Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്പൻപിള്ള ആയിരുന്നു.
എണ്‍പത്തിയേഴു വർഷം മുന്‍പു നടന്ന ആ സംഭവം 107 -ാം വയസിലും അയ്യപ്പൻപിള്ളയുടെ മനസിൽ തെളിമയോടെ നിൽക്കുന്നു. അന്നു യൂണിവേഴ്സിറ്റി കോളജിൽ ബിരുദവിദ്യാർഥിയായിരുന്നു അദ്ദേഹം.
വേദിയിലേക്കു കയറുന്പോൾ ഗാന്ധിജി അയ്യപ്പൻപിള്ളയോടു വിശേഷങ്ങൾ തിരക്കി. എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് കോളജിൽ പഠിക്കുന്നു എന്നു മറുപടി. പഠനശേഷം എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നായി ഗാന്ധിജി. സർക്കാർ ഉദ്യോഗത്തിൽ ചേരണമെന്നാണു താൽപര്യമെന്ന് അയ്യപ്പൻപിള്ള മറുപടി പറഞ്ഞു. തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറിയായ കുമാരപിള്ളയുടെ മകനു സർക്കാർ ജോലിയോട് ആഭിമുഖ്യം തോന്നുന്നതു സ്വാഭാവികം. “സർക്കാർ ജോലിക്കു പോകരുത്. പൊതുജനങ്ങൾക്കു വേണ്ടി ചെയ്യാൻ കഴിയുന്നതു ചെയ്യുക’’ - ഗാന്ധിജി ഉപദേശിച്ചു.
അയ്യപ്പൻപിള്ളയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ സംഭാഷണമായിരുന്നു അത്. പഠനം പൂർത്തിയായപ്പോൾ സർക്കാർ ഉദ്യോഗത്തിൽ ചേരാൻ അച്ഛൻ ആവശ്യപ്പെട്ടു. അച്ഛന്റെ രണ്ടു സഹോദരന്മാർ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കൾ. ഒരാൾ തിരുവനന്തപുരത്ത്. മറ്റൊരാൾ നാഗർകോവിലിൽ. അവരെ കണ്ടു വളർന്ന അയ്യപ്പൻപിള്ളയുടെ മനസിൽ പൊതുപ്രവർത്തനത്തോടൊരു ആഭിമുഖ്യം മുന്‍പേ രൂപപ്പെട്ടിരുന്നു. വക്കീലന്മാരായ അവർക്കു ജീവിച്ചു പോകാൻ വരുമാനമുണ്ട്. അയ്യപ്പൻ പിള്ളയുടെ കാര്യം അങ്ങനെയല്ലല്ലോ. അച്ഛന്റെ വേവലാതിയും അതായിരുന്നു.
ഭാവിയേക്കുറിച്ചു നിർണായക തീരുമാനമെടുക്കേണ്ട ദിവസങ്ങൾ. അയ്യപ്പൻപിള്ളയ്ക്കും ആകെ ആശയക്കുഴപ്പം. ഒടുവിൽ തീരുമാനത്തിലെത്തി. ഗാന്ധിജിയുടെ ഉപദേശം സ്വീകരിക്കാം. “ ആ തീരുമാനം തെറ്റിപ്പോയി എന്ന് ജീവിതത്തിൽ ഒരിക്കലും തോന്നിയിട്ടില്ല. ഇന്നും എനിക്കു ദുഃഖമില്ല. സംതൃപ്തി മാത്രം.’’ - അയ്യപ്പൻപിള്ള പറയുന്നു.
കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്പോൾ 1940 കളിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് അനുഭവങ്ങളേക്കുറിച്ച് അയ്യപ്പൻപിള്ളയ്ക്ക് ഓർത്തെടുക്കാൻ ഒരുപാടുണ്ട്. രാജഭരണത്തിൽ നിന്ന് ഉത്തരവാദ ഭരണത്തിലേക്കും പൂർണ ജനാധിപത്യത്തിലേക്കുമുള്ള വളർച്ച നേരിൽ കാണുകയും അതിൽ നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അയ്യപ്പൻപിള്ളയെ ഇപ്പോഴത്തെ തലമുറ വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്നു സംശയം. ഒരു നൂറ്റാണ്ടോളം പോരുന്ന പൊതുജീവിതത്തിലെ ജ്വലിക്കുന്ന ഓർമകളുമായി അയ്യപ്പൻപിള്ള തിരുവനന്തപുരത്തുണ്ട്. തൈക്കാട് കെ. അയ്യപ്പൻപിള്ള റോഡിലെ വീട്ടിൽ.
കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്
തിരുവനന്തപുരം കോർപറേഷൻ രൂപീകൃതമായത് 1940 ലാണ്. ആദ്യ തെരഞ്ഞെടുപ്പു നടന്നത് 1942 ൽ. അന്നു വലിയശാലയിൽ സ്ഥാനാർഥിയായിരുന്നു അയ്യപ്പൻപിള്ള. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നിട്ടില്ല. കരമൊടുക്കുന്നവരും ബിരുദധാരികളുമുൾപ്പെടെ പരിമിതമായ ആൾക്കാർക്കേ വോട്ടവകാശമുള്ളു. തെരഞ്ഞെടുപ്പിൽ അയ്യപ്പൻപിള്ള വിജയിച്ചു.
