വിമോചനത്തിന്‍റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുമക്കൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്‍സണ്‍ തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു ഉള്ളുനിറയെ.

കൃഷിയിടം പകർന്നുതരുന്ന ആനന്ദത്തിന് മദ്യലഹരിയെ തോൽപിക്കാനാകുമെന്നാണ് ജോണ്‍സണ്‍ ജോസഫ് സാക്ഷ്യപ്പെടുത്തുന്നത്. കൃഷിയിലെ അധ്വാനം നൽകിയ സംതൃപ്തിക്കു മുന്നിൽ ഒന്നര പതിറ്റാണ്ട് ജോൺസണെ അടിമയാക്കിയിരുന്ന മദ്യലഹരി കീഴടങ്ങി.

മദ്യാസക്തിയിൽ ശരീരസുഖവും മനശ്ശാന്തിയും നഷ്ടപ്പെടുന്നവർ ലഹരിയുടെ വിലങ്ങിൽനിന്നു മോചനം നേടാൻ ഡീ അഡിക്ഷൻ സെന്‍ററുകളിൽ ചികിത്സ തേടുക പതിവാണ്. എന്നാൽ കുമളി അണക്കരയ്ക്കടുത്ത് ചക്കുപള്ളം കാരിക്കാട്ട് ജോണ്‍സണ്‍ ജോസഫ് മുഴുക്കുടിയിൽനിന്നു മോചിതനാകാൻ പ്രതിജ്ഞയെടുത്ത് നേരേ ഇറങ്ങിത്തിരിച്ചത് കൃഷിയിടത്തിലേക്കാണ്.

കിളച്ചുപണിതും നട്ടു വിളവെടുത്തും സമൃദ്ധിയുടെ സംതൃപ്തി മനസിൽ നിറഞ്ഞതോടെ മദ്യലഹരി വിട്ടകന്നു. ഇന്ന് സംസ്ഥാന പുരസ്കാരങ്ങളുടെയും ആദരവുകളുടെയും ലോകത്ത് മാതൃകാ കർഷകനാണ് ജോണ്‍സണ്‍. മദ്യവിമോചനത്തോടെ കുടുംബജീവിതം സന്തോഷത്തിലായി. സാന്പത്തികം ഭദ്രമായി.

മനസിന്‍റെ കടിഞ്ഞാണ്‍ തിരികെക്കിട്ടിയതോടെ കഠിനമായി അധ്വാനിക്കാനും നൂറുമേനി വിളവെടുക്കാനും ദൈവം കരുതലായി കൂടെയുണ്ട്. 20 സെന്‍റിൽ തുടങ്ങിയ കായികാധ്വാനത്തിൽ നിന്ന് രണ്ടേക്കർ കൃഷിയിടത്തിന്‍റെ ഉടമയായി പൊന്നുവിളയിക്കുകയാണ് ഹൈറേഞ്ചിലെ യുവകർഷകൻ.

വഴി തെറ്റിയ ജീവിതം

ചക്കുപള്ളം ട്രൈബൽ സ്കൂളിനു സമീപം കാരിക്കാട്ട് ജോണ്‍സനെ ഒന്നര പതിറ്റാണ്ടു മുൻപുവരെ വീട്ടുകാരും നാട്ടുകാരും സ്ഥിരം മദ്യപനായി മാത്രമേ കണ്ടിട്ടുള്ളു. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത മദ്യപാനം. വിദേശമദ്യം മുതൽ കള്ളും വാറ്റുചാരായവുമൊക്കെ എത്ര കുടിച്ചാലും തികയാത്ത ആസക്തി.

ഏലക്കാടുകളിൽ ജോലികൾക്ക് ചെറിയ പ്രായത്തിൽ ജോണ്‍സനും ഇറങ്ങിത്തിരിക്കേണ്ടിവന്നു. മാങ്കവലയിലേയും തെങ്ങുംകവലയിലേയും ഏലത്തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്പോൾ രാവിലെ തന്നെ അല്പം മദ്യം അകത്തുണ്ടാവണമെന്നതായി ശീലം. കോടമഞ്ഞിനും തണുപ്പിനും പ്രതിരോധമായി തുടങ്ങിയ മദ്യം പിൽക്കാലത്ത് കുപ്പികളിൽ മുക്കിത്താഴ്ത്തുന്ന അടിമത്തത്തിലെത്തിച്ചു.

