ഒലിവർ ട്വിസ്റ്റ് പിറന്നിടത്ത്
ഒലിവർ ട്വിസ്റ്റ് എന്ന അനാഥബാലൻ ഒരു നിർമാണശാലയിലാണു ജനിച്ചത്. അപ്രന്‍റീസ്ഷിപ്പിനായി ഒരു കെയർ ടേക്കറോടൊത്ത് വിൽക്കപ്പെടുന്നു. 1837-39ൽ പരന്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ സ്ക്കൂൾ വിദൃാർത്ഥിയായിരിക്കെ പാഠവിഷയമായി. നോവലൊന്നും ഞങ്ങളാരും വായിച്ചിട്ടില്ല. അതിന്‍റെ ഒരു ചുരുക്കം അധ്യാപകൻ വിവരിച്ചു തന്നു. മറ്റു വിഷയങ്ങളിൽ അശ്രദ്ധ കാട്ടുന്ന എന്നെപ്പോലുള്ള പൊടി ഉഴപ്പന്മാരും ഈ അനാഥ ബാലന്‍റെ കഥ കേൾക്കാൻ ക്ലാസിൽ തികഞ്ഞ ജാഗ്രതയോടെ ഇരുന്നു.

അന്ന് നോവലിന്‍റെ ആഗോളപ്രശസ്തിയെക്കുറിച്ചോ ചാൾസ് ഡിക്കൻസ് എന്ന വിഖ്യാത നോവലിസ്റ്റിനെക്കുറിച്ചോ മനസ്‌സിലാക്കാനുളള അറിവോ താത്പര്യമോ ഇല്ലായിരുന്നു. കഥ കേൾക്കാനുളള താത്പര്യം മാത്രം. അനാഥനാണെങ്കിലും ബാല്യത്തിൽ ഒട്ടേറേ ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്ന ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം എന്‍റെ മനസിൽ ആഴത്തിൽ പതിഞ്ഞു.

ആംഗലേയ സാഹിത്യത്തിലെ അനശ്വരനായ നോവലിസ്റ്റിന്‍റെ ഭവനം സന്ദർശിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കണ്ടു. ഈസ്റ്റ് ഹാമിൽ നിന്ന് ഹോൾ ബോണ്‍ ഭൂഗർഭ റയിൽവേ സ്റ്റേഷനിലേക്ക് ഭാര്യ ഓമനയ്ക്കൊപ്പം യാത്ര തിരിച്ചു. ഞങ്ങൾ ഇരിക്കുന്ന ട്രെയിനിൽ ഒരു കറുത്തു തടിച്ച കൊഴുത്ത നായ തന്‍റെ ജ്വലിക്കുന്ന കണ്ണുകളോടെ ട്രെയിനിൽ വന്നു പോകുന്നവരെ സശ്രദ്ധം നോക്കുന്നുണ്ട്. അതിന്‍റെ ഉടമസ്ഥനായ സായിപ്പ് അവന്‍റെ പുറത്ത് തലോടുന്നുണ്ട്. വായ് തുറക്കാതിരിക്കാൻ ബെൽറ്റ് കൊണ്ട് കെട്ടിയിരിക്കുന്നു. അതിനാൽ കടിക്കുമെന്ന ഭയം വേണ്ട. ഞങ്ങളുടെ മുന്നിലിരിക്കുന്ന ഒരു യൗവ്വനക്കാരി അവളുടെ പുരികം എഴുതി, ചുണ്ടിൽ ചായം പൂശി, മുഖത്ത് സൗന്ദര്യ വർദ്ധനവ് നടത്തുന്നു. സ്വന്തം കാലിനു മുകളിൽ വാനിറ്റി ബാഗ് വെച്ചിട്ട് അതിനു മുകളിലാണ് കണ്ണാടി വച്ചിരിക്കുന്നത്.

