Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-2006). സൗത്ത് ആഫ്രിക്കയിലെ വർണവിവേചനം അവസാനിച്ചപ്പോൾ പുതിയ പാർലമെന്റിലേക്ക് എലൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയപ്രവർത്തന പാരന്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച എലൻ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുശേഷം അധ്യാപികയായിട്ടാണു പൊതുരംഗത്തു പ്രവേശിച്ചത്.
1938 മുതൽ 1952 വരെ അധ്യാപികയായി സേവനം ചെയ്തതിനു ശേഷം എലൻ സാമൂഹ്യസേവനരംഗത്തേക്കു കടന്നു. അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി. 1985ൽ കോൾ മി വുമൺ എന്ന പേരിൽ എലൻ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് അർഹമായ ഈ പുസ്തകത്തിനു പിന്നാലെ എലൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഫ്രിക്കൻ വിസ്ഡം. സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ചില പഴഞ്ചാെല്ലുകളെയും സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളെയും ആധാരമാക്കി എലൻ എഴുതിയ ഈ പുസ്തകത്തിൽനിന്നുള്ള ഒരു സംഭവം ഇവിടെ കുറിക്കട്ടെ.
ജോലി തേടി നടന്ന് അവശരായ ചിലർ വഴിവക്കിലിരുന്നു വിശ്രമിക്കുന്നത് എലന്റെ അമ്മ കണ്ടു. അപ്പോൾ അവർ എലനോടു പറഞ്ഞു: നീ പോയി വഴിവക്കിൽ ഉണങ്ങിക്കിടക്കുന്ന ചാണകം ഒരു കുട്ടയിൽ ശേഖരിച്ചുകൊണ്ടു വരൂ. അതിനിടെ വഴിവക്കിലിരിക്കുന്നവരെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും വേണം. നട്ടുച്ച നേരത്ത് ഉണങ്ങിയ ചാണകം ശേഖരിക്കാൻ പോകുന്ന കാര്യം ആലോചിക്കാൻ പോലും കൗമാരപ്രായക്കാരിയായ എലന്‍ ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. എങ്കിലും അമ്മ പറഞ്ഞത് ചെയ്യാതിരിക്കാൻ അവൾക്കു സാധിച്ചില്ല. അവൾ വേഗം പോയി കുറേ ഉണങ്ങിയ ചാണകം ശേഖരിച്ചുകൊണ്ടു വന്നു. അതിനിടയിൽ വഴിവക്കിൽ അവശരായി തളർന്നിരുന്നവരെ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു.
എലൻ മടങ്ങിയെത്തിയപ്പോൾ അമ്മ അവളോടു പറഞ്ഞു: നീ വേഗം മുറ്റത്തു തീ കൂട്ടി അവർക്കുവേണ്ടി ഭക്ഷണം പാകം ചെയ്യൂ. ഇത്രയും പറഞ്ഞിട്ട് അവർ തന്റെ ജോലി തുടർന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ മുറ്റത്തു തീ കൂട്ടി ഭക്ഷണം പാകംചെയ്യണമെന്നു പറഞ്ഞപ്പോൾ എലൻ മുറുമുറുക്കാൻ തുടങ്ങി. എങ്കിലും അമ്മയുടെ കല്പന നിഷേധിക്കാൻ അവൾക്കു സാധിച്ചില്ല. മനസില്ലാ മനസോടെ അവൾ ആ ജോലി ചെയ്തു. വഴിവക്കിൽനിന്നു ക്ഷണം സ്വീകരിച്ചുവന്നവർക്കെല്ലാം എലൻ ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചു തൃപ്തരായി അവർ മടങ്ങിയപ്പോൾ എലന്റെ അമ്മ എലനെ അടുത്തുവിളിച്ചു ചോദിച്ചു: ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞപ്പോൾ നീ എന്താണു മടിച്ചുനിന്നത്.ഉടനെ എലൻ പറഞ്ഞു: ഞാൻ മടിച്ചുനിന്നില്ലല്ലോ. വലിയ ചൂടായതുകൊണ്ടല്ലേ ഞാൻ അല്പം അതൃപ്തി പ്രകടിപ്പിച്ചത്.
അപ്പോൾ അമ്മ പറഞ്ഞു: പാദങ്ങൾക്കു മൂക്കില്ലെന്നു നിനക്ക് അറിഞ്ഞുകൂടേ. ഉടനെ എലനു കാര്യം മനസിലായി. അവൾ അമ്മയോടു തർക്കിക്കാൻ പോയില്ല.
