ഇന്ത്യ ഈസ് മൈ കൺട്രി
എന്തും ചെയ്യാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു. നിയമങ്ങൾ ലംഘിച്ചിട്ട് അതു ന്യായീകരിക്കാനും നിയമപാലകരെ വെല്ലുവിളിക്കാനും ശ്രമിക്കുന്ന സോഷ്യൽ മീഡിയ യുഗത്തിൽ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നതു നല്ലതാണ്. സ്വാതന്ത്ര്യം ലഭിക്കാൻ വിശപ്പും ദുരിതവും മർദനവും സഹിക്കുക മാത്രമല്ല, ജീവത്യാഗവും വേണ്ടിവന്നിരുന്ന ഒരു കാലത്തിന്‍റെ ഓർമയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ പട്ടാളക്കാരനും പിന്നീട് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ നന്പ്രത്തിൽ കുഞ്ചു പറയുന്നത്. തൃശൂർ സ്വദേശിയായ ഇദ്ദേഹത്തിനിപ്പോൾ വയസ് 92.


"ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ല്‍ ഞാന്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് ട്രെയിനിംഗിനായി പഞ്ചാബിലെ ഫിറോസ്പൂരിലായിരുന്നു. ഇന്ത്യ-പാക് വിഭജനത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഹിന്ദുവും മുസല്‍മാനും ചേരിതിരിഞ്ഞ് പരസ്പരം കൊന്നൊടുക്കാന്‍ ആരംഭിച്ചു. പുതിയതായി പട്ടാളത്തില്‍ ചേര്‍ന്ന ഞാന്‍ അടക്കമുള്ളവരെയാണ് കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിച്ചത്.

തോളില്‍ തോക്കുമായി കലാപബാധിത പ്രദേശങ്ങളില്‍ ഞങ്ങള്‍ റോന്ത് ചുറ്റി. അക്രമികളുടെ നേരേ തോക്ക് ചൂണ്ടിയപ്പോള്‍ അവര്‍ പിന്മാറി. റൈഫിളില്‍ വെടിയുണ്ട ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് റൈഫിള്‍ ലോഡ് ചെയ്യാന്‍ പരിശീലനംപോലും ലഭിച്ചിരുന്നുന്നില്ല. ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം. പക്ഷെ ആ പരീക്ഷണം വിജയിച്ചു, ഞങ്ങള്‍ പോയ പ്രദേശത്തെ കലാപങ്ങള്‍ കെട്ടടങ്ങി.
മനുഷ്യന്‍റെ ചോര തളം കെട്ടിയ പഞ്ചാബിന്‍റെ തെരുവുകളിലായിരുന്നു എന്‍റെ ട്രെയിനിംഗ് കാലം എന്നു പറയാം.'

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെങ്കില്‍ ഇന്ത്യന്‍ ആര്‍മി ഐക്യത്തിന്‍റെ രൂപമാണെന്നു തൃശൂര്‍കാരന്‍ നമ്പ്രത്തില്‍ കുഞ്ചു പറയുന്നു. പല ദേശ -ഭാഷ-സംസ്‌കാരങ്ങളില്‍ നിന്നെത്തിയവര്‍ എല്ലാം മറന്ന് ഒരേ ഭാഷയില്‍, ഒരേ ഭക്ഷണത്തില്‍, ഒരേ യൂണിഫോമില്‍ അണിനിരക്കുന്നത് സൈന്യത്തിലാണ്. മരിക്കുമ്പോള്‍ മാത്രമാണ് പട്ടാളക്കാരന്‍റെ മതം പലപ്പോഴും കൂടെയുള്ളവര്‍ പോലും അറിയുന്നത്.

ഇന്ത്യ സ്വതന്ത്രയാകുംമുമ്പ് ബ്രിട്ടീഷ് ആര്‍മിയില്‍ പട്ടാളക്കാരനായി ജീവിതം ആരംഭിച്ച കുഞ്ചുവേട്ടൻ പിന്നീട് പത്രക്കാരനും, എഴുത്തുകാരനുമായി. മലയാളത്തിലെ പട്ടാള സാഹിത്യകാരന്മാരുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലോകത്തിനു പരിചയപ്പെടുത്തി.