ഹോൾ ബോണ്‍ സ്റ്റേഷനിലിറങ്ങി പത്തു മിനിറ്റ് നടന്നപ്പോൾ ഡിക്കൻസിന്‍റെ മ്യൂസിയത്തിലെത്തി. ഇംഗ്ലണ്ടിലെ ഗ്രാമ-നഗരങ്ങളിലെല്ലാം വളരെ പുരാതനവും മനോഹരവുമായ കെട്ടിട നിർമിതിയാണ് കാണാൻ കഴിയുക. കാലം മാറുന്നതിനു അനുസരിച്ച് അവർ അത് ഇടിച്ചുപൊളിച്ച് പണിയുന്നില്ല. കാലം മാറിയാലും രാജ്യവും സംസ്കാരവും മാറുന്നില്ലെന്നവർ തിരിച്ചറിയുന്നു. എങ്ങും പ്രകൃതിക്കു അനുയോജ്യമായ കെട്ടിടങ്ങൾ. കാലത്തിനനുസരിച്ച് ഈ ഭവനവും ഒരു പുഃനസൃഷ്ടി നടത്തി പരിഷ്കൃതമായി മാറ്റാമായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ ഇതുപോലുളള പാരന്പര്യം കാത്തുസൂക്ഷിക്കുന്നതിൽ മുന്നിലാണ്. ചാൾസിന്‍റെ ഭവനം ഒരു സാധാരണ വീടാണ്. അതിനപ്പുറം ഒരു മ്യൂസിയത്തിന്‍റെ പ്രൗഢി ഒന്നും കാണാനില്ല. എഴുത്തുകാരുടെ ഭവനങ്ങൾ മ്യൂസിയങ്ങളാണ്.

ഇവിടെ ബഹു നില കെട്ടിടങ്ങളോ റോഡുകളിൽ തിരക്കോ ഇല്ല. ഇവിടേക്ക് വരുന്ന ടൂറിസ്റ്റ് ബസുകൾ റോഡരികിൽ കിടപ്പുണ്ട്. വീടിന്‍റെ ആദ്യത്തെ മുറി ഇൻഫർമേഷൻ ഓഫീസാണ്. ചാൾസിന്‍റെ പുസ്തകങ്ങളടക്കം ധാരാളം സാധനങ്ങൾ അദ്ദേഹത്തിന്‍റെ പേരിലുള്ളത് പലതും ഇവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ഞാൻ വാങ്ങിയ ഒരു ചോക്ലേറ്റിൽ പോലും ആ പേരുണ്ട്. സന്ദർശകർ എന്തെങ്കിലും വാങ്ങാതെ മടങ്ങിപ്പോകാറില്ല. പുസ്തകങ്ങൾ വാങ്ങുന്നവരെയാണ് കൂടുതൽ കണ്ടത്.

ചാൾസിന്‍റെ വീട്ടിൽ

ഞങ്ങൾ ടിക്കറ്റെടുത്ത് അകത്തു കടന്നു. വാതിൽക്കൽ ഏറെ പ്രായം ചെന്ന ഒരു സായിപ്പ് ചാൾസ് ഡിക്കൻസിനെപ്പറ്റിയും ഈ മ്യൂസിയത്തെപ്പറ്റിയും വിശദീകരിച്ചിട്ട് ഒരു വിസിറ്റർ ഗൈഡ് നൽകി. അതിൽ മുന്നു കെട്ടിടങ്ങൾക്കുളളിലെ എല്ലാ വിവരങ്ങളും ഉണ്ട്. മനുഷ്യനെ അറിവിന്‍റെ, പരിജ്ഞാനത്തിന്‍റ ലോകത്തേക്കുയർത്തിയ ചാൾസ് ഡിക്കൻസ് ഉപയോഗിച്ച എഴുത്തു മേശയും കസേരയും വിനയപൂർവം സന്ദർശകരെ നോക്കിക്കിടക്കുന്നു. എല്ലാവരും ആദരവോടെയാണ് അതെല്ലാം നോക്കിക്കാണുന്നത്. ഞാൻ ഭിത്തിയിൽ തുങ്ങി കിടക്കുന്ന ആ പ്രതിഭയുടെ ഫോട്ടോയിലേക്ക് മിനിറ്റുകൾ നോക്കി നിന്നു. അവിടെ നല്ല തിരക്കാണ്. ഒലിവർ ട്വിസ്റ്റ് പിറന്ന മുറിയിൽ ഭക്തിപുരസ്‌സരമാണ് നിൽ്ക്കുന്നത്.

ഞാൻ സ്കൂളിൽ പഠിച്ച ഒലിവർ ട്വിസ്റ്റ് പിറന്ന മുറിക്കുളളിൽ നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. കാലം എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. പുറത്ത് വഴിയോരങ്ങളിൽ കണ്ട നിറമാർന്ന പൂക്കളെപോലെ എന്‍റെ മനസിലും വസന്തം വിരിഞ്ഞു. ഞങ്ങളുടെ മുന്നിലൂടെ ആളുകൾ മൗനം പൂണ്ടും ഫോട്ടോകൾ എടുത്തും നടക്കുന്നു. ചിലരാകട്ടെ ഭിത്തികളിലും മറ്റും എഴുതിവച്ചിരിക്കുന്നത് വളരെ താല്പ്പര്യത്തോടെ വായിക്കുന്നു. ഇതുപോലുളള എഴുത്തുകാരുടെ വീടുകൾ സന്ദർശിക്കുക ഒരു പുണ്യമായി കരുതുന്നു.