എന്താണ് അമ്മ പറഞ്ഞ പഴഞ്ചൊല്ലിൽനിന്ന് എലൻ മനസിലാക്കിയ കാര്യം?എന്തു പ്രശ്നമാണു നമ്മുടെ മുന്നിലേക്കു വരാൻ പോകുന്നതെന്നു നമുക്കറിയില്ല. എപ്പോൾ വേണമെങ്കിലും മറ്റുള്ളവരുടെ സഹായം നമുക്കു വേണ്ടിവരാം. തന്മൂലം, നാം മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നതുപോലെ , നാം മറ്റുള്ളവർക്കും സഹായം നൽകണം.
കാര്യം കുറേക്കൂടി വ്യക്തമാക്കാൻ വേണ്ടി എലന്റെ അമ്മ പറഞ്ഞു: ഒരാൾ എന്തായിത്തീർന്നിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ്.
എലന്റെ അമ്മ തന്റെ മകൾക്കു പകർന്നു നൽകിയ വിജ്ഞാനം നമുക്കും ഏറെ പ്രസക്തമല്ലേ. അവർ മകളോടു പറഞ്ഞതുപോലെ , നമ്മുടെ പാദങ്ങൾക്കു മൂക്കുണ്ടോ? അതായത്, അടുത്തനിമിഷം നമുക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള കഴിവ് നമുക്കുണ്ടോ? നാം പ്രതീക്ഷിക്കാത്ത രീതിയിലല്ലേ പലപ്പോഴും നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.
അതു മാത്രമോ, എപ്പോഴും തന്നെയും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ. ആരുടെയെങ്കിലും സഹായമില്ലാതെ അധികകാലം സന്തോഷമായി ജീവിക്കാൻ നമുക്കു സാധിക്കുമോ? മറ്റുള്ളവർ അവരുടെ ജോലിയുടെയും കടമയുടെയും ഭാഗമായി ഓരോരോ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടല്ലേ വലിയ ബുദ്ധിമുട്ടുകൂടാതെ നമുക്കു കഴിയാൻ സാധിക്കുന്നത്.
നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെട്ട ആഹാരത്തിന്റെ കാര്യം മാത്രം എടുക്കുക. നാം കൃഷിചെയ്തു വിളവെടുത്തു ഭക്ഷണം തനിയെ പാകംചെയ്യുന്നവരല്ലെങ്കിൽ നമ്മുടെ അനുദിന ഭക്ഷണാവശ്യങ്ങൾക്കു നാം എത്രയോ പേരെയാണ് ആശ്രയിക്കുന്നത്. നമുക്കാവശ്യമായ വെള്ളത്തിനും വെളിച്ചത്തിനും ഓരോ നിമിഷമെന്നപോലെ മറ്റുള്ളവരുടെ സേവനം നമുക്ക് ആവശ്യമല്ലേ.
സാധാരണ ആവശ്യങ്ങളുടെ കാര്യത്തിൽ ഇങ്ങനെയാണെങ്കിൽ ഒരു പ്രതിസന്ധിയുടെ അവസരത്തിലെ സ്ഥിതി അതിലേറെ മറ്റുള്ളവരുടെ സഹായം അർഹിക്കുന്നതല്ലേ. അതേ, എലന്റെ അമ്മ പറഞ്ഞതു ശരിയാണ്. നമ്മുടെ പാദങ്ങൾക്കു മൂക്കില്ല. അടുത്ത നിമിഷം വരാൻ പോകുന്നതെന്താണെന്ന് ഒരു വ്യക്തതയും തീർച്ചയുമില്ല. തന്മൂലം മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കുന്ന നമ്മൾ, അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ നമ്മളും ഉണ്ടാകണം.
എലന്റെ അമ്മ പറഞ്ഞതുപോലെ, നാം എന്തായിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായത്താലാണ് എന്നതു നമുക്കു മറക്കാനാവുമോ. നമ്മുടെ ജനനം മുതൽ നമ്മുടെ വളർച്ചയ്ക്ക് എത്രയോ പേരുടെ സഹായമാണു നമുക്കാവശ്യമായി വരുന്നത്. നാമാരും തനിയെ അല്ലല്ലോ പഠിച്ചു വളർന്നു മിടുക്കരായി മാറുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മറ്റുള്ളവരുടെ സഹായത്തോടെയല്ലേ നാം വളരുന്നതും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതും.
എലന്റെ അമ്മ പറഞ്ഞ പഴഞ്ചൊല്ലിന്റെ അർഥം എപ്പോഴും നമ്മുടെ ഓർമയിലുണ്ടാവട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top