ബ്രിട്ടീഷ് ഇന്ത്യയിലെ ഗ്രാമം

1929-ലാണ് കുഞ്ചുവേട്ടന്‍റെ ജനനം. അദ്ദേഹത്തിനു 16 വയസുള്ളപ്പോഴാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത്. "രാജ്യത്തെ പല സംസ്ഥാനങ്ങളും അന്ന് കടുത്ത ദാരിദ്ര്യത്തിലകപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് എന്‍റെ ജനനം. തൃശൂര്‍ അന്ന് കൊച്ചി രാജ്യത്തിന് കീഴിലാണ്. എന്‍റെ ഗ്രാമത്തിലെ ജനങ്ങളെല്ലാം കൃഷിക്കാരായിരുന്നു. സര്‍ക്കാരിന്‍റെ ശമ്പളം പറ്റിയിരുന്ന ഒരു കുടുംബം ഞങ്ങളുടേതായിരുന്നു. അച്ഛന്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു, 10 രൂപയാണ് ശമ്പളം. അന്നത് വലിയ തുകയാണ്. നാട്ടിലെ സമ്പന്ന കര്‍ഷകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണ് പട്ടിണി കൂടാതെ ജീവിച്ചവര്‍.

കര്‍ഷകരായ നാട്ടുകാരാരും തങ്ങളുടെ മക്കളെ വിദ്യാഭ്യാസത്തിന് അയച്ചിരുന്നില്ല. പഠനത്തെക്കാള്‍ പ്രാധാന്യം പാടത്തും പറമ്പിലും ജോലി ചെയ്യുന്നതായിരുന്നു. വയറ് പുലരുകയാണ് പ്രധാനം. നിരക്ഷരരായ മാതാപിതാക്കള്‍ പലരും തങ്ങളുടെ മക്കളെ കത്തെഴുതാനും വായിക്കാനും പരിശീലിപ്പിക്കാന്‍ എന്നെ നിയോഗിച്ചിരുന്നു. ഒരണയാണ് അന്നത്തെ പ്രതിഫലം. ഒരണ എന്നാല്‍ ഒരു രൂപയുടെ പതിനാറിലൊന്ന് വരുന്ന സംഖ്യ.

കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് രഹസ്യമായി കത്തുകളയയ്ക്കാന്‍ എന്നെയാണ് സമീപിച്ചിരുന്നത്. കത്തിലെ കാര്യങ്ങള്‍ അമ്മായി അമ്മമാരോട് വെളിപ്പെടുത്തില്ല എന്ന ഉറപ്പില്‍ അവര്‍ രണ്ട് അണ തന്നിരുന്നു.

നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നു കഥകള്‍ വായിച്ചിരുന്നു. എസ്.കെ പൊറ്റക്കാട്ട്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, തകഴി എന്നിവരുടെ കൃതികള്‍. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് "നമ്മുടെ പാവങ്ങള്‍' എന്ന പേരില്‍ 5 കഥകളുടെ സമാഹാരം എഴുതി നാട്ടിലെ പ്രസാധകര്‍ക്ക് അയച്ചു. അദ്ഭുതമെന്നു പറയട്ടെ അവര്‍ അത് പ്രസിദ്ധീകരിച്ചു. 20 രൂപ പ്രതിഫലവും തന്നു. ഞാന്‍ ആ തുക അച്ഛനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് അന്ന് 20 രൂപ ശമ്പളം ഉണ്ടായിരുന്നില്ല.

സ്വാതന്ത്ര്യസമരം

തൃശൂര്‍ സെന്‍റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന കാലം. ദേശീയ തലത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് രാജിനെതിരേ ശക്തമായ സമരമുന്നേറ്റങ്ങള്‍ നടക്കുന്നു. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കന്മാരും ജയിലിലാണ്. ഞങ്ങളുടെ സ്‌കൂളിലും ചില വിദ്യാര്‍ഥികള്‍ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനാവശ്യപ്പെട്ട് വിയ്യൂര്‍ ജയിലിലേക്ക് ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധ മാര്‍ച്ച് നടത്തി.

