Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരിശീലനത്തിനെത്തിയ യുവാക്കളോട് നേവി ഉദ്യോഗസ്ഥർ കായലിലേക്കു ചാടാൻ ആവശ്യപ്പെട്ടു. ചിലരപ്പോഴേ പിന്മാറി, കുറച്ചുപേർ എടുത്തു ചാടി. യാതൊരു കൂസലുമില്ലാതെ ഉയരത്തിൽനിന്നു കായലിലേക്കു ചാടിയവരിൽ ഒരാൾ പി.ജി. രാംനാഥായിരുന്നു. അവിടെനിന്ന് ഉൗളിയിട്ടുയർന്നത് സാച്വറേഷൻ ഡൈവിംഗിന്റെ ഉന്നതിയിലേക്കും.
സാച്വറേഷൻ ഡൈവിംഗിലെ ഏറ്റവും ഉയർന്ന സൂപ്രണ്ട് പദവിയിലെത്തുന്ന പ്രായംകുറഞ്ഞ ആദ്യ മലയാളി. ചെറുപ്രായത്തിൽ എയർ ഡൈവിംഗ് സൂപ്പർവൈസർ, സൂപ്രണ്ട് പദവിയിലെത്തിയ ആദ്യത്തെ മലയാളിയും ഇന്ത്യക്കാരനും.
പ്രവൃത്തിസമയങ്ങളിൽ കപ്പലിലെ ക്യാപ്റ്റനുപോലും നിർദേശങ്ങൾ നല്കാവുന്ന പദവി. അതീവ ജാഗ്രതയോടെ തീരുമാനമെടുക്കേണ്ടയാൾ. മണിക്കൂറുകൾക്കു ലക്ഷങ്ങൾ വരുമാനമുള്ള ജോലി. ചങ്കുറപ്പും ആത്മവിശ്വാസവും കൈമുതലായുള്ള അതിസാഹസികർക്കു മാത്രം സാധ്യമാകുന്ന പ്രവൃത്തികൾ.
28-ാം വയസിൽ സൂപ്പർവൈസർ
ഡൈവിംഗ് മേഖലയിൽ പിജി എന്നറിയപ്പെടുന്ന പി.ജി. രാംനാഥ് 2008ൽ എയർ ഡൈവിംഗ് സൂപ്പർവൈസറായി. വയസ് 28. അന്ന് ഏറ്റവും പ്രായംകുറഞ്ഞ സൂപ്പർവൈസറായിരുന്നു. 2010ൽ സൂപ്രണ്ടായി. മികച്ച ശന്പളം.
അങ്ങനെ ദുബായിലെ ദുലാം ഇന്റർനാഷണലിൽ തുടരുന്നതിനിടെയാണ് സാച്വറേഷൻ ഡൈവിംഗ് പഠിക്കാനായി ഫ്രാൻസിൽ പോകുന്നത്. 36-ാം വയസിൽ സാച്വറേഷൻ ഡൈവിംഗിൽ സൂപ്പർവൈസറായി. 2018ൽ ഏറ്റവും പ്രായംകുറഞ്ഞ സാച്വറേഷൻ സൂപ്രണ്ടായി ദുലാം ഇന്റർനാഷണലിൽ ജോലിയിൽ തുടർന്നു.
ജോലിയിൽ ഓരോ പടവുകൾ കയറുന്തോറും കടലിന്റെ ആഴങ്ങളിലേക്കു കൂടുതൽ താഴുകയായിരുന്നു രാംനാഥ്, ജീവിതത്തിന്റെ പടവുകൾ കയറാൻ. സഹപ്രവർത്തകരുടെ സഹകരണവും ടി.കെ. ഉണ്ണിയെന്ന വഴികാട്ടിയുടെ നിർദേശങ്ങളുമാണ് ഇന്നത്തെ നിലയിലെത്താൻ സഹായിച്ചതെന്ന് രാംനാഥ് ഓർക്കുന്നു.
സൂപ്രണ്ട് പദവിയിലെത്താൻ ലക്ഷങ്ങൾ ചെലവുള്ള 13 കോഴ്സുകൾ രാംനാഥ് പൂർത്തിയാക്കി. എല്ലാം വിദേശരാജ്യങ്ങളിൽ. ഇതുവരെ 20ഓളം രാജ്യങ്ങളിൽ ഡൈവറായി പ്രവർത്തിച്ചു.
നേവിയിലെ പരിശീലനം
അമ്മയാണു പത്രത്തിൽ കണ്ട് ഇന്ത്യൻ നേവി നടത്തുന്ന ഡൈവിംഗ് പരിശീലനത്തെക്കുറിച്ച് പറഞ്ഞത്. ഒരാഴ്ചയിലെ പരിശീലന തെരഞ്ഞെടുപ്പിന് എത്തിയത് 77 പേരായിരുന്നു. ഇതിൽനിന്ന് 11 ആഴ്ച ദൈർഘ്യമുള്ള ഡൈവിംഗ് കോഴ്സിനു തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചുപേർ മാത്രം. അതിൽ ആകെയുണ്ടായിരുന്ന മലയാളി രാംനാഥ്. അന്നു വയസ് 20.
നേവിയുടെ നിരീക്ഷക് ഡൈവിംഗ് വെസലിൽ അറബിക്കടലിലായിരുന്നു പട്ടാളച്ചിട്ടയിലുള്ള പരിശീലനം. കിലോമീറ്ററുകളോളം നീന്തുക, വെള്ളത്തിനടിയിൽ ദീർഘനേരം ശ്വാസംപിടിച്ചു നിൽക്കുക. കൈകാൽ കുഴഞ്ഞാലും നിർത്താൻ അനുവദിക്കാതെ നീന്തിക്കുക. ഓക്സിജൻ സിലിണ്ടറണിഞ്ഞ് വെള്ളച്ചുവിട്ടിൽ നിൽക്കുക. ഗ്യാസ് ചേന്പറിലടച്ച് പ്രഷറൈസ് ചെയ്യുക തുടങ്ങിയവ. ഇതെല്ലാം പിന്നീടുള്ള ജോലിയിലും ജീവിതത്തിലും ഗുണം ചെയ്തു.
തുടക്കം തൃശൂരിൽ നിന്ന്
തൃശൂരിൽതന്നെ ഡൈവിംഗ് ട്രെയിനറായാണ് രാംനാഥ് ജോലി ആരംഭിച്ചത്. പിന്നീട് മംഗലാപുരത്ത് ആറുമാസത്തേക്ക് 50 രൂപ ദിവസക്കൂലിയിൽ. അതിൽതന്നെ ആദ്യത്തെ മൂന്നുമാസത്തേക്കു ശന്പളമില്ല, താമസവും ഭക്ഷണവും മാത്രം.
തുച്ഛമായ വരുമാനത്തിൽ കഠിനമായ ജോലിചെയ്തു മടുത്താണ് എയർ, സാച്വറേഷൻ ഡൈവിംഗ് പരിശീലിക്കാൻ തീരുമാനിച്ചത്. യുകെയിൽ നടത്തുന്ന കോഴ്സിന് ലക്ഷങ്ങൾ ആവശ്യമായിരുന്നു. പിതാവ് ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിരമിച്ച ചിലരിൽനിന്ന് ഉയർന്ന പലിശയ്ക്കു പണം കടം വാങ്ങിയാണ് കോഴ്സിനു ചേർന്നത്. ആറുമാസത്തെ പരിശീലനത്തിനുശേഷം ദുബായിലെ ദുലാം ഇന്റർനാഷണൽ എന്ന ഡൈവിംഗ് കന്പനിയിൽ എയർ ഡൈവറായി ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് സാച്വറേഷൻ ഡൈവിംഗിലേക്കു കടന്നത്.
വേദനയായി കാസ്പിയൻ കടൽ
അന്ന് ഇറാന്റെ അധീനതയിലുള്ള കാസ്പിയൻ കടലിൽ എയർ ഡൈവിംഗ് സൂപ്പർവൈസർ. മറ്റൊരു ഡൈവിംഗ് വെസൽ മുങ്ങിയെന്നായിരുന്നു നടുക്കുന്ന വാർത്ത. സഹായത്തിനായി ഞങ്ങളും അവിടെയെത്തി. തകർന്നുകിടക്കുന്ന കപ്പൽ കണ്ടെത്താൻതന്നെ രണ്ടു ദിവസമെടുത്തു.
ജീവനക്കാരെല്ലാം രക്ഷപ്പെട്ടിരുന്നു, രണ്ടുമൂന്നുപേരൊഴിച്ച്. അവർ മറ്റുള്ളവരെ സഹായിക്കാൻ ചെന്നു മരണത്തിനു കീഴടങ്ങിയതാണ്. എന്നാൽ ബെല്ലിനകത്തുണ്ടായിരുന്നവരെല്ലാം മരിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരും അവരുടെ ബന്ധുക്കളുമായിരുന്നു അവർ. മനസിനെ വല്ലാതുലച്ച അപകടമാണത്.