ഒരു ദേവാലയത്തിനുളളിലെ ഏകാന്തതയാണ് ഇവിടെ അനുഭവപ്പെടുക. അദ്ദേഹം കിടന്നുറങ്ങിയ കട്ടിൽ, ധരിച്ചിരുന്ന തുണികൾ, ചുമർ ചിത്രങ്ങൾ, തൊപ്പികൾ, മുഖം നോക്കാനുപയോഗിച്ച കണ്ണാടിപോലും ആ കാലഘട്ടത്തിന്‍റെ ഓർമകളുണർത്തുന്നു. ഓരോ മുറിയിലും

ഡിക്കൻസുമായി ബന്ധമുളള വിവിധ ചിത്രങ്ങൾ, പുസ്തകങ്ങൾ , ക്ലോക്കുകൾ, പുകക്കുഴലുളള തീക്കുണ്ഡം, അടുക്കളയിലെ വിവിധ രൂപത്തിലുളള പാത്രങ്ങൾ മുതലായവ ഒരു രാജ്യത്തിന്‍റെ സന്പത്തുപോലെ സൂക്ഷിച്ചിരിക്കുന്നു. അതിൽ ഈ രാജ്യത്തോട് അതിരറ്റ ബഹുമാനം തോന്നി.
ഇവിടുത്തെ 49-ാം നന്പർ പ്രധാനമായും ഉപയോഗിക്കുന്നത് ശാസ്ത്ര-സാഹിത്യ-സാമൂഹിക യോഗങ്ങൾക്കും മറ്റുമാണ്. സാഹിത്യം പോലെ തന്നെ ശാസ്ത്രരംഗത്തും അദ്ദേഹം എഴുതിയിട്ടുളള ചില കൃതികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പുസ്തകങ്ങൾ മാത്രമല്ല അന്ന് ആനുകാലികങ്ങളിൽ എഴുതിയ ധാരാളം ലേഖനങ്ങളും കണ്ടു. ആ കൂട്ടത്തിൽ അദ്ദേഹത്തിന്‍റെ കൈയ്യക്ഷര പ്രതികളുമുണ്ട്. ചെറിയ ചെറിയ മുറികളായതിനാൽ അധികനേരം അവിടെ നിൽക്കാൻ സാദ്ധ്യമല്ല. അത് പിറകിൽ വരുന്നവർക്ക് ബുദ്ധിമുട്ടാകും. ഇവിടെയും കുട്ടികളുടെ തിരക്കാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളാണ് കുട്ടികളെ ഇവിടേക്ക് കൊണ്ടുവരുന്നത്. ആ മഹാ പ്രതിഭയുടെ വീട്ടിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. അകത്ത് ലഭിച്ച ഏകാന്തതയും ഏകാഗ്രതയും പെട്ടെന്ന് നഷ്ടമായി. ആകാംക്ഷാഭരിതരായ കുട്ടികൾ അകത്തേക്ക് പോയിക്കൊണ്ടിരുന്നു.

ജന്മഗൃഹത്തിൽ

അടുത്ത ദിവസം ഞങ്ങൾ കാറിൽ ചാൾസ് ഡിക്കൻസിന്‍റെ ജന്മഗൃഹം തേടി യാത്ര തിരിച്ചു. ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ 1812 ഫെബ്രുവരി 7 നാണ് ചാൾസ് ജനിച്ചത്. ഇവിടെ കുറച്ചു കാലം മാത്രമാണ് കുടുംബം ജീവിച്ചത്. ലണ്ടനിൽ കണ്ടതുപോലെ ഈ ഭവനവും ഒരു മ്യൂസിയമായി മാറ്റിയിരിക്കുന്നു. എങ്ങും ഒരു ഗ്രാമീണ ഭംഗിയുണ്ട്. ഇതുപോലെയുളള സ്മാരക മന്ദിരങ്ങൾ കാണാൻ കൂടുതൽ വരുന്നത് വിദ്യാർത്ഥികളാണ്. ഈ സ്മാരക സ്ഥാപനങ്ങളിലെല്ലാം കുട്ടികളെ ഇവിടേക്ക് ആകർഷിക്കും വിധമുളള ശാസ്ത്ര-സാഹിത്യ-സാമൂഹിക ക്ലാസ്‌സുകൾ, ശിൽപ്പശാലകൾ, മത്സരങ്ങൾ, എക്സിബിഷനുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഇതിൽ പലതും വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് വിശദമാക്കുന്നത്. അദ്ദേഹം ജനിച്ചു വീണ കട്ടിലിലേക്ക് ഞാൻ നിമിഷങ്ങൾ ആരാധനയോടെ നോക്കി നിന്നു.

ജോണ്‍ ഡിക്കൻസിന്‍റെയും എലിസബത്തിന്‍റയും എട്ടു മക്കളിൽ രണ്ടാമനാണ് ചാൾസ്. ഇംഗ്ലണ്ടിലെ കെന്‍റിൽ നാലു വയസുവരെ പാർത്തു. പിതാവ് അവിടത്തെ നേവൽ ഓഫീസിലെ ക്ലർക്ക് ആയിരുന്നു. പിന്നീടാണ് ആ കുടുംബം ലണ്ടനിലേക്ക് വന്നത്. ചാൾസിന് 12 വയസുളളപ്പോൾ പണമിടപാടിൽ കുറ്റക്കാരനായി കണ്ട് ജോണ്‍ അറസ്റ്റിലായി. പിതാവ് ജയിലിൽ പോയതിനെ തുടർന്ന് ആ കുടുംബത്തെ ദാരിദ്ര്യം ബാധിച്ചു.

ആ സമയത്താണ് ചാൾസ് ഒരു കുപ്പികന്പനിയിൽ ലേബൽ ഒട്ടിക്കുന്ന ജോലി ചെയ്തത്. കൗമാര ജീവിതം ചാൾസിന് ദുഃഖപൂർണമായിരുന്നു. പിതാവ് ജയിലിൽ നിന്നും മോചിതനായതോടെ ചാൾസ് പഠനം തുടർന്നു. ചെറുപ്പത്തിൽ അനുഭവിച്ച ദുഃഖവും ദാര്യദ്ര്യവും പുസ്തകങ്ങളിലൂടെ ആർജിച്ചെടുത്ത് അറിവും ചാൾസിലെ സർഗസിദ്ധി വളർത്തി.

പത്രപ്രവർത്തകനായി തുടക്കം

ആദ്യം എഴുതിയത് സമകാലീന സാമൂഹിക വിഷയങ്ങളായിരുന്നു. 1846 ൽ ലണ്ടനിലെ പ്രമുഖ പത്രമായ ദി ഡെയിലി ന്യൂസിന്‍റെ എഡിറ്ററായും തുടർന്ന് ബ്രീട്ടീഷ് പത്രങ്ങളിലെ നല്ലൊരു റിപ്പേർട്ടറായും പേരെടുത്തു. മറ്റുള്ളവരെക്കാൾ റിപ്പോർട്ട് പെട്ടെന്ന് തയ്യാറാക്കാൻ സഹായിച്ചത് പിറ്റ് മാന്‍റ് ഷോർട്ട് ഹാൻഡായിരുന്നു. അന്ന് ഉന്നത വിദ്യാഭ്യാസമുളളവരെല്ലാം ഷോർട്ട് ഹാൻഡ് പഠിച്ചിരുന്നു. ഇതിനിടയിൽ നിയമ വകുപ്പിലെ ഓഫീസ് ക്ലർക്കായും ജോലിചെയ്തു.

1834-36 ൽ മോണിംഗ് ക്രോണിക്കിളിന്‍റെ റിപ്പോർട്ടറായി ജോലി ചെയ്യുന്പോഴാണ് അവിടെ ജോലി ചെയ്തിരുന്ന സംഗീത നിരൂപകൻ ജോർജ്ജ് ഹോഗാർത്തിന്‍റെ മകൾ കാതറിനുമായി പ്രണയത്തിലാകുന്നത്. അവരുടെ വിവാഹം ചെൽസിയിലെ സെന്‍റ് ലുക്ക് ദേവാലയത്തിൽ വെച്ച് 1836 ഏപ്രിൽ 2 ന് നടന്നു. ആ ബന്ധത്തിൽ ജനിച്ചതു 10 മക്കൾ. 1842 ൽ ഒരു നടനായി വേഷം കെട്ടിയാടുന്പോഴാണ് അതിൽ അഭിനയിച്ച നടി എലൻ ടെർനാനുമായി അടുത്തത്. ഇതോടെ കാതറിനുമായി ഉളള ബന്ധം വേർപെട്ടു. പിന്നീടുളള പ്രണയബന്ധം ബാങ്കുടമയുടെ മകൾ ബെഡ്നെലുമായിട്ടായിരുന്നു. ബഹുഭാര്യാബന്ധങ്ങൾ ക്രിസ്തീയ സഭ അനുവദിച്ചിരുന്നില്ല. ഇത് സഭയുമായി ഉരസലിനു കാരണവുമായി.

ഞങ്ങൾ നിന്നിടത്തേക്ക് ഒരാൾ ഫോട്ടോ എടുക്കാൻ വരുന്നതു കണ്ട് ഞങ്ങൾ മാറിക്കൊടുത്തു. ചാൾസിന്‍റെ പുസ്തകങ്ങൾ പലഭാഗത്തായി ഇരിപ്പുണ്ട്. ചാൾസ് ഇരുപതോളം നോവലുകളും , നൂറിലധികം കഥകളും ധാരാളം ശാസ്ത്രീയ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അതിൽ സിനിമ കഥകളുമുണ്ട്. ഇതെല്ലാം ശാസ്ത്രീയ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ മുതൽക്കൂട്ടായി സർക്കാർ ക്രമപ്പെടുത്തി സൂക്ഷിക്കുന്നു. അവിടേക്ക് കുറേ കുട്ടികൾ കൂട്ടമായി നടന്നു വരുന്നതു കണ്ട് ഞങ്ങൾ അടുത്ത മുറിയിലേക്ക് നടന്നു.

അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ""ദി പിക്ക് വിക്ക്് പേപ്പഴ്സിന്’’ തുടക്കത്തിൽ വായനക്കാരുണ്ടായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ നോവലിന് വായനക്കാർ കൂടി. 1864-65 ലാണ് "ഒൗവർ മ്യൂച്ചൽ ഫ്രണ്ട്’ എഴുതിയത്. 1850 ൽ രണ്ട് നോവലുകൾ എഴുതി. "ബ്ലീക്ക് ഹൗസ്’, "ലിറ്റിൽ ഡോറിറ്റ് ’. ആദ്യത്തേത് നിയമത്തിലെ ന്യൂനതകളും രണ്ടാമത്തേത് ജയിലിനുള്ളിലെ അതിക്രമങ്ങളെപ്പറ്റിയുമായിരുന്നു. ഇത് ജയിൽ ശിക്ഷ അനുഭവിച്ച പിതാവിൽ നിന്നുള്ള അറിവായിരുന്നു.

സ്വന്തം കഥപോലെ

അദ്ദേഹത്തിന്‍റെ മാസ്റ്റർ പീസ് എന്നറിയപ്പെട്ട അത്മകഥാംശമുളള നോവലാണ് "ഡേവിഡ് ഓഫ് കോപ്പർ ഫീൽഡ്’. ചാൾസിന്‍റെ എഴുത്തിന്‍റെ നിലപാടുകളെ പ്രശംസിച്ചവരിൽ പ്രധാനികളായിരുന്നു കാൾ മാക്സ്, ബർനാഡ് ഷാ, ഡി.എച്ച്. ലോറൻസ് തുടങ്ങിയവർ. ഇവരെല്ലാം സാമൂഹികജീവിത ജീർണ്ണതകൾക്കെതിരെ തൂലിക പടവാളാക്കിയ കരുത്തരായ എഴുത്തുകാരായിരിന്നു.

ഡിക്കൻസ് 1870 ൽ ലണ്ടനിൽ 58-ാമത്തെ വയസ്‌സിൽ മരണമടഞ്ഞു. അദ്ദേഹത്തെ അടക്കം ചെയ്തത് വെസ്റ്റ് മിനിസ്റ്റർ ആബേയിലാണ്. ഇവിടത്തെ ശവപ്പറന്പിൽ 3,300 പ്രമുഖരെ അടക്കം ചെയ്തിട്ടുണ്ട്. അതിൽ രാജവംശത്തിലുളളവരുമുണ്ട്. ചാൾസ് ഡിക്കൻസിന്‍റെ അടുത്തായിട്ടാണ് ചാൾസ് ഡാർവിനെയും ഐസക്ക് ന്യൂട്ടനെയും അടക്കം ചെയ്തിരിക്കുന്നത്.

കാരൂർ സോമൻ