സമരത്തില്‍ പങ്കെടുത്തവരില്‍ എനിക്ക് പരിചയമുള്ള മുതിര്‍ന്ന വിദ്യാര്‍ഥികളുണ്ടായിരുന്നു. കൈയില്‍ പുസ്തകവും പിടിച്ച് സമരത്തിന് പിന്നില്‍ ഞാനും ചേര്‍ന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍, ബാലനാണെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. സമരത്തെ പോലീസ് ശക്തിയായി നേരിട്ടു. പലര്‍ക്കും ലാത്തിയടിയേറ്റു, റോഡില്‍ കുത്തിയിരുന്നവരെ പോലീസ് വലിച്ചിഴച്ച് വാനിലിട്ട് കൊണ്ടുപോയി.

പോലീസ് സ്റ്റേഷനില്‍ പേരും വിലാസവും എഴുതിയെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചു. പോലീസ് തയാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്കെല്ലാം പിന്നീട് സ്വാതന്ത്ര്യം നേടിയപ്പോള്‍ താമ്രപത്രവും സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷനും ലഭിച്ചു. എനിക്ക് ഇന്ത്യന്‍ കരസേനയില്‍ നിന്നു സ്വാതന്ത്ര്യ മെഡല്‍ ലഭിച്ചു. അത് 1947-ന് ശേഷമാണെന്നു മാത്രം.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷമാണ് ഞാന്‍ മെട്രിക്കുലേഷന്‍ പാസായത്. എന്നാല്‍ ജോലി ഒന്നും ലഭിച്ചില്ല. രണ്ടാമതും ഒരു പുസ്തകം കൂടി രചിച്ചു, അത് പ്രസാധകര്‍ തിരിച്ചയച്ചു. എനിക്ക് വല്ലാത്ത നിരാശ തോന്നി പ്രസില്‍ നിന്നും മടങ്ങുന്ന വഴിക്ക് കണ്ട നദിയിലേക്ക് കൈയെഴുത്തു പ്രതി വലിച്ചെറിഞ്ഞു. അതായിരുന്നു അവസാനത്തെ എന്‍റെ മലയാളം കൃതി.

മദ്രാസിലേക്ക്

ജോലിയില്ലാതെ നാട്ടില്‍ ചുറ്റിത്തിരിയുന്നതില്‍ എനിക്ക് വേദനയും കുറ്റബോധവും തോന്നി. ഞാന്‍ തൊഴില്‍ തേടി മദ്രാസിലേക്ക് ട്രെയിന്‍ കയറി. ഒരു ബന്ധുവിന്‍റെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ താമസമാക്കി. നിത്യവും ജോലി തേടിപ്പോകും. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം നഗരപാതകളെല്ലാം ഞാന്‍ നടന്നു തീര്‍ത്തു. മുണ്ടും ഷര്‍ട്ടും വേഷം, കാലില്‍ ചെരുപ്പില്ല. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാം. പക്ഷെ എന്‍റെ വേഷം കണ്ടാല്‍ ആരും ഓഫീസില്‍ കയറ്റില്ല.

ജോലി തേടിയുള്ള അലച്ചില്‍ തുടര്‍ന്നു, ഒരിക്കല്‍ റോഡ് സൈഡില്‍ കരസേനാ റിക്രൂട്ട്മെന്‍റിന്‍റെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. നല്ല ആരോഗ്യവും മസിലുമുള്ള യുവാക്കളെയാണ് അവിടെ കണ്ടത്. അവിടെ ഒരു ഹവില്‍ദാറിനെ പരിചയപ്പെട്ടു. അയാള്‍ക്ക് എന്നോട് സഹതാപം തോന്നി. എന്‍റെ കൈയിലെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹായകമായി. അക്കാലത്ത് മെട്രിക് പാസായവര്‍ വിരളം.

അയാള്‍ എന്നെ റിക്രൂട്ടിംഗ് ഓഫീസറുടെ മുന്നിലെത്തിച്ചു. മെഡിക്കലും ശാരീരിക പരിശോധനകളും എല്ലാം പെട്ടെന്ന് കഴിഞ്ഞു. എനിക്ക് ശരീരഭാരം കുറവായിരുന്നു. നല്ല ഭക്ഷണം കഴിച്ച് ശരീരം നന്നാക്കിയാല്‍ മതിയെന്ന് നല്ലവനായ ഓഫീസര്‍ ഉപദേശിച്ചു. ബ്രീട്ടീഷ് ആര്‍മിയുടെ പഞ്ചാബിലെ ആയുധ ഫാക്ടറിയിലേക്കാണ് എനിക്ക് നിയമനം.

