Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊണ്ട് കീഴടക്കി. സെറിബ്രൽ പാൾസി മാത്രമല്ല കാഴ്ചയും കേൾവിയും സംസാരവും പരിമിതമായ പ്രശാന്തിന് സ്വന്തമായത് മുന്നൂറിലേറെ റിക്കാർഡുകളും ബഹുമതികളുമാണ്. പത്തുകോടി വർഷത്തെ കലണ്ടർ മനപാഠം. അന്തരീക്ഷ താപനില കൃത്യമായി പറയും. വിസ്മയം ജനിപ്പിക്കുന്ന വിശേഷങ്ങൾ ഏറെയാണ്.
ചെറുപ്പം മുതൽ പ്രശാന്ത് ചന്ദ്രന്റെ മാതാപിതാക്കൾക്ക് ഒരു കാര്യം വ്യക്തമായിരുന്നു. ശാരീരിക ന്യൂനതകൾ ഏറെയുള്ള മകനിൽ അസാധാരണമായ സിദ്ധികളുണ്ട്. എന്നാൽ ശാരീരിക വെല്ലുവിളികൾക്കു നടുവിൽ അതൊക്കെ കണ്ടെത്തുക ദുഷ്കരം. പരിഭവിക്കാതെയും തളരാതെയും ഭിന്നശേഷിക്കാരിൽ ഭിന്നശേഷിക്കാരനായ പ്രശാന്തിനെ ഉയരങ്ങളിലെത്തിക്കണമെന്ന് മാതാപിതാക്കൾ ഉറച്ച തീരുമാനമെടുത്തു. മൂന്നുമാസം തികയ്ക്കില്ലെന്ന് ജനനവേളയിൽ വിധിയെഴുതപ്പെട്ട പ്രശാന്ത് ഇരുപത്തിമൂന്നാം വയസിലെത്തുന്പോൾ ലോകത്തിന് വിസ്മയം ജനിപ്പിക്കുന്ന അപാരമായ റിക്കാർഡുകളുടെ ഉടമയാണ്. ഇരുപതിലധികം ലോക റിക്കാർഡുകളും മുപ്പത് ദേശീയ റിക്കാർഡുകളും കുറിച്ച തിരുവനന്തപുരം കരമന സ്വദേശി ഡോ. പ്രശാന്ത് ചന്ദ്രനെക്കുറിച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി ഫ്രാങ്ക്ളിൻ ഹെർബർട്ട് പറഞ്ഞത് പ്രശാന്ത് ഒരു ലോകാത്ഭുതമാണെന്നാണ്.
അവ്യക്തമായ ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറം പ്രശാന്തിനു സംസാരശേഷിയില്ല, എന്നാൽ എല്ലാം ഗ്രഹിക്കുന്നു, പ്രതികരിക്കുന്നു. പത്തു കോടി വർഷത്തെ കലണ്ടർ മനഃപാഠമാക്കുകയെന്നതു മുതൽ ഈ പ്രതിഭയുടെ ഉൾക്കാഴ്ചയുടെ പ്രതിഫലനം കേവലം അക്ഷരങ്ങളിൽ ഒതുക്കാവുന്നതല്ല. ചോദിക്കേണ്ട താമസം, ഓരോ നിമിഷത്തെയും അന്തരീക്ഷ താപനില കൃത്യമായി പ്രശാന്ത് പറയും. കീ ബോർഡ് വായനയിലും അപാരവൈദഗ്ധ്യം. വിദേശ സർവകലാശാലകളിൽ നിന്നുവരെ പ്രശാന്തിനെക്കുറിച്ച് അന്വേഷണങ്ങൾ വരുന്നതിൽ അഭിമാനിക്കുകയാണ് അച്ഛൻ ചന്ദ്രനും അമ്മ സുഹിദയും സഹോദരി പ്രിയങ്കയും.
ഗണിതശാസ്ത്രത്തിലെ അതിവേഗം, കീബോർഡ് വായന, മനസിൽ പതിയുന്നവ ഏറെക്കാലത്തിനുശേഷം അതേപടി ഓർമിച്ചെടുക്കാനുള്ള കഴിവ്, അന്തരീക്ഷ താപനില കൃത്യമായി ഗണിക്കാനുള്ള സിദ്ധി എന്നിവയെല്ലാം പ്രശാന്തിനെ വേറിട്ടു നിർത്തുന്നു. 55 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പ്രശാന്തിന് കേഴ്വിക്കുറവും സംസാര വൈകല്യവും പൂർണമായ കാഴ്ചക്കുറവുമുണ്ടെന്നാണ് വൈദ്യശാസ്ത്രത്തിന്റെ സർട്ടിഫിക്കറ്റ്. കാഴ്ചയില്ലെങ്കിലും നേരിയ പ്രകാശത്തിൽ അപാരമായ ഉൾക്കാഴ്ച പ്രശാന്തിനുണ്ടെന്നു വ്യക്തം. ശാരീരിക ന്യൂനതകൾ വേറെയുമുണ്ടെങ്കിലും ഒരു നിമിഷം പോലും വെറുതേയിരിക്കാൻ പ്രശാന്ത് ഇഷ്ടപ്പെടുന്നില്ല.