പിന്നീടറിഞ്ഞു, അവരുടെ സൂപ്രണ്ടിന്റെ തെറ്റായ തീരുമാനമാണ് (സുരക്ഷാ ക്രമീകരണങ്ങളിൽ അയവുവരുത്തിയത്) ആളപായമുണ്ടാക്കിയതെന്ന്. ആ സംഭവത്തിനുശേഷമാണ് സൂപ്രണ്ടായി ഉയരണമെന്ന് ആഗ്രഹമുണ്ടായത്. ഉടൻ കപ്പലിൽനിന്നിറങ്ങി പ്പോയത് അതിനായുള്ള കോഴ്സുകൾ പഠിക്കാനായിരുന്നു.
മലയാളികൾ കുറവ്
ഈ മേഖലയിൽ മലയാളി സാന്നിധ്യം കുറവാണ്. സാഹസികരായ ചെറുപ്പക്കാർ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. അവർക്കുവേണ്ട നിർദേശങ്ങൾ നല്കാൻ രാംനാഥ് തയാറാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ സമീപിക്കുകയാണെങ്കിൽ പരിശീലകനാകാനും.
തൃശൂർ നഗരത്തിനടുത്ത് കാനാട്ടുകരയിൽ റിട്ട. ബാങ്ക് ജീവനക്കാരനായ കൊളാടി ഗോപാലൻകുട്ടിയുടെയും പൂത്തൊടി നളിനിയുടെയും ഇരട്ടമക്കളിൽ ഒരാളാണ് രാംനാഥ്. കുടുംബത്തോടൊപ്പം വിയ്യൂർ വൈറ്റ് ഫീൽഡിലാണ് താമസം. ധന്യയാണ് ഭാര്യ. മക്കൾ ധ്രുവ്നാഥ് മേനോൻ, ഗൗരി മേനോൻ.
ലിവിംഗ് ചേംബറിൽ 27 ദിവസം
കടലിലൂടെ ഡൈവിംഗ് വെസലിൽ അഞ്ചോ ആറോ ദിവസങ്ങൾവരെ യാത്രചെയ്തെത്തുന്നിടമാണ് മിക്കവാറും സാച്വറേഷൻ ഡൈവർമാരുടെ പ്രവർത്തനമേഖല. കരയിൽനിന്ന് മുന്നൂറു നോട്ടിക്കൽ മൈലിനുമപ്പുറം (രണ്ടര കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ). അവിടെ അന്പതുമീറ്ററോ അതിലും ആഴങ്ങളിലോ ഡൈവർമാർ ജോലികളിലേർപ്പെടും. അന്‍പതു മീറ്റർവരെയാണ് എയർ ഡൈവിംഗ് സാധ്യമാകുക. അതിനു താഴെയുള്ളതാണ് സാച്വറേഷൻ ഡൈവിംഗ്. സഹനശക്തിയും ക്ഷമാശീലവും സഹജീവിസഹകരണവും അതിലുപരി കായികശക്തിയും ധാരാളമായി വേണ്ട ജോലി.
ഡൈവിംഗ് നടത്തുന്നവർ അവർ പ്രവർത്തിക്കേണ്ടിവരുന്ന ആഴത്തിൽ ലഭ്യമായ വായുവാണ് കൃത്രിമമായി ശ്വസിക്കുന്നത്. എയർ ഡൈവിംഗ് നടത്തുന്നവർ നൈട്രജൻ കൂടുതലുള്ള വാതകവും സാച്വറേഷൻ ഡൈവിംഗിൽ ഹീലിയോക്സുമാണ് (ഹീലിയം കൂടുതലും ഓക്സിജൻ കുറവുമുള്ള മിശ്രിതവായു) ശ്വസിക്കുക. വായിലൂടെയാണ് ശ്വസനപ്രക്രിയ.
എയർ ഡൈവർമാർ ഡൈവിംഗ് ബാസ്കറ്റുകളിലാണ് അടിത്തട്ടിലേക്കു പോയി പ്രവൃത്തികളിലേർപ്പെടുന്നത്. സാച്വറേഷൻ ഡൈവർമാർ ബെല്ലിലും. ഹീലിയോക്സ് നിറച്ച ചേംബറാണ് ബെൽ. ഒരേസമയം മൂന്നോ രണ്ടുപേരോ അടങ്ങുന്ന ടീമാണ് ബെല്ലിലുണ്ടാകുക. ബെല്ലിന്റെ അടിവശത്തുള്ള വാതിൽ തുറന്ന് ഡൈവർമാർ കടലിലിറങ്ങും. വായുസമ്മർദം കൂടുതലായതിനാൽ ബെല്ലിനകത്തേക്കു കടൽവെള്ളം കയറില്ല. ആറുമണിക്കൂറോളം പണികൾ ചെയ്യും. ഇവർ തിരിച്ചുകയറിയാൽ മറ്റൊരു സംഘം ജോലി തുടരും.