പഞ്ചാബിലെ ഫിറോസ്പൂരിലേക്ക് ആര്‍മിക്കാര്‍ക്കുള്ള പ്രത്യേക ട്രെയിന്‍ ഉണ്ട്. അതില്‍ പോകാന്‍ അനുമതി ലഭിച്ചു. ഫിറോസ്പൂരിലെത്തി ഞാന്‍ ബ്രിട്ടീഷ് ആര്‍മിയിലെ ആയുധ ഫാക്ടറിയിലെ സ്റ്റോര്‍മാനായി 1945-ജൂണില്‍ ജോലിയില്‍ പ്രവേശിച്ചു, 1947-ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയായി. "തന്നെപ്പോലുള്ള പടയാളികളെക്കൊണ്ട് ഇന്ത്യ സംരക്ഷിക്കാനാവില്ലെന്ന് ബോധ്യപ്പെട്ട സായിപ്പ് നാടുവിട്ടതാണ്' എന്ന് എന്‍റെ സുഹൃത്തുക്കള്‍ തമാശ പറയുമായിരുന്നു.

പഞ്ചാബിൽ

എനിക്കിന്ന് പ്രായം 92 കഴിയുന്നു, ഓര്‍മക്കുറിപ്പുകളൊന്നും എഴുതിയിട്ടില്ല, അതിനുള്ള ആരോഗ്യം എനിക്കില്ല എന്ന തോന്നല്‍. രാജ്യത്തിന്‍റെ ചരിത്രസംഭവങ്ങളെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയുണ്ട്. നാളിതുവരെ എഴുതിയവയെല്ലാം ചേര്‍ത്തുവായിച്ചാല്‍ എന്‍റെ ആത്മകഥയാണ്.

ശിപായി ക്ലാര്‍ക്ക്. അതായിരുന്നു എനിക്ക് നല്‍കപ്പെട്ട ജോലി. അതായത്, തോക്കും പേനയും ഒന്നിച്ച് കൈകാര്യം ചെയ്യണം. ജോലി ആയുധ ഫാക്ടറിയിലെ സ്റ്റോറില്‍. എന്നാല്‍ പട്ടാളക്കാരന് ആവശ്യമായ ആയുധ പരിശീലനം എല്ലാം അറിഞ്ഞിരിക്കണം. യുദ്ധാനന്തരമുള്ള പട്ടാള മൂവ്മെന്‍റ് നടക്കുന്നു. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും പ്രത്യേക ട്രെയിനുകളില്‍ ആര്‍മി കോളങ്ങള്‍ യാത്രചെയ്യുന്നു. ട്രെയിനിംഗിന് ഞാന്‍ പഞ്ചാബിലെത്തി. പഞ്ചാബിലെ വേനല്‍ അതിരൂക്ഷമാണ്. ശൈത്യവും അതുപോലെ തന്നെ.

എന്‍റെ ഭാഷ അവര്‍ക്കറിയില്ല അവരുടേത് എനിക്കും വശമില്ല. ആംഗ്യഭാഷയിലാണ് അന്ന് കാര്യങ്ങള്‍ ഗ്രഹിച്ചത്. എല്ലാം പട്ടാളച്ചിട്ടയിലാണ്. ഇവിടെ ചോദ്യങ്ങളില്ല, പറയുന്നത് അനുസരിച്ചാല്‍ മതി. മരണത്തോളം അനുസരിക്കുക അതാണ് നിയമം. ക്യാമ്പിലെത്തി എനിക്കും സ്വന്തമായി കിറ്റ് ലഭിച്ചു. കിറ്റെന്നാല്‍ ലോഹ ട്രങ്ക് പെട്ടി, ഉള്ളില്‍ യുണിഫോം, ബനിയന്‍ അടിവസ്ത്രങ്ങള്‍, ഒപ്പം കഴുത്തിലണിയാന്‍ തുണിയില്‍ വിരലടയാളം പതിച്ച കര്‍ണാഭരണം പോലെ ഒരു സാധനവും. അത് തിരിച്ചറിയാനാണ്, കൊല്ലപ്പെട്ടാല്‍ ശരീരം ആരുടേയെന്ന് തിരിച്ചറിയണം. യൂണിഫോം പലപ്പോഴും പാകം തെറ്റിയതായിരുന്നു, അണിയുമ്പോള്‍ സര്‍ക്കസ് കോമാളിയെപ്പോലെ തോന്നിക്കും. പിന്നെ തുന്നല്‍ക്കാരന്‍റെ കടയിലേക്കാണ് മാര്‍ച്ച്.