ഒട്ടേറെ ന്യൂനതകളുമായി ജനിച്ച പ്രശാന്ത് ആറു മാസത്തോളം എസ്.എ.ടി ആശുപത്രിയിൽ കഴിഞ്ഞു. വീട്ടിലെത്തിയശേഷവും മകന്റെ ജീവനെ കാത്തുപരിപാലിക്കാൻ മാതാപിതാക്കൾ ഏറെ ക്ലേശിച്ചു. ഹൃദയത്തിലെ രണ്ടു സുഷിരങ്ങളും സെറിബ്രൽ പാൾസിയും തലച്ചോറിന്റെ വളർച്ചക്കുറവുമൊക്കെയായി പരിമിതികളും ദുരിതങ്ങളും തുടരെ അലട്ടിക്കൊണ്ടിരുന്നു. വലിയ ചെവികളും ചെറിയ കണ്ണുകളും സംസാര വൈകല്യവും. ഒപ്പം ഞരന്പ് സംബന്ധമായ അസുഖങ്ങൾ. അച്ഛനമ്മമാർ മാനസികമായി ഏറെ ദുരിതപ്പെട്ടുപോയ ദിനങ്ങൾ. അന്നു മുതൽ ചന്ദ്രനും സുഹിദയ്ക്കും വാശിയായിരുന്നു. ലോകം തള്ളിക്കളഞ്ഞേക്കാവുന്ന മകനെ വെല്ലുവിളികളെ അതിജീവിച്ച് അഭിമാനത്തോടെ വളർത്തുകയെന്ന വാശി.
കലണ്ടർക്കാഴ്ച
മ്യൂസിക് സിസ്റ്റത്തിലെ എൽഇഡി ഡിസ്പ്ലേയിൽ നിന്നുള്ള പ്രകാശമായിരുന്നു പ്രശാന്തിന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്. കണ്ണുകൾ ഡിസ്പ്ലേയോടു ചേർത്തു വയ്ക്കും. കുട്ടിക്കാലത്ത് ദീർഘനേരം അതിൽ നോക്കിയിരിക്കുക പതിവായിരുന്നു. പിന്നീടാണ് തൊട്ടടുത്ത് ഭിത്തിയിൽ തൂക്കിയിരുന്ന കലണ്ടറിലേക്ക് പ്രശാന്തിന്റെ നോട്ടം പതിഞ്ഞത്. ആദ്യമൊക്കെ വളരെ കൗതുകത്തോടെ കലണ്ടർ കണ്ണിനോടു ചേർത്തു വയ്ക്കുമായിരുന്നു. കുറച്ചുനാൾ ശ്രദ്ധാപൂർവം നോക്കിയശേഷം അത് തൂക്കിയിട്ട ചരട് അവൻ പൊട്ടിച്ചുകളഞ്ഞു. പിന്നീടത് വീട്ടിൽ കാണുന്നതേ ഇഷ്ടമല്ലാതായി.
പുതിയ കലണ്ടറുകൾ കിട്ടാൻ നിർബന്ധബുദ്ധിയായി. കിട്ടുന്ന കലണ്ടറൊക്കെ ഒരു തവണ നിരീക്ഷിച്ചു കഴിഞ്ഞാൽ പിന്നെ പ്രശാന്ത് അസ്വസ്ഥനായി പുതിയത് ആവശ്യപ്പെടും. കലണ്ടർ കിട്ടാതെ വന്നാൽ പ്രശാന്തിനെ പനിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ കലണ്ടറുകൾക്ക് അയൽ വീടുകൾ കയറിയിറങ്ങി. സഹോദരി പ്രിയങ്ക മൊബൈൽ ഫോണിൽ 150 വർഷത്തെ കലണ്ടർ ഡൗണ്‍ലോഡ് ചെയ്തു കൊടുത്തതോടെ ദിവസങ്ങൾക്കുള്ളിൽ പ്രശാന്ത് അത് മനഃപ്പാഠമാക്കി. 150 വർഷത്തെ ഏതു തീയതി ചോദിച്ചാലും ദിവസവും വിശേഷങ്ങളും കൃത്യമായി പറയുംവിധം കലണ്ടറുകൾ ഹൃദിസ്ഥമാക്കി. പിന്നീട് പതിനായിരം വർഷത്തെ കലണ്ടർ മൊബൈലിൽ ഡൗണ്‍ലോഡ് ചെയ്ത് മനഃപാഠമാക്കി. ആ ശ്രമത്തിനൊടുവിൽ പത്തു കോടി വർഷത്തെ തീയതി ദിവസങ്ങൾ പ്രശാന്തിന് മനഃപാഠമാണ്.
