Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏലത്തോട്ടത്തിലെ മാരിവില്ല്
‘പറക്കമുറ്റാത്ത മൂന്നു പെണ്മക്കളുടെ കൈപിടിച്ച് കുമളി-കോട്ടയം സംസ്ഥാനപാതയില്‍ തേയിലത്തോട്ടങ്ങളുടെ നാല്ക്കവലയായ ചോറ്റുപാറയില്‍ അമ്മ സെല്‍വം നിറകണ്ണുകളോടെ നിസഹായതയുടെ വിഹായസിലേക്കു നോക്കിനില്ക്കുന്നത് 20 വര്‍ഷത്തിനപ്പുറവും ഇന്നലെ എന്നപോലെ മനസില്‍ പതിഞ്ഞുകിടക്കുകയാണ്.
അന്ന് എനിക്ക് ഏഴോ എട്ടോ വയസേ ഉള്ളു. ഉള്ളുനുറുങ്ങിയ യാഥാര്‍ഥ്യത്തില്‍നിന്നാണ് ജീവിതത്തിന്റെ തുടക്കം. അമ്മയെയും ഞങ്ങള്‍ മൂന്നു പെണ്മക്കളെയും അച്ഛന് ഉപേക്ഷിച്ചു പോയതറിഞ്ഞ ദിവസം അമ്മ ഞങ്ങളുടെ കൈപിടിച്ച് റോഡിലേക്കിറങ്ങി. എങ്ങോട്ടെന്നില്ലാതെ, കുറച്ചു മണിക്കൂറുകള്‍ റോഡില്‍തന്നെ നിന്നു. പോകാനൊരിടമില്ലാതെ..., തിരിച്ചു വീട്ടിലേക്കു വിളിക്കാനൊരാളില്ലാതെ, കൂടെയുണ്ടെന്നു പറയാന്‍ ആരുമില്ലാതെ. അന്നു തീരുമാനിച്ചതാണ് സ്വന്തം കാലില്‍ നില്ക്കാന് ഒരു ജോലി സമ്പാദിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹം. അത് ഇവിടെവരെ എത്തിച്ചു. പ്രതീക്ഷ കൈവിടില്ല. നേടുമെന്ന ഉറച്ച വിശ്വാസമാണ്.
ഓടിനടന്നു പഠനം
പഠിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റാതിരുന്ന കാലത്ത് അതേക്കുറിച്ചു മാത്രം ചിന്തിച്ചു. ചോറ്റുപാറ ഗവ. എല്‍പി സ്കൂളിലും മുരുക്കടി എഎംഎച്ച്എസിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഏഴാം ക്ലാസുമുതല്‍ പ്ലസ് ടു വരെ തമിഴ്നാട്ടില്‍ തേനിയില്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഡിഗ്രി, യൂണിവേഴ്സിറ്റി സെന്ററില്‍നിന്നു മാത്തമാറ്റിക്സില്‍ എംഎസ് സി, എംജി യൂണിവേഴ്സിറ്റിയുടെ കുമളി ബിഎഡ് സെന്ററില്‍നിന്നു ബിഎഡ്, തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്സില്നിന്ന് ഒന്നാം റാങ്കോടെ എംഎഡ്, എംഫിലും നെറ്റും നേടി. ഇനി ഡോക്ടറേറ്റും പിന്നെ ... ഐഎഎസും. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസെന്ന മോഹം മനസിലുദിച്ചത് (അക്കാലത്താണ് ഐഎഎസിനെക്കുറിച്ച് അറിയുന്നത്). അന്നു മുതല്‍ അതിനായുള്ള അധ്വാനത്തിലാണ്’ വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കണക്ക് അധ്യാപികയായി ജോലിയില്‍ ചേര്‍ന്ന സെല്‍വമാരി എന്ന 28കാരി പറഞ്ഞുനിര്‍ത്തി. പഠിച്ചു പഠിച്ചു മിടുക്കിയായിട്ടും ദാരിദ്ര്യം കവര്‍ന്ന ബാല്യത്തിന്റെ തേങ്ങലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും ആ ശബ്ദത്തിലുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റ് സെന്ററില്‍ എഡ്യുക്കേഷന്‍ മാത്തമാറ്റിക്സില്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥിനിയായ സെല്‍വമാരി എംഫിലും ഒന്നാം റാങ്കോടെ എംഎഡും നെറ്റും പാസായി. വനിത സിവില്‍ പോലീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അതിനു പോയില്ല. 2020ല്‍ അധ്യാപികയായി നിയമന ഉത്തരവു വന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസാണ് സ്വപ്നം. അതിനാല്‍ സിവില്‍ സര്‍വീസ് കോച്ചിംഗിനും ചേര്‍ന്നിട്ടുണ്ട്. വഞ്ചിവയല്‍ സ്കൂളില്‍ കണക്ക് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ റിസേര്‍ച്ച് ഗൈഡ് ഡോ. സമീര്‍ ബാബു സെന്ററിലേക്കു വിളിച്ചു. അവിടെ ഗവേഷണവും ജോലിയും (ഓണ്‍ലൈന്‍) തുടരുകയാണ്.
ചോറ്റുപാറ കോണിമറ തേയിലത്തോട്ടത്തിലെ ജോലിക്കാരിയായ അമ്മ ജോലിചെയ്തു സമ്പാദിക്കുന്നതും അവധി ദിവസങ്ങളില്‍ ഏലത്തോട്ടത്തില്‍ ജോലിക്കുപോയി സമ്പാദിക്കുന്നതും കൊണ്ടാണ് സെല്‍വമാരിയുടെയും രണ്ട് അനുജത്തിമാരുടെയും പഠനവും ഭക്ഷണച്ചെലവും എല്ലാം നടന്നിരുന്നത്. അനുജത്തിമാര് രണ്ടുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. അവരും പഠനത്തില്‍ മിടുക്കരായിരുന്നു. അനുജത്തി സുകന്യ എംഎസ് സിയും ബിഎഡും സുഭ ബിഎസ് സി ബിഎഡും പാസായശേഷമാണ് വിവാഹിതരായത്. ജോലിക്കുവേണ്ടി ശ്രമിക്കുന്നുണ്ട്.
മുത്തച്ഛനായിട്ടാണ് (അമ്മയുടെ അച്ഛന്) ചോറ്റുപാറയിലെ തോട്ടം തൊഴിലാളിയായി എത്തിയത്. അമ്മയുടെ വിഹിതമായി ലഭിച്ച ഒരുസെന്റു സ്ഥലത്തെ രണ്ടുമുറി വീട്ടിലായിരുന്നു വളര്‍ന്നത്. അച്ഛന് ഉപേക്ഷിച്ചുപോകുമ്പോള്‍ കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലായിരുന്നു. അമ്മ തോട്ടത്തിലെ സ്ഥിരം തൊഴിലാളിയല്ലാതിരുന്നതിനാല് തോട്ടത്തിലെ ലയവും ലഭിച്ചില്ല. ഇപ്പോള്‍ സ്റ്റൈപ്പന്‍ഡും മറ്റും കിട്ടിയതു സ്വരുക്കൂട്ടി രണ്ടു മുറികള്‍കൂടി പണിതു.
അമ്മ ഇപ്പോഴും ജോലിക്കു പോകുന്നുണ്ട്. തേയിലത്തോട്ടത്തില്‍ പണി കുറഞ്ഞതോടെ തോട്ടം മാനേജരായ ഫെന്‍ സാറിന്റെ വീട്ടില്‍ കുക്കാണ്. മക്കളുടെ വിദ്യാ മാഹാത്മ്യമൊന്നും അറിയാത്ത അമ്മ കുട്ടികള്‍ പഠിക്കാന്‍ പോകണമെന്നു പറഞ്ഞപ്പോള്‍ അതിനയച്ചു. ഇപ്പോഴും അങ്ങനെതന്നെയാണ്. സെല്‍വമാരി പറഞ്ഞു.
