിലൂടെയുള്ള ശുദ്ധമായ ദൈവസ്നേഹമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്:

"യാത്രാവസാനം അവർ എന്നോട് ചോദിക്കും:
നിങ്ങൾ ജീവിച്ചിട്ടുണ്ടോ? നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ?
ഞാൻ ഒരക്ഷരം ഉരിയാടാതെ
പേരുകളാൽ നിറഞ്ഞ എന്‍റെ ഹൃദയം തുറന്നുകാണിക്കും.'

മരണത്തിനുമപ്പുറം നീളുന്ന മാതൃക

ജീവിതത്തിന്‍റെ അവസാന ദശകത്തിൽ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്നു. തന്‍റെ അസുഖത്തെ "എന്‍റെ സഹോദരൻ പാർക്കിൻസൺ' എന്ന് അദ്ദേഹം തമാശയായി വിളിച്ചിരുന്നു; കൂടാതെ, "എന്‍റെ ശ്രേഷ്ഠ ജനറൽ' എന്നും; കാരണം അവൻ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ എപ്പോഴും ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായുള്ള സഹനങ്ങൾ അദ്ദേഹം ക്ഷമാപൂർവം സ്വീകരിച്ചു. ജയിലും രോഗവും രണ്ട് കൂദാശകൾ കൂടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

ജീവിച്ചതുപോലെതന്നെ ലളിതമായി മരിക്കാനും കസൽദാലിഗ ആഗ്രഹിച്ചു. തന്‍റെ മരണശേഷം വളരെ ലളിതമായ ഒരു മൃതസംസ്കാരമേ ആകാവൂ എന്നും വെറും മണ്ണിൽ തന്നെ അടക്കം ചെയ്യണമെന്നും ജീവിച്ചിരിക്കുമ്പോൾത്തന്നെ കസൽദാലിഗ വ്യക്തമായി പറഞ്ഞുവച്ചിരുന്നു. "എന്‍റെ ലക്ഷ്യങ്ങൾ എന്‍റെ ജീവിതത്തെക്കാൾ വിലപ്പെട്ടതാണ്', അദ്ദേഹം പറഞ്ഞു. അദ്ദേഹം ആഗ്രഹിച്ചതുപോലെതന്നെ ഒരു സംസ്കാരം അദ്ദേഹത്തിന് നൽകപ്പെട്ടു. കോവിഡ് ദിനങ്ങളാകയാൽ വലിയ ആൾക്കൂട്ടത്തിനു പങ്കെടുക്കുവാൻ സാധിച്ചില്ല.

മരംകൊണ്ടുള്ള വളരെ ലളിതമായ ഒരു ശവപ്പെട്ടിയിൽ, നഗ്നമായ കാലുകളും അവയുടെ മേൽ നിവർത്തിവച്ച ബൈബിളും ആ ജീവിതത്തിന്‍റെ അർഥത്തെയും മൂല്യത്തെയും പ്രകടമാക്കി. ഓഗസ്റ്റ് 12 ന് വളരെ ലളിതമായ ഒരു ചടങ്ങിൽ, തുറന്ന വയലിലെ ഒരു മരത്തണലിൽ ഒരുക്കിയ മണ്ണിൽ തീർത്ത ശവകുടീരത്തിൽ, മരക്കൊമ്പുകൾ ചേർത്തുണ്ടാക്കിയ ഒരു കുരിശിന്‍റെ സാക്ഷ്യത്തിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു.