കലണ്ടർ മാത്രമല്ല, അക്കങ്ങളും തീയതികളുമായി ബന്ധപ്പെട്ടതെന്തും കാണാതെ പറയും. കല്യാണക്കുറി കിട്ടിയാൽ തീയതി കൃത്യമായി ഓർമിച്ചുവയ്ക്കുക മാത്രമല്ല ആ ദിവസത്തിന്റെ പ്രത്യേകതകളും ചരിത്രവിശേഷങ്ങളും ഓർമിപ്പിക്കുകയും ചെയ്യും. പ്രശാന്ത് ഒരു വസ്തു കണ്ണിനോടു ചേർത്തു വച്ചാൽ അതു സ്കാൻ ചെയ്യുന്നതിനു തുല്യമാണ്. പിന്നീട് കംപ്യൂട്ടറിനെ തോൽപിക്കുന്ന വേഗത്തിലാകും കാര്യങ്ങൾ ഓർമിച്ചെടുക്കുക. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകിയ കലണ്ടറുകളും വായനാക്ഷമമായതൊക്കെയും അക്ഷരങ്ങളും അക്കങ്ങളുമാണെന്നു മനസിലാക്കാൻ അധികനേരം വേണ്ടിവന്നില്ല. അവ്യക്തവും മൂകവുമായ ലോകത്ത് അക്ഷരങ്ങളും അക്കങ്ങളും ചേർത്ത് സ്വന്തമായ ഒരു വിസ്മയലോകം പ്രശാന്ത് സൃഷ്്ടിച്ചെടുക്കുകയായിരുന്നു.
ഇഷ്ടാനിഷ്ടങ്ങൾ
മൊബൈൽ ഫോണ്‍ വഴിയാണ് പ്രശാന്തിന്റെ നീക്കങ്ങളെല്ലാം. അടുത്തയിടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ കേടായതോടെ നിരാശനായി പനിച്ചു കിടപ്പായി. മൊബൈലിൽ ഡൗൺലോഡ് ചെയ്തിരുന്ന കലണ്ടറിന്റെ ആപ്ലിക്കേഷനും നഷ്ടപ്പെട്ടിരുന്നു. പെട്ടന്നുതന്നെ ഫോണ്‍ കേടുപാടു തീർത്തു നഷ്ടമായ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തതോടെയാണ് പ്രശാന്തിൽ പുഞ്ചിരി വിരിഞ്ഞത്. നാലാം ക്ലാസ് വരെ സാധാരണ സ്കൂളിൽ പഠിപ്പിക്കാൻ അയച്ചശേഷമാണ് വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രീ വൊക്കേഷണൽ കോഴ്സിന് ചേർത്തത്. അതിനുശേഷം തൊഴിൽ പരിശീലനം നൽകണമെന്ന് ചന്ദ്രൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. സഹോദരി പ്രിയങ്കയാണ് പ്രശാന്തിന്റെ അടുത്ത സുഹൃത്ത്. ദുഃഖമോ ദേഷ്യമോ വന്നാൽ പ്രശാന്ത് കമഴ്ന്നു കിടക്കും. കൈകൾ ഉടൻ നീല നിറത്തിലാകും. എന്ത് ആവശ്യം സാധിച്ചു കിട്ടണമെങ്കിലും കമഴ്ന്നു കിടക്കുകയാണ് പതിവ്. അച്ഛനോ അമ്മയോ അക്കാര്യം മനസിലാക്കി സാധിച്ചുകൊടുക്കുംവരെ കിടപ്പു തുടരും.