എന്‍റെ ഇന്ത്യ

ഇന്ത്യ-പാക് വിഭജനകാലത്ത് സൈന്യത്തിലെ മുസ്‌ലിം സഹപ്രവര്‍ത്തകരോട് നിങ്ങള്‍ ഏതു രാജ്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് ചോദ്യമുണ്ടായി. കിഴക്കന്‍ പഞ്ചാബാണല്ലോ ഇന്നത്തെ പാക്കിസ്ഥാന്‍. സ്വാഭാവികമായും കൂറെയേറെപ്പേര്‍ പാക്കിസ്ഥാന്‍ തെരഞ്ഞെടുത്തു. കാരണം അവരുടെ ജന്മനാട് പാക്കിസ്ഥാനിലായിപ്പോയി. ഞങ്ങളുടെ കൂടെ കോഴിക്കോട്ടു നിന്നുള്ള അബ്ദുള്‍ ഖാദര്‍ എന്ന പട്ടാളക്കാരനോട് ഞാന്‍ കളിയായി ചോദിച്ചു. താന്‍ പാക്കിസ്ഥാനിലേക്ക് പോകുമോ. "ഞാന്‍ മുസ്ലീമുകള്‍ക്ക് ജന്മനാടായിട്ടുള്ള രാജ്യത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു...'അദ്ദേഹത്തിന്‍റെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

വീണ്ടും ഞങ്ങള്‍ ആവര്‍ത്തിച്ചു താങ്കള്‍ ഏതു രാജ്യം തെരഞ്ഞെടുക്കും.. "മുസ്ലീങ്ങള്‍ ജന്മനാടായി കാണുന്ന രാജ്യം'. 'വിഡ്ഡി തന്‍റെ കുടുംബവും ബന്ധുക്കളുമെല്ലാം കോഴിക്കോട്ടല്ലേടോ താനെങ്ങനെ പാക്കിസ്ഥാനിലേക്ക് പോകും? . "അബ്ദുള്‍ ഖാദറെ കമാണ്ടറുടെ ഓഫീസിലേക്ക് വിളിപ്പിച്ചു.

കാര്യമറിയാന്‍ ഞങ്ങള്‍ അവന് ചുറ്റുകൂടി അവന്‍ പഴയപല്ലവി ആവര്‍ത്തിച്ചു, "ഞാന്‍ പാക്കിസ്ഥാനിലോ ഹിന്ദുസ്ഥാനിലോ അല്ല, മുസ്ലീങ്ങള്‍ക്കും ജന്മനാടായ ഇന്ത്യയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.' എനിക്ക് അതൊരു പുതിയ വെളിപ്പെടുത്തലായിരുന്നു, മതേതരത്വത്തിന്‍റെ ആദ്യപാഠം എന്നെ പഠിപ്പിച്ചത് അബ്ദുള്‍ ഖാദറാണ്.

എഴുത്തിലേക്ക്

പട്ടാളക്കാരായ എഴുത്തുകാരുമായുള്ള സൗഹൃദമാണ് ജീവിതത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചത്. പട്ടാളക്കാരയ പാറപ്പുറത്ത് മത്തായി, നന്തനാര്‍, കോവിലന്‍ എന്നിവരുടെ കൃതികളിലെ പച്ചയായ ജീവിതം, വെറും സാധാരണക്കാരന്‍റെ ശൈലി എന്നിവയെല്ലാം എന്നെ വല്ലാതെ സ്വാധീനിച്ചു. ഈ നാലു പേര്‍ക്കുമൊപ്പം മലയാളത്തിന്‍റെ നിത്യവസന്തമായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഒരു കൃതിയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചു.