കൂടുതൽ വരുമാനം തേടി തടി ലോഡിംഗ് ജോലിയിൽ കൈ വെച്ചതോടെ ഇരുപത്തിയഞ്ച് വയസിനു മുൻപ് ഭക്ഷണത്തിനു മുകളിലായി മദ്യം. മുഴുക്കുടിയിൽ മകൻ വരുന്പോൾ അപ്പൻ ജോയിക്കും അമ്മ ത്രേസ്യാമ്മയ്ക്കും കണ്ണീർ പൊഴിച്ചു വിലപിക്കാനേ കഴിയുമായിരുന്നുള്ളു. മകനെ വിവാഹം കഴിപ്പിച്ചാൽ കള്ളുകുടി കുറയുമെന്ന പ്രതീക്ഷയിൽ വിവാഹാലോചനകൾ സജീവമാക്കി. ആലോചനകൾക്കൊടുവിൽ കൽത്തൊട്ടി സ്വദേശിനി ഫിലോമിനയെ ജോണ്‍സന് വധുവായി ലഭിച്ചു.

വിവാഹശേഷവും മദ്യപാനത്തിനു കുറവുണ്ടായില്ല. സദാസമയം മദ്യത്തിന്‍റെ രൂക്ഷഗന്ധത്തിനു നടുവിൽ കഴിയുന്ന ഭർത്താവിനെ സഹിക്കുക മാത്രമായിരുന്നു വിധി. രണ്ട് മക്കൾ ജനിച്ചതിനു ശേഷവും മദ്യപാനം കൂടിയതല്ലാതെ കുറവുണ്ടായില്ല.

മകന്‍റെ പോക്കിലും മരുമകളുടെ കണ്ണീരിലും നീറുകയായിരുന്നു വീട്ടുകാരും ബന്ധുക്കളുമൊക്കെ. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള വകതേടി ഫിലോമിന ഏലക്കാട്ടിൽ കൂലിപ്പണി ചെയ്തു തുടങ്ങി. 2004-ൽ ഇരുപത്തിമൂന്നാം വയസിൽ വിവാഹിതനും വൈകാതെ രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമായിത്തീർന്ന ജോണ്‍സണ് മദ്യപാനംമൂലം വീടിനു കരുതലായി മാറാൻ കഴിഞ്ഞിരുന്നില്ല.

കണ്ണീരൊഴുകിയ രാത്രി

2009 ജൂണ്‍. കുടുംബസുഹൃത്തായ അയൽവാസി മരിച്ച ദിവസം. അദ്ദേഹത്തിന്‍റെ മൃതദേഹം സന്ദർശിക്കാൻ ജോണ്‍സണ്‍ വീട്ടിൽനിന്നിറങ്ങിയതുതന്നെ കുടിച്ചുലക്കുകെട്ടാണ്. രാവിലെ മുതൽ മൃതസംസ്കാരം വരെ കുടി തുടർന്നുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞ് മൃതദേഹവുമായി അണക്കര സെന്‍റ് തോമസ് ഫൊറോനാ പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ടിയും നിലംപൊത്തിയുമൊക്കെയാണ് ജോൺസൺ പങ്കുചേർന്നത്.

ഇത് കണ്ടവർക്കൊക്കെ സങ്കടവും വെറുപ്പും പുച്ഛവും. ഒരുവിധം സെമിത്തേരിവരെ എത്തിയപ്പോഴേക്കും ജോണ്‍സണ്‍ അവിടെ വീണു. നാട്ടുകാർ ഓട്ടോറിക്ഷയിൽ രാത്രിയോടെ ഒരു വിധം വീടിന്‍റെ മുന്നിലെത്തിക്കുന്പോൾ കോരിച്ചൊരിയുന്ന മഴ. ജോണ്‍സണെ മുറ്റത്ത് കിടത്തിയശേഷം അവർ സ്ഥലം വിട്ടു. ആ മഴ രാവുമുഴുവൻ നീണ്ട് പുലർച്ചെ കണ്ണു തുറക്കുന്പോൾ ജോണ്‍സണ്‍ കാണുന്നത് കരഞ്ഞുതളർന്ന് അരുകിൽ മഴനനഞ്ഞ് കോച്ചിവിറച്ച് കാവലിരിക്കുന്ന ഫിലോമിനയെയാണ്.

ഭാര്യ താങ്ങിയേൽപ്പിച്ചിരുത്തുന്പോഴാണ് തലേന്നു പകൽ കല്ലിലും വഴിയിലും വീണുണ്ടായ മുറിവുകളും നീറ്റലും തിരിച്ചറിയുന്നത്. കീറി ചെളിപുരണ്ട വസ്ത്രങ്ങൾ മാറ്റി മുറിവുകളിൽ മരുന്നു പുരട്ടി ഫിലോമിന കണ്ണീരോടെ ഒപ്പമിരുന്നു. മിന്നുകെട്ടിയശേഷം കരുതലും സന്തോഷവും നൽകാതിരുന്നിട്ടും ഇത്രയേറെ സഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യയുടെ കരുതലാണ് മുറിവുകളേക്കാൾ ജോണ്‍സനു മനസിൽ നീറ്റലായി മാറിയത്. തന്നോടുതന്നെ ജോണ്‍സന് വെറുപ്പുതോന്നിത്തുടങ്ങിയിരുന്നു.

എങ്ങനെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ ഭാര്യയ്ക്കും ദൈവംതന്ന രണ്ടു കുഞ്ഞുങ്ങൾക്കും രക്ഷയുടെ കരുതലാകേണ്ടവനാണ്. കണ്ണീരിലും ദുഃഖഭാരത്തിലും കുറ്റബോധത്തിലും ജോണ്‍സണ്‍ തുടർന്നുള്ള മൂന്നു ദിവസങ്ങൾ വീടിനുള്ളിൽ തന്നെ കിടന്നു. പുറത്തിറങ്ങാൻ അപകർഷതയും കുറ്റബോധവുമായിരുന്നു. ഇക്കാലമത്രയും മദ്യം മനസിനും ശരീരത്തിനും നൽകിക്കൊണ്ടിരുന്ന പൈശാചിക ബന്ധനങ്ങളെയോർത്ത് വിതുന്പലോടെ പശ്ചാത്തപിച്ചു കണ്ണീരരൊഴുക്കി.

പുറത്തേക്കിറങ്ങിയാൽ വീണ്ടും മദ്യത്തിൽ വീണുപോകുമോയെന്ന ആശങ്കയായിരുന്നു ദുർബലമായ മനസിൽ. അതിനാൽ ഒരാഴ്ച്ച വീടിനു പുറത്തേക്കിറങ്ങേണ്ടെന്നു തീരുമാനമെടുത്തു. രണ്ടുമൂന്നു ദിവസം തള്ളിനീക്കിയതോടെ വീണ്ടും മദ്യാസക്തിയുടെ പ്രലോഭനം വിരലുകളെ വിറപ്പിച്ചുതുടങ്ങി. നാവു വരളുന്നതുപോലെ. കൈകാലുകൾക്ക് വല്ലാത്ത പിരിമുറുക്കം. അൽപമെങ്കിലും മദ്യപിക്കണമെന്ന വല്ലാത്ത പ്രലോഭനം.

രാവും പകലും കണ്ണീരോടെ ജോണ്‍സണ്‍ പ്രാർഥിച്ചു. ഫിലോമിനയുടെയും മക്കളുടെയും ദൈന്യമാർന്ന മുഖം നോക്കി ക്രിസ്തുവിന്‍റെ തിരുഹൃദയചിത്രം സാക്ഷിയാക്കി ജോണ്‍സണ്‍ വ്രതമെടുത്തു; ഇനി ജീവിതത്തിൽ തുള്ളിപോലും മദ്യപിക്കില്ല. മുറ്റത്തിറങ്ങി വീട്ടരുകിലിരുന്ന തൂന്പയുമായി പിതാവിന്‍റെ കൃഷിയിടത്തിലേക്ക് വേഗം നടന്നു. അന്നേ വരെ സ്വന്തം പുരയിടത്തിൽ പണിക്കിറങ്ങിയിട്ടില്ലാത്ത ജോണ്‍സന്‍റെ ഉശിരോടെയുള്ള പുറപ്പാടിൽ വീട്ടുകാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും കൃഷിയിടത്തിൽ കഠിനമായ ജോലി തുടർന്നു.

മദ്യത്തെ മറന്നു; മണ്ണ് ലഹരിയായി

ജോണ്‍സനിലുണ്ടായ ആശാവഹമായ മാറ്റം വീട്ടുകാരിലും ബന്ധുക്കളിലും ആശ്വാസവും സന്തോഷവും ജനിപ്പിച്ചു. മകൻ മദ്യപാനം നിർത്തി കഠിനാധ്വാനം തുടങ്ങിയ വിവരം മാതാപിതാക്കൾ അണക്കര സെന്‍റ് തോമസ് ഫൊറോനാ വികാരിയായിരുന്ന ഫാ. ജോണ്‍ വെട്ടുവയലിലിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ച്ച ധ്യാനത്തിൽ പങ്കെടുത്തതോടെ ജോണ്‍സന്‍റെ മദ്യാസക്തിക്കു മോചനമായി.

ധ്യാനകേന്ദ്രത്തിൽ നിന്നു മടങ്ങിയെത്തി തുടർന്നും കൃഷി തുടർന്നു. മകനുണ്ടായ മാറ്റത്തിൽ സന്തോഷഭരിതനായ പിതാവ് ജോയി ഇരുപതു സെന്‍റ് സ്ഥലം മകനു വിഹിതം നല്കി. ആ ഇരുപതുസെന്‍റ്ിലെ ഏലകൃഷിയിൽനിന്നാണ് ജോണ്‍സണ്‍ കാർഷിക നേട്ടങ്ങളുടെ ജൈെത്രയാത്ര തുടങ്ങുന്നത്.

ആ വർഷം ഓണാഘോഷത്തിൽ പങ്കാളിയായാൽ മദ്യപ്രലോഭനമുണ്ടായേക്കുമെന്ന ആശങ്കയിൽ അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ ചെലവഴിച്ചു. ഓണം കഴിഞ്ഞെത്തിയത് വീണ്ടും കൃഷിയിടത്തിലേക്ക്. മദ്യത്തിന്‍റെ ദുരാശയും ആസക്തിയും വിട്ടൊഴിഞ്ഞതോടെ ജീവിതത്തെക്കുറിച്ച് കാഴ്ച്ചപ്പാടുകളുണ്ടായി. കൂടുതൽ അധ്വാനിക്കാൻ ആഗ്രഹം ജനിച്ചു.

മനസിൽ പ്രാർഥനയുടെയും പ്രത്യാശയുടെയും വിളക്കുകൾ പ്രകാശം നിറച്ചു. വീടുപോറ്റുക മാത്രമല്ല കുടുംബത്തിന് അഭിമാനമായി മാറണമെന്നതായിരുന്നു ഉറച്ച തീരുമാനം. ഇരുപതു സെന്‍റ് സ്ഥലം കിളച്ചും പണിതും തീർന്നതോടെ ഇനി കിളയ്ക്കാൻ അധികമായി മണ്ണില്ലെന്നതായി അസ്വസ്ഥത. മദ്യചിന്ത ഒരിക്കലും മനസിനെ പ്രലോഭിപ്പിക്കാതിരിക്കാൻ മുഴുവൻ സമയം ജോലി ചെയ്യാനായി പാട്ടത്തിന് കൂടുതൽ സ്ഥലമെടുത്തു ഏലം, വാഴ, പച്ചക്കറി, നെല്ല് എന്നിവയൊക്കെ കൃഷി ചെയ്തു. വീട്ടിൽ നിന്നിറങ്ങിയാൽ കൃഷിയിടം എന്നതുമാത്രമായി ജോണ്‍സണു ജീവിതം.

ഏലംകൃഷിയിലെ വരുമാനത്തിൽനിന്നും ഭാര്യവീടിന് സമീപം ഇരുതു സെന്‍റ് സ്ഥലം കൂടി വാങ്ങി. ചക്കുപള്ളത്തെ പാട്ടകൃഷി വരുമാനത്തിൽനിന്നും ഫിലോമിനയ്ക്കും മക്കൾക്കും സ്വർണാഭരണങ്ങൾ വാങ്ങിനൽകി. രണ്ടു വർഷത്തിനുശേഷം പശുവിനേയും കുറെ ആടുകളെയും വാങ്ങി. വൈകാതെ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് ഞാലിപ്പൂവൻ വാഴ കൃഷി തുടങ്ങി. വിത്തും വളവും വിളവും മെച്ചമായതോടെ ജോണ്‍സണ്‍ നാട്ടിലെ അറിയപ്പെടുന്ന കർഷകനായിമാറി. കുടിയുടെ കുപ്രസിദ്ധിയിൽനിന്നും കിളയുടെ കർഷകതിലകമായുള്ള ഉയർച്ച.

കർഷക തിലകം

മാങ്കവലയിലും തെങ്ങിൻകവലയിലും ജോണ്‍സണെ കാണാനില്ലാതായതു നാട്ടിൽ സംസാരമായി. ഗ്രാമപഞ്ചായത്തംഗം ലൗലി ഈശോ വീട്ടിലെത്തിയപ്പോഴാണ് ജോണ്‍സണ്‍ കൃഷിയുടെ ലോകത്ത് വിസ്മയം തീർക്കുന്നതായി കണ്ടറിയുന്നത്. തന്‍റെ വിളവുകളുടെ വിസ്മയ വൈവിധ്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ജോണ്‍സണ്‍ അഭിമാനത്തോടെ കാണിച്ചു കൊടുത്തു.

ഞാലിപ്പൂവൻ വാഴക്കൃഷിക്ക് ഇൻഷ്വറൻസ് പരിരക്ഷ ആവശ്യപ്പെട്ട് കൃഷിഓഫീസർ മനോജിനെ സമീപിച്ചതോടെ അദ്ദേഹമെത്തി കൃഷിയിടം സന്ദർശിച്ചു. കൃഷി ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2014 ലെ മികച്ച യുവ കർഷകനുള്ള ബ്ലോക്ക്, സംസ്ഥാനതല കാർഷിക അവാർഡുകൾ ചക്കുപള്ളം ഗ്രാമത്തിലെ ജോണ്‍സണ്‍ സ്വന്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ അവാർഡിൽ നിന്നു ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് ഇരുപത് സെന്‍റ് ഭൂമി വാങ്ങി അവിടെയും ഏലം കൃഷി ചെയ്തു. തുടർന്ന് വർഷം മുപ്പത്തയ്യായിരം രൂപ നിരക്കിൽ എട്ടു വർഷത്തേയ്ക്ക് ആ കൃഷിയിടം പാട്ടത്തിനും നല്കി. ഓരോ വർഷത്തെയും വരുമാനത്തിൽനിന്നും മിച്ചം പിടിച്ച് ജോണ്‍സണ്‍ ചെറിയ ഭൂമികൾ വാങ്ങുന്നു. ഇതോടകം പലഘട്ടങ്ങളിലായി രണ്ട് ഏക്കർ ഭൂമി ജോണ്‍സണ്‍ സ്വന്തമാക്കി കൃഷിയിടവും വിളവെടുപ്പും വിപുലമാക്കി. കുരുമുളക്, ഏലം, കാപ്പി, വാഴ ഉൾപ്പെടെ നിറയെ കൃഷിയാണ്.

വീടിനോടു ചേർന്ന തൊഴുത്തിൽ മൂന്നു പശുക്കളും ഇരുപതിലേറെ ആടുകളുമുണ്ട്. കൃഷി ലാഭകരമാണോയെന്ന ചോദ്യത്തിന് തനിക്ക് രണ്ടേക്കറോളം സ്ഥലം വാങ്ങാൻ കഴിഞ്ഞത് കൃഷിയിൽ നിന്നുമാത്രമാണെന്നു ജോൺസന്‍റെ മറുപടി. കൃഷിയിലെ ലാഭവും നഷ്ടവും എഴുതിവെയ്ക്കാറില്ല. പക്ഷേ വിയർപ്പിന്‍റെ ഫലം കൃഷിയിൽ നിന്നു ലഭിക്കുന്നതിലെ സന്തോഷം മറ്റൊന്നിനുമില്ല. കൃഷി പകരുന്ന തീക്ഷ്ണമായ ലഹരി വേറെ ഒരു ലെവലാണ്.

തന്‍റെ ജീവിതം മാതൃകയാക്കി മദ്യപാനികൾ ലഹരിയിൽ നിന്നു മോചിതരായി അധ്വാനത്തിൽ അഭിമാനികളാകണമെന്നാണ് പുതുവർഷത്തിൽ ജോണ്‍സണ് പറയാനുള്ളത്. ചെറിയ തോതിൽ തുടങ്ങുന്ന കുടി മുഴനീള മദ്യപാനത്തിലേക്ക് വളരും. അത് കാലാന്തരത്തിൽ ശരീരത്തെയും മനസിനെയും ജീവിതത്തെയും ആരോഗ്യത്തെയും കാർന്നുതിന്നുമെന്നാണ് ജോണ്‍സന്‍റെ സാക്ഷ്യം.

കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം പ്ലസ് വണ്‍ വിദ്യാർഥി ജെറിൻ, ചക്കുപള്ളം മേരീമാതാ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ജെസ്ബിൻ എന്നിവരാണ് മക്കൾ.

തോമസ് വർഗീസ്