അവ്യക്തവും അജ്ഞാതവുമായ ഏതോ ഒരു പ്രകാശം മാത്രമാണ് പ്രശാന്തിന് കാഴ്ച. സ്വന്തം മുറിയിലെ ചെറിയ ടിവിയിലാണ് കണ്ണുകൾ അടുപ്പിച്ചുവച്ച് വാർത്തളും വിവരങ്ങളും അറിയുന്നത്. കീ ബോർഡ് വായിക്കുന്നത് വളരെ സന്തോഷം. കാതൽ റോജാവേ.. എന്ന തമിഴ് ഗാനവും അല്ലിയാന്പൽകടവിൽ.... എന്നു തുടങ്ങുന്ന മലയാള ഗാനവും ഇടയ്ക്കിടെ വായിക്കും. പതിമൂന്നാം വയസിൽ അച്ഛൻ സമ്മാനിച്ച ചെറിയൊരു കീ ബോർഡായിരുന്നു സംഗീതലോകത്തെത്തിച്ചത്. പ്രശാന്തിന്റെ താൽപര്യം മനസിലാക്കിയ മാതാപിതാക്കൾ കീ ബോർഡ് പഠിപ്പിക്കാനയച്ചു. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും വൈകാതെ കീ ബോർഡ് വൈകാതെ അതിവേഗത്തിൽ ഹൃദിസ്ഥമാക്കി.
പ്രശാന്തിന്റെ ഭക്ഷണരീതിയിലുമുണ്ട് കൗതുകം. ദോശ, പഴം, പാൽ, ചായ, ചോറ് എന്നിവയാണ് ഇഷ്ടഭക്ഷണം. ചെറിയ ഉരുളകളാക്കി ഭക്ഷണം പാത്രത്തിൽ വച്ചശേഷം ആരും കാണാതെ കഴിക്കുന്നതാണ് രീതി. ചവച്ച് കഴിക്കാനാകില്ലാത്തതിനാൽ വിഴുങ്ങും. ആരെങ്കിലും അടുത്തുനിന്നാൽ ഒന്നും കഴിക്കില്ല. ഇറച്ചിയും മീനും മുട്ടയും താൽപര്യമില്ല.
അംഗീകാരപ്പെരുമ
നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രശാന്ത് ഏറ്റവും വിലമതിക്കുന്നത് 2016ൽ രാഷ്ട്രപതി പ്രണാബ് മുഖർജിയിൽ നിന്നും സ്വീകരിച്ച നാഷണൽ അവാർഡ് ഫോർ ദ എംപവർമെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആണ്. ഇതുൾപ്പെടെ മുന്നൂറിലേറെ അംഗീകാരങ്ങളും റെക്കോർഡുകളുമാണ് പ്രശാന്തിനു സ്വന്തമായിരിക്കുന്നത്. യൂണിവേഴ്സൽ റിക്കാർഡ് ഫോറം നാഷണൽ അവാർഡ് ആൻഡ് ഹോൾ ഓഫ് ഫെയിം അവാർഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് തുടങ്ങിയവ ചിലതു മാത്രം. ഭിന്നശേഷിക്കാരുടെ കഴിവു വിലയിരുത്താൻ കളേഴ്സ് ചാനൽ നടത്തിയ ടാലന്റ് മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി പ്രശാന്ത് ആയിരുന്നു. ഒരു ലക്ഷം വർഷത്തെ കലണ്ടർ തീയതിയും ദിവസവും തെറ്റില്ലാതെ പറഞ്ഞാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചത്. പതിനായിരം വർഷത്തെ കലണ്ടർ മനഃപാഠമാക്കിയതിനാണ് 2016ൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിലെത്തിയത്.
ലണ്ടൻ ആസ്ഥാനമായ വേൾഡ് റെക്കോർഡ്സ് യൂണിവേഴ്സിറ്റി പ്രശാന്തിന്റെ കഴിവുകൾ അംഗീകരിച്ച് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. 2017 മാർച്ചിൽ ഫരീദാബാദിൽ വേൾഡ് റിക്കാർഡ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വില്യം തോമസ് ബ്രെയിൻസിൽ നിന്നാണ് ഡോക്ടറേറ്റ് സ്വീകരിച്ചത്. അന്ന്് പ്രശാന്തിന് 19 വയസ്.
കോവിഡ് കാലത്തും രണ്ടു ലോക റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചു. പ്രശാന്തിന്റെ അച്ഛൻ കെ.ചന്ദ്രൻ കരമനയിൽ വയറിംഗ് ആന്‍ഡ് പ്ലംബിംഗ് ഷോപ്പ് നടത്തുന്നു. മാതാവ് സുഹിദ വീട്ടമ്മയാണ്. സഹോദരി പ്രിയങ്ക വിവാഹിത.
എന്റെ വലിയ കുറവുകളെയോർത്ത് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോരാട്ടങ്ങളിലൂടെ ഞാൻ എന്റെ ജീവിതത്തെ ആഘോഷിക്കുന്നു. പ്രശാന്ത് പറയാതെ.. പറഞ്ഞു !!
റിച്ചാർഡ് ജോസഫ്
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top