ക്ലരീഷ്യൻ സഭയുടെ വികാരി ജനറൽ ഫാ: ഗോൺസാലോ ഫെർണാണ്ടസ് സാൻസ് നിരീക്ഷിച്ചതുപോലെ, ആരഗ്വയ നദീതീരത്ത്, കരഹാ വർഗക്കാരുടെ എളിയ സെമിത്തേരിയിലെ ചുവന്ന മണ്ണിൽ, രണ്ടു പാവപ്പെട്ട മനുഷ്യരുടെ ശവകുടീരങ്ങൾക്ക് മധ്യേയായി, അദ്ദേഹം നിത്യവിശ്രമം കൊള്ളുന്നു: "താഴെനിന്നുള്ള' ഒരു സഭയുടെ മാതൃകയായി, സാക്ഷ്യമായി. അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഉചിതമായ പ്രതീകാത്മകത. കസൽദാലിഗ സ്വയം കണ്ടിരുന്നതും അങ്ങനെയായിരുന്നല്ലോ:

“പാപിയും ബിഷപ്പും ആയ ഞാൻ ഏറ്റുപറയുന്നു
സുവിശേഷവും വള്ളിച്ചെരിപ്പും മാത്രം ധരിച്ച
ഒരു സഭയെ ഞാൻ സ്വപ്നം കാണുന്നു.”

കസൽദാലിഗ എല്ലാം തികഞ്ഞ പൂർണനായ ഒരു മനുഷ്യനായിരുന്നില്ല. മാനുഷികമായ കുറവുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എല്ലാവരും അദേഹത്തിന്‍റെ ബോധ്യങ്ങളും രീതികളും പങ്കുവച്ചില്ല. എന്നാൽ അദ്ദേഹം ദൈവത്തെയും സഭയെയും ജനങ്ങളെയും സ്നേഹിച്ചുവെന്നത് നിഷേധിക്കാനാവില്ല. സഭ എങ്ങനെ ആകണമെന്നതിന്‍റെ ഒരു മാതൃക അദ്ദേഹം നമുക്ക് നൽകുന്നു.

കസൽദാലിഗയുടെ ജീവിതത്തെ ആസ്പദമാക്കി 2013 ൽ നിർമിക്കപ്പെട്ടതാണ് "ചുവന്ന മണ്ണിൽ നിഷ്പാദുകനായി' എന്ന സിനിമ. മെത്രാഭിഷേകദിനത്തിൽ തനിക്കായി അദ്ദേഹംതന്നെ ഹൃദയത്തിൽ കോറിയിട്ട സ്വപ്നം ആയിരുന്നു അത്. ഇപ്പോൾ, അദ്ദേഹം ഭൂമിയുടെ ഗർഭത്തിലാണ്: സുവിശേഷത്തിന്‍റെ അഭൗമിക സമാധാനത്തോടെ നഗ്നപാദനായി ഉറങ്ങുന്നു.

"മരങ്ങൾപോലെ എഴുന്നേറ്റുനിന്ന് ഞാൻ മരിക്കും' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. തികച്ചും ഉചിതമായി, ഇന്ന് അദ്ദേഹം ഒരു മരത്തിന്‍റെ ചുവട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നു. മരണത്തിൽ കസൽദാലികയുടെ ഭൗതികശരീരം ബ്രസീലിയൻ ദേശത്തിനു വളമായി വർത്തിക്കും; അദ്ദേഹത്തിന്‍റെ പ്രോജ്വലമായ ആത്മാവ് നമ്മുടെ ഹൃദയങ്ങളെയും പുഷ്ടിപ്പെടുത്തും, ദൈവസ്നേഹത്തെപ്രതി മനുഷ്യമക്കളെ സ്നേഹിക്കാനും അവരുടെ നന്മയ്ക്കായി പോരാടാനുമുള്ള ഊർജം നൽകിക്കൊണ്ട്.