ഏലത്തോട്ടത്തില്‍ പണിക്കുപോയി പഠിച്ച് ജോലിനേടിയ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ് സേതുരാമന് ഐപിഎസ് ഉള്‍പ്പെടയുള്ളവര്‍ വിളിച്ച് അനുമോദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. ഒരോരുത്തരും വിളിക്കുമ്പോള്‍ നിറയെ സന്തോഷം തോന്നുന്നുണ്ടെങ്കിലും അതില്‍ ഒരു ത്രില്ലും തോന്നുന്നില്ല. കൂടെനില്ക്കാന് ആളുവേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്ത് ആരുമില്ലാതിരുന്നതിന്റെ എന്തോ ഒരു ശൂന്യത ഇപ്പോഴും ഉള്ളില്‍ എവിടയോ ഒളിച്ചിരിക്കുന്നതുപോലെ ഒരു തോന്നല്‍.
വിശപ്പും തടസമായില്ല
ഡോക്ടറേറ്റ് നേടുക എന്നത് വലിയ ഒരാഗ്രഹവും ത്യാഗവുമായിരുന്നു സെല്‍വമാരിക്ക്. അതിനായുള്ള കഠിനാധ്വനത്തിനിടയില് ജീവിതത്തില്‍ നേരിടേണ്ടിവന്ന ദാരിദ്ര്യവും ബുദ്ധിമുട്ടുകളും പ്രശ്നമായി തോന്നിയില്ല. ഏഴാം ക്ലാസുമുതല്‍ പ്ലസ് ടൂ വരെ തമിഴ്നാട്ടിലായിരുന്നു പഠനം. ഇളയച്ഛന് ( അമ്മയുടെ സഹോദരീ ഭര്‍ത്താവ്) തമിഴ്നാട്ടിലെ ഏറെ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സ്കൂളില്‍ ചേര്‍ത്തു. അവിടെ ഹോസ്റ്റല്‍ സൗകര്യമുണ്ടായിരുന്നു. അവിടെ ജീവിച്ചു പഠിച്ചു. അമ്മ തേയിലത്തോട്ടത്തില്‍ ദിവസക്കൂലിക്കു പണിയെടുത്തു ലഭിക്കുന്നതുമാത്രമായിരുന്നു കുടുംബത്തിനുള്ള വരുമാനം. പലപ്പോഴും വീട്ടില്‍ പട്ടിണിയായിരുന്നു. ചില ദിവസങ്ങളില്‍ ബന്ധുവീടുകളില്‍നിന്നും പരിചയക്കാരുടെ വീടുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണംകൊണ്ടായിരുന്നു വിശപ്പു മാറ്റിയിരുന്നത്. ചിലപ്പോഴൊക്കെ പഴകി മോശമായ ഭക്ഷണവും കഴിക്കേണ്ടി വന്നിട്ടുണ്ട്. ഹോസ്റ്റലില്‍ ആയതിനു ശേഷം പട്ടിണികിടക്കേണ്ടി വന്നിട്ടില്ല.
അവധി ദിവസങ്ങളിലല് വീട്ടില്‍ വരുമ്പോള്‍ ഏലത്തോട്ടത്തില്‍ ജോലിക്കു പോകുന്നതിനാല്‍ ലഭിക്കുന്ന പണമായിരുന്നു ആശ്രയം.