സി.പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിലിലേക്ക് കൗണ്‍സിലർമാരിൽ നിന്നു പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നു. ഇവിടേക്കു മത്സരിക്കാൻ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന ടി.എം. വർഗീസ് അയ്യപ്പൻ പിള്ളയോട് ആവശ്യപ്പെട്ടു. നാലു വോട്ടിന് അയ്യപ്പൻ പിള്ള തോറ്റു. നാഗർകോവിൽ ഭാഗത്തുള്ള ഏതാനും കൗണ്‍സിലർമാരെ റേഷനിംഗ് ഓഫീസർ സ്വാധീനിച്ച് വോട്ടു മറിച്ചു ചെയ്യിച്ചതാണു പരാജയത്തിനു കാരണമത്രേ. പറഞ്ഞയാൾക്കു വോട്ടു ചെയ്തില്ലെങ്കിൽ റേഷൻ കട നടത്തിപ്പുകാരായ കൗണ്‍സിലർമാരുടെ റേഷൻ കട ലൈസൻസ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് അന്നു പ്രചരിച്ച കഥ.
ചരിത്രം കുറിച്ച മധ്യസ്ഥത
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ച സി.പി. രാമസ്വാമിക്കു വെട്ടേറ്റതിനെ തുടർന്നു തിരുവിതാംകൂർ രാഷ്ട്രീയം കലുഷിതമായ ദിനങ്ങൾ. പട്ടം താണുപിള്ള ഉൾപ്പെടെയുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെല്ലാം അറസ്റ്റിലായി. ഇന്ത്യാ യൂണിയനിൽ ചേരുന്നതു സംബന്ധിച്ച് നാട്ടുരാജ്യങ്ങൾ തീരുമാനം അറിയിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം.
പ്രഭാത നടത്തം കഴിഞ്ഞ് അയ്യപ്പൻ പിള്ള നടന്നു വരുന്പോൾ വീടിനു മുന്നിൽ പട്ടാളവണ്ടി. തിരുവിതാംകൂർ പട്ടാളത്തിന്റെ ജനറൽ കമാൻഡിംഗ് ഓഫീസറായ പരമേശ്വരൻ നായർ വണ്ടിയിൽ നിന്നിറങ്ങി. ഒരു പ്രധാന കാര്യം ഏൽപ്പിക്കാൻ മഹാരാജാവ് അന്വേഷിക്കുന്നു. കൊട്ടാരം വരെ വരണം- പരമേശ്വരൻ നായർ പറഞ്ഞു.
പട്ടാള വണ്ടിയിൽ കയറാതെ സൈക്കിളിൽ അയ്യപ്പൻ പിള്ള കവടിയാർ കൊട്ടാരത്തിലെത്തി. തിരുവിതാംകൂറിന്റെ ഭാവി നിശ്ചയിക്കേണ്ട ദിവസങ്ങളാണ്. ഇന്ത്യാ യൂണിയനിൽ ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രമേയുള്ളു. പട്ടം താണുപിള്ള ഉൾപ്പെടെയുള്ള നേതാക്കളുടെ മനസറിയണം- ഇതായിരുന്നു മഹാരാജാവ് ഏൽപ്പിച്ച ദൗത്യം. പൂജപ്പുര സെൻട്രൽ ജയിലിൽ ചെന്നു നേതാക്കന്മാരെ കാണാനുള്ള ഏർപ്പാടുകൾ സർക്കാർ ചെയ്തു കൊടുത്തു.
ഉത്തരവാദ ഭരണം വേണമെന്ന കാര്യത്തിൽ നേതാക്കൾ വിട്ടുവീഴ്ചയ്ക്കില്ല. എന്നാൽ, മഹാരാജാവിന്റെ കീഴിൽ ജനകീയ ഭരണം എന്ന ആശയത്തോടാണു പട്ടത്തിനു താൽപര്യം. ഇന്ത്യാ യൂണിയനിൽ നിന്നു വിട്ട് ഒറ്റയ്ക്കു നിൽക്കാൻ സാധിക്കില്ലെന്നു പട്ടത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ നേതാക്കളുടെ സമ്മതം വാങ്ങി അക്കാര്യം മഹാരാജാവിനെ അറിയിച്ചു. തൊട്ടടുത്ത ദിവസം ഡൽഹിക്കു പുറപ്പെട്ട മഹാരാജാവ് ഇന്ത്യാ യൂണിയനിൽ ചേരാൻ സമ്മതമറിയിച്ചു.
തിരുവിതാംകൂറിന്റെ ചരിത്രത്തിലെ നിർണായക തീരുമാനമെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിഞ്ഞതു ജീവിതത്തിലെ ധന്യമായ അനുഭവമാണെന്ന് അയ്യപ്പൻ പിള്ള പറഞ്ഞു.