പാറപ്പുറത്തിന്‍റെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഞാന്‍ "സൈനിക് സമാചാറിലെ' എഡിറ്ററായിരിക്കുമ്പോള്‍ തന്നെ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ആ നോവല്‍ വന്‍ വിജയമായിരുന്നു. പിന്നീട് സിനിമയായി സിനിമയും നല്ല വിജയം നേടി.

കോവിലന്‍റെ "എ മൈനസ് ബി,' നന്തനാരുടെ "ആത്മാവിന്‍റെ നോവുകള്‍', വൈക്കം മുഹമ്മദ് ബഷീറിന്‍റെ "മാന്ത്രികപ്പൂച്ച' എന്നിവയാണ് കുഞ്ചുവേട്ടന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം തന്നെ അദ്ദേഹം എഡിറ്ററായ സൈനിക് സമാചാര്‍ എന്ന പട്ടാള മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു.

പാക്കിസ്ഥാന്‍ സ്ഥാപക നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയുമായ മുഹമ്മദ് അലി ജിന്നയെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ഒരിക്കലും ജിന്നയെ ഇസ്ലാം മതം അനുശാസിക്കുന്ന വ്യക്തിയായി കാണാന്‍ കഴിയില്ല. ഒരിക്കലും അദ്ദേഹം ഏതെങ്കിലും മോസ്‌കില്‍ പോയി നിസ്‌കരിക്കുന്നത് ആരും കണ്ടിട്ടില്ല. ജിന്നയുടെ പ്രസംഗങ്ങളെ അധികരിച്ചാണ് കുഞ്ചുവേട്ടന്‍ പുസ്തകം രചിച്ചത്.

പട്ടാളത്തിൽ കാൽ നൂറ്റാണ്ട്

സാധാരണ പട്ടാളക്കാരന് 15 വര്‍ഷമാണ് സര്‍വിസ്, ആയുധ ഫാക്ടറിയുടെ സ്റ്റോര്‍ കീപ്പറായതിനാല്‍ എനിക്ക് 25 വര്‍ഷം സര്‍വീസ് ചെയ്യാന്‍ സാധിച്ചു. സൈനിക് സമാചാറിലെ എഡിറ്റര്‍ ജോലിയാണ് എന്നെ പത്രപ്രവര്‍ത്തകനാക്കിയത്, പിന്നെ വളരെ വിശാലമായ വായനയും.

പുസ്തകങ്ങളുടെ പരിഭാഷകളുടെയെല്ലാം ടൈപ്പിംഗ് ജോലികള്‍ ചെയ്തത് ഭാര്യ ജാനുവാണ്. പ്രശസ്ത പത്രാധിപര്‍ ഇടത്തട്ട നാരായണന്‍റെ പേട്രിയറ്റ് എന്ന പത്രത്തില്‍ ജോലിക്കാരിയായിരുന്നു ജാനുവേടത്തി. സൈനിക് സമാചാറില്‍ നിന്നു വിരമിച്ചശേഷം ഡല്‍ഹി പ്രസ് എന്ന വലിയ ഗ്രൂപ്പിന്‍റെ "കാരവന്‍ ' എന്ന മാസികയില്‍ ജോലി ചെയ്തു.

1972-മുതല്‍ കാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ തയാറാക്കിയിരുന്നത് കുഞ്ചുവേട്ടനാണ്. 40 വര്‍ഷം കാരവന്‍ മാസികയുടെ എഡിറ്റോറിയലിൽ ജോലി ചെയ്തു. മുന്നു കവിതാ സമാഹാരങ്ങള്‍ ഉൾപ്പെടെ 25 ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം.

വിഭജനകാലത്തെ ഹിന്ദു-മുസ്‌ലിം കലാപങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ അനുഭവക്കുറിപ്പുകള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസും സിറ്റിസണ്‍ ഫോര്‍ പീസും സംയുക്തമായി നല്‍കിയ അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തു . ജീവിത സായന്തനത്തില്‍ കൈത്താങ്ങായി ഭാര്യ ജാനുവേടത്തിയുമുണ്ട്. രണ്ടും പേര്‍ക്കും പ്രായത്തിന്‍റെ അവശതകള്‍ ഏറെയുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഒന്നിലാണ് കുഞ്ചുവേട്ടനും ജാനുവേടത്തിയും താമസം.

ജോൺ മാത്യു