ജോലിക്കുശേഷം വെസലിലുള്ള ലിവിംഗ് ചേംബറിൽ (ഹീലിയോക്സ് നിറച്ച ടാങ്കർ) ബെൽ ഘടിപ്പിക്കും. 27 ദിവസംവരെ ലിവിംഗ് ചേംബറിലാണു സാച്വറേഷൻ ഡൈവർമാരുടെ താമസം. ഡൈവർമാർക്കുള്ള ഭക്ഷണവും വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങളും ലിവിംഗ് ചേന്പറിലുണ്ട്.
വെസലിനു സമീപം ഒരേസമയം എയർ ഡൈവർമാരും സാച്വറേഷൻ ഡൈവർമാരും പ്രവർത്തനനിരതരായിരിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കും പ്രവൃത്തിക്കും മണിക്കൂറുകണക്കിനു ചെലവ് കണക്കാക്കുന്നതിനാൽ കൃത്യമായ സമയക്രമീകരണം ഉണ്ടാകും.
ബെല്ലിനു സമീപം നിശ്ചിത ദൂരപരിധിയിൽ മാത്രമാണ് പ്രവർത്തിക്കാനാകുക. കടലിന്റെ അടിത്തട്ടിൽ തണുപ്പ് മൈനസ് ഡിഗ്രിയിലായതിനാൽ ഡൈവർമാരണിഞ്ഞ വസ്ത്രത്തിനുള്ളിലേക്ക് പ്രത്യേക കുഴൽവഴി ചൂടുവെള്ളം കടത്തിവിട്ടുകൊണ്ടിരിക്കും. ഇതു ചിലസമയം നിലയ്ക്കുന്പോൾ ഉടനെ ബെല്ലിനകത്തേക്കു കയറണം. അല്ലെങ്കിൽ തണുത്തുറഞ്ഞ് മരണം സംഭവിക്കും.
ഭാരക്കൂടുതലുള്ള വലിയ ഉപകരണങ്ങളും പൈപ്പുകളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. ശ്രദ്ധയോടെ സുരക്ഷയൊരുക്കിയാണ് ജോലികളെങ്കിലും ചതവുകളും അംഗഭംഗമുണ്ടാക്കുന്ന അപകടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരക്കാരെ പുറത്തെത്തിച്ചുവേണം ചികിത്സ നല്കാൻ. വായു ഹീലിയമായതിനാൽ വേദനയുണ്ടാകില്ലെന്നതാണ് ആശ്വാസം.
ബെല്ലിലുള്ളവരെ നിശ്ചിത ഉയരത്തിലേക്കു പെട്ടെന്നു കൊണ്ടുവരുന്നതു മരണത്തിലേക്കു നയിക്കും. ലിവിംഗ് ചേംബറിലേക്ക് ഇവരെ മാറ്റി ഹീലിയത്തിന്റെ അളവു കുറച്ച് ഓക്സിജൻ കൂട്ടിയുള്ള സാവധാന പ്രക്രിയയ്ക്കുശേഷം അന്തരീക്ഷവായുവിനൊപ്പമെത്തിച്ചാണ് അതു സാധ്യമാകുക.
ബെല്ലിനകത്തു ഹീലിയം കൂടുതലുള്ള വായുവായതിനാൽ ശബ്ദതരംഗങ്ങൾ വേഗത്തിൽ സഞ്ചരിക്കും. സംസാരിക്കുന്പോൾ കാർട്ടൂണ്‍ കഥാപാത്രം ഡൊണാൾഡ് ഡക്കിന്റെ സ്വരമാണ് കേൾക്കാനാകുക. നഖംകൊണ്ടുള്ള ചെറിയ പോറലുകൾപോലും ഉണങ്ങില്ല. ചെവിയിൽ അണുബാധ ഉണ്ടാകാതിരിക്കാനും കരുതൽ വേണം.
ടി.എ. കൃഷ്ണപ്രസാദ്
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
Latest News
ലോകത്തെ കോവിഡ് ബാധിതർ 11.65 കോടി കടന്ന് മുന്നോട്ട്
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കര്‍ഷക സമരത്തിലെ സ്ത്രീകളെ കവര്‍ ചിത്രമാക്കി ടൈം മാഗസിന്
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
ലോകത്തെ കോവിഡ് ബാധിതർ 11.65 കോടി കടന്ന് മുന്നോട്ട്
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കര്‍ഷക സമരത്തിലെ സ്ത്രീകളെ കവര്‍ ചിത്രമാക്കി ടൈം മാഗസിന്
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top