ഫാ. പോൾസൺ വെളിയന്നൂർ സിഎംഎഫ്



കൂരിയ വിട്ടിറങ്ങുക, പത്രോസ്

(ബിഷപ് പെദ്രോ കസൽദാലിഗയുടെ ഒരു കവിത)

കൂരിയ വിട്ടിറങ്ങുക, പത്രോസ്,
സാൻഹെദ്രിനും മതിലുകളും പൊളിച്ചുമാറ്റുക,
ഉത്തരവിടുക, കുറ്റമറ്റ എല്ലാ ചുരുളുകളും ജീവന്‍റെയും
സ്നേഹത്തിന്‍റെയും വചനങ്ങളാക്കി മാറ്റാൻ.
നമുക്ക് വാഴത്തോപ്പുകളിലേക്കു പോകാം,
രഹസ്യമായും രാത്രിയിലും ഏത് അപകടത്തിലും.
അവിടെയാണ്, യജമാനൻ
ദരിദ്രരുടെ രക്തം വിയർക്കുന്നത്. ഈ എളിയ,
വികലമായ ശരീരം, ഒരു മേലങ്കിയാണ്.
കുട്ടികളുടെ ഉത്തരം ലഭിക്കാത്ത നിരവധി
നിലവിളികളും, അജ്ഞാതമൃതരുടെ ഓർമകളും
തുന്നിച്ചേർക്കപ്പെട്ട വസ്ത്രം. ഉദിച്ചുയരുന്ന
പ്രഭാതസീമയെ കൂലിപ്പടയാളികളുടെ
ഒരു സൈന്യം ഉപരോധിക്കുന്നു.
സീസർ അഹങ്കാരപൂർവം അവരെ അനുഗ്രഹിക്കുന്നു.
വെടിപ്പായ പാത്രത്തിൽ, ഭീരുവായ പീലാത്തോസ്
നിയമംകൊണ്ട് സ്വയം കഴുകുന്നു.
ജനങ്ങൾ ഒരു "ശേഷിപ്പു' മാത്രം,
പ്രത്യാശയുടെ തിരുശേഷിപ്പ്.
കാവൽക്കാർക്കും പ്രഭുക്കന്മാർക്കുമിടയിൽ
അവരെ ഇട്ടുകൊടുക്കരുത്.
അവന്‍റെ മരണവേദനയോടെ വിയർക്കാൻ സമയമായി,
ദരിദ്രരുടെ കാസ കുടിക്കാനുള്ള സമയമായി,
ഉറപ്പുകളില്ലെങ്കിലും, കുരിശ് ഉയർത്തുക
റോമൻ ശവകുടീരത്തിന്‍റെ ശിലകൾ
നിയമവും മുദ്രയും തകർക്കുക,
ഉണരുക പുനരുത്ഥാനത്തിലേക്ക്.
അവരോട് പറയുക, ഞങ്ങളോടും,
ബെത്‌ലഹേമിന്‍റെ ഗ്രോട്ടോയും, സുവിശേഷഭാഗ്യങ്ങളും,
സ്നേഹത്തിന്‍റെ ന്യായവിധി ഭക്ഷണമായും,
ഇപ്പോഴും സധൈര്യം തുടരുന്നുണ്ടെന്ന്.
ഇനി വിഷമിക്കേണ്ടതില്ലെന്ന്!
നീ അവനെ സ്നേഹിക്കുന്നപോലെ
ഞങ്ങളെയും സ്നേഹിക്കൂ. ലളിതമായി,
തുല്യനായി, സഹോദരനായി. ഞങ്ങൾക്ക് നൽകുക.
നിൻ മന്ദഹാസങ്ങൾ, നിൻ നവകണ്ണുനീർത്തുള്ളികൾ,
ആനന്ദത്തിന്‍റെ മത്സ്യം, വചനത്തിന്‍റെ അപ്പം,
തീക്കനലുകളുടെ റോസാപ്പൂക്കൾ… …
സ്വച്ഛമായ ചക്രവാളത്തിന്‍റെ വ്യക്തത,
ഗലീലിയാ കടൽ, മതിലുകളില്ലാതെ
തുറവിയോടെ ലോകത്തിന്.

(സ്വതന്ത്ര വിവർത്തനം: ഫാ. പോൾസൺ വെളിയന്നൂർ)