1948 ലെ തെരഞ്ഞെടുപ്പും സർക്കാരും
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി തെരഞ്ഞെടുപ്പു നടന്നത് തിരുവിതാംകൂറിലാണ്. 1948 ലെ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന ചർച്ചകളായി. പട്ടം തന്നെ പ്രധാനമന്ത്രി എന്നു തീരുമാനമായി. അന്നു തിരുവിതാംകൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്നത് പട്ടവും ടി.എം. വർഗീസും സി. കേശവനും ആയിരുന്നു. കോഴഞ്ചേരി പ്രസംഗത്തിൽ മഹാറാണിയെ നിശിതമായി വിമർശിച്ച സി. കേശവന്റെ പേരുൾപ്പെടുത്തിയാൽ മഹാരാജാവ് അംഗീകരിച്ചേക്കില്ലെന്നു കേശവൻ തന്നെ പറഞ്ഞു. അതിനാൽ കേശവനു പകരം പഴയ ഡിസ്ട്രിക്ട് ജഡ്ജിയും എസ്എൻഡിപി യോഗം നേതാവുമായിരുന്ന എം. ഗോവിന്ദന്റെ പേര് ചേർത്തു.
കൊട്ടാരത്തിൽ പട്ടികയുമായി അയ്യപ്പൻ പിള്ള ചെന്നു. പട്ടിക കണ്ട റീജന്റ് മഹാറാണി കേശവന്റെ പേര് എന്താണ് ഉൾപ്പെടുത്താത്തതെന്നു ചോദിച്ചു. അവർ തന്നെ ഗോവിന്ദന്റെ പേരു വെട്ടി പകരം സി. കേശവനെ ഉൾപ്പെടുത്തി. കേശവനെ പോലും അദ്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അതെന്ന് അയ്യപ്പൻ പിള്ള ഓർമിക്കുന്നു.
അച്ഛൻ തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറി പദവി വരെ വഹിച്ചിട്ടുള്ളതിനാൽ അയ്യപ്പൻ പിള്ളയ്ക്കു കൊട്ടാരവുമായും ദിവാനുമായും നല്ല ബന്ധമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാന കാലത്ത് പ്രക്ഷോഭകാരികളും സർക്കാരുമായുള്ള കണ്ണിയായി പലപ്പോഴും അയ്യപ്പൻ പിള്ള നിന്നത് ഈ ബന്ധം കൊണ്ടായിരുന്നു.
കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിലയുറപ്പിച്ച അയ്യപ്പൻപിള്ള പട്ടം താണുപിള്ള പിഎസ്പിയിലെത്തിയതോടെ അക്കൂടെ നിന്നു. പട്ടം, പി.എസ്. നടരാജപിള്ള തുടങ്ങിയ മുൻനിര നേതാക്കൾക്കൊപ്പം നിന്നു പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്. നടരാജപിള്ളയുടെ വീട്ടിലെ മെഴുകിയ തറയിലിരുന്ന് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായുള്ള ആലോചനകളും എഴുത്തുകുത്തുകളും നടത്തുന്ന കാലം ഇപ്പോഴും അയ്യപ്പൻപിള്ളയുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. തമിഴ്നാടിനോടു ചേരുന്നതിനായി തമിഴ്നാട് കോണ്‍ഗ്രസിന്റെ പ്രക്ഷോഭം കത്തിക്കയറി നിന്ന സമയത്ത് നാഗർകോവിൽ ഭാഗത്തേക്കു തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതും ഓർമയിലുണ്ട്. പോലീസ് അകന്പടിയിലാണു പോകുന്നത്. ഇരുൾ പരക്കുന്നതിനു മുന്‍പ് പ്രചാരണപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. അത്രമേൽ സംഘർഷാത്മകമായിരുന്നു അക്കാലം.
ടി.എം. വർഗീസിന്റെ ത്യാഗം ആണു ഓർമിക്കപ്പെടേണ്ടതെന്നാണ് അയ്യപ്പൻപിള്ള ഇപ്പോഴും പറയുന്നത്. നല്ല നിലയിൽ ജീവിച്ച ആളാണ്. രാഷ്ട്രീയം കളിച്ച് എല്ലാം നശിച്ചു.
സോഷ്യലിസ്റ്റ് ചേരിയിൽ നിന്നു ബിജെപിയിലെത്തിയ അയ്യപ്പൻപിള്ളയ്ക്ക് രാഷ്ട്രീയത്തിനപ്പുറത്ത് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു. തലസ്ഥാന നഗരത്തിലെ സാമൂഹ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന അയ്യപ്പൻപിള്ള എന്തുകൊണ്ടോ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായില്ല. അധികാരശ്രേണിയിൽ ഉയരങ്ങളിലേക്കു പോകാനും അദ്ദേഹത്തിനു സാധിച്ചില്ല. ഒന്നിലും അദ്ദേഹത്തിനു പരാതിയോ പരിഭവമോ ഇല്ല.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന കാര്യത്തിൽ ഇന്നും നിർബന്ധബുദ്ധിയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിഷമം മാത്രമേ അയ്യപ്പൻപിള്ളയ്ക്ക് ഇപ്പോഴുള്ളു. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
സാബു ജോണ്‍
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top