പ്ലസ് ടൂവിനു ശേഷം തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മൂന്നു വര്‍ഷമായിരുന്നു അത്. പലപ്പോഴും പഠനം മതിയാക്കി പോന്നാലോ എന്നു വിചാരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പഠിച്ചിരുന്നപ്പോള്‍ മലയാളി എന്ന പേരില്‍ അനുഭവിച്ച വിവേചനം പെട്ടന്നു മാറിയെങ്കിലും തിരുവനന്തപുരത്ത് തമിഴ്നാട്ടുകാരിഎന്ന പേരില്‍ പല കുട്ടികളും മാറ്റി നിര്‍ത്തി. മലയാളം സംസാരിക്കുമ്പോഴുണ്ടാകുന്ന പിഴവിന്റെ പേരില്‍ ദിവസങ്ങളോളം പരിഹാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ ഒറ്റ ഭീഷണി കൊണ്ടാണ് ഇവിടെ ഡിഗ്രി പൂര്‍ത്തിയാക്കിയത്.
വിവാഹത്തിൽനിന്നു രക്ഷപ്പെടാനും
ഡിഗ്രി പൂര്‍ത്തിയാക്കാതെ വന്നാല്‍ വീട്ടില്‍ കയറ്റില്ലെന്നു അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടുള്ള തുടര്‍ പഠനം ശരിക്കും പറഞ്ഞാല്‍ വിവാഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടംകൂടിയായിരുന്നു. ഞങ്ങളുടെ ഇടയില്‍ പെണ്‍കുട്ടികളെ അധിക പ്രായം വരെ സ്വന്തം വീട്ടില്‍ നിര്‍ത്തില്ല. വിവാഹം കഴിപ്പിച്ചുവിടും. അങ്ങിനെ സംഭവിച്ചാൽ തന്റെ ഡോക്ടറേറ്റു സ്വപ്നവും ജോലിക്കായുള്ള അധ്വാനവും എല്ലാം പാഴാകുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ തുടര്‍ന്നു പഠിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ സിവില്‍ സര്‍വീസെന്ന മോഹവും തലയില്‍ കയറി. ഇപ്പോള്‍ കഴിവതും വേഗം പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. രാവും പകലും അതിനായുള്ള കഠിന പരിശ്രമമാണ്. പിജി ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ഉണ്ടായിരുന്നു.
ഫെലോഷിപ്പും ലഭിച്ചു
ഇപ്പോള്‍ യൂ ജിസി ഫെലോഷിപ്പും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് പഠനം സുഗമമായി മുന്നോട്ടു പോകുന്നത്. 2016ല്‍ സൂഹൃത്തുക്കള്‍ വാങ്ങി നല്കിയ ഫോണായിരുന്നു ജീവതത്തിൽ ആദ്യത്തേത്. ഇപ്പോള്‍ യുജിസി സ്കോളര്ഷിപ്പില്നിന്നും മിച്ചം വച്ചു വാങ്ങിയ ഫോണാണ് ഉപോഗിക്കുന്നത്. വളരെ ചെലവു ചുരുക്കിയുള്ള ജീവിതമായതിനാല്‍ പണം ഇല്ലെന്ന ഒരു നിരാശയും തോന്നിയിട്ടില്ല. ഉള്ളതുകൊണ്ട് അഡ്ജസ്റ്റു ചെയ്യാന്‍ ജിവിതം എന്നെ പഠിപ്പിച്ചു. ഭാവിയിലും അത്തരം വലിയ മോഹങ്ങള്‍ ഒന്നുമില്ല. സര്‍ക്കാര്‍ ജോലിയും പറ്റിയാല്‍ ഐഎഎസും.
സെൽവമാരിയുടെ വിജയകഥ അറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്കു ക്ഷണിച്ച് കസവുസാരി സമ്മാനിച്ചാണ് ആദരിച്ചത്. അതൊരു വിലപ്പെട്ട സന്ദർശനമായിരുന്നെന്നാണ് സെൽവമാരി പറഞ്ഞത്. പഠനത്തിരക്കിനിടയില്‍ വീണു കിട്ടിയ ചെറിയ സമയത്തിനുള്ളില്‍ സെല്‍വമാരി പറഞ്ഞു നിര്‍ത്തി.
കെ.എസ്. ഫ്രാന